flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday 16 March 2018

foot ball history


കാല്‍ പന്തുകളിയില്‍ മങ്കടയുടെ തേരോട്ടത്തിന് അമ്പത് വയസ്സ്

(ഇഖ്ബാല്‍ മങ്കട)




മുകളിലെ വരി- തങ്ങള്‍മുഹമ്മദ,മുഹമ്മദ്ക്കുട്ടി(അങ്ങാടിപ്പുറം),എം.ടി.ഗോപാലകൃഷ്മന്‍ (വൈദ്യര്‍മാഷ്), പറവത്ത് അബു,ഷെയ്ക്ക് മുഹമ്മദ്,അബൂബക്കര്‍തയ്യില്‍,തേവര്‍ത്തൊടി കുഞ്ഞുമുഹമ്മദ് (ഇപ്പൂന)
നടുവില്‍- രാമചന്ദ്രന്‍മാഷ്,അഹമ്മദലിമാഷ്,രാധാകൃഷ്ണമേനോന്‍,ഹംസതയ്യില്‍
താഴെ- മോഹന്‍ദാസ്(കുട്ടന്‍),ഉമര്‍ തയ്യില്‍.


 



1930കളില്‍ മങ്കടയില്‍ കാല്‍പന്തുകളി ആരംഭിച്ചിരുന്നുവെങ്കിലും ആദ്യമായി മങ്കട ടീം മങ്കടക്കുപുറത്ത് വിജയകൊടി പാറിച്ചിട്ട് അമ്പതുവര്‍ഷം തികയുന്നു.1968ല്‍ മണ്ണാര്‍ക്കാട് വെച്ച്നടന്ന ടൂര്‍ണമെന്റില്‍ അരീക്കോടിനെ പരാജയപ്പെടുത്തി ട്രോഫി നേടി മങ്കടയുടെ കായിക ചരിത്രത്തില്‍ ഇടം പിടിച്ചവരായിരുന്നു ഹംസ തയ്യില്‍ (ക്യാപ്റ്റന്‍) കെ.രാമചന്ദ്രന്‍ മാസ്റ്റര്‍,എം.ടി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍(വൈദ്യര്‍ മാഷ്),പി.അബൂബക്കര്‍,സി.ഉണ്ണീന്‍, ടി.ടി.കുഞ്ഞിക്കോയ, ഉമര്‍തയ്യില്‍(വൈസ് ക്യാപ്റ്റന്‍), അബൂബക്കര്‍ തയ്യില്‍,ഷെയ്ക്ക്മുഹമ്മദ്,കെ.മോഹന്‍ദാസ് എന്നിവര്‍.വള്ളുവനാട് സെവന്‍സ് എന്നപേരിലായിരുന്നു മത്സരിച്ചത്.ഇവരില്‍ ഹംസ തയ്യിലും രാമചന്ദ്രമാഷും നമ്മോട് വിടപറഞ്ഞു.അമ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് മങ്കടക്കായി ബൂട്ടണിഞ്ഞ കളിക്കാരെ കഴിഞ്ഞ ദിവസം ഇന്‍ഡിപെന്റ്ന്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ആദരിച്ചു.

www.mankadaonline.blogspot.in
മങ്കടയുടെ കാല്‍പന്തുകളിയുടെ ചരിത്രം വായനക്കായി

ഇന്ത്യ സ്വാതന്ത്രമാവുന്നതിനു വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മങ്കടയില്‍ പന്തുകളി ആരംഭിച്ചിരുന്നു.1930ല്‍ എം.നാരയണഅയ്യര്‍,മീനേടത്ത് ഗോവിന്ദന്‍ നായര്‍,പെരുന്നാന്‍ ചാമി,മാമന്‍കുട്ടി എന്നിവര്‍ചേര്‍ന്ന് കോവിലകത്തെ കണ്ടത്തിലായിരുന്നു കളിതുടങ്ങിയത്.തുടക്കത്തില്‍ ചെറിയതോതില്‍ തുടങ്ങിയ കളി പിന്നീട് കോവിലകത്തെ പൂരംകളിക്കുന്ന മുറ്റത്തേക്ക് മാറ്റി.അന്ന് കോവിലകവുമായി ബന്ധപ്പെട്ടു വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് കളിയിലേര്‍പ്പെട്ടിരുന്നത്.രാമനാഥവര്‍മ്മ രാജ,കൃഷ്ണവര്‍മ്മ രാജ,രാജ രാജവര്‍മ്മ രാജ,ഗംഗാധരമേനോന്‍,വേണുഗോപാല മേനോന്‍,ആലങ്ങാടന്‍ സൈതാലി ഹാജി,കളത്തിങ്ങല്‍ ഖാദര്‍ ഹാജി എന്നിവര്‍ അന്നത്തെ പ്രധാന കളിക്കാരായിരുന്നു.യുബ്രോയി കമ്പനി നിര്‍മ്മിച്ച പന്തുകൊണ്ടായിരുന്നു കളിച്ചിരുന്നത്.1948ല്‍ കോവിലകത്തെ കാളപൂട്ട്കണ്ടത്തിലേക്ക് കളിക്കളം മാറ്റി.കണ്ടത്തിലെ വെള്ളം വറ്റിച്ച് ഗ്രൗണ്ട്മാര്‍ക്ക് ചെയ്താണ് കളിച്ചിരുന്നത്.പുതുമന കുഞ്ഞനിയന്‍ നമ്പൂതിരി,മരുമകന്‍ നമ്പൂതിരി,കെ.രാമചന്ദ്രന്‍ മാസ്റ്റര്‍,താപ്പന്‍ മാസ്റ്റര്‍,എം.ടി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍,കെ.അഹമ്മദലി മാസ്റ്റര്‍,പള്ളിയാലില്‍ മുഹമ്മദ്,പുല്ലോടന്‍ ഇബ്രാഹിം എന്നിവരായിരുന്നു അന്നത്തെ മുതിര്‍ന്ന കളിക്കാര്‍.ഒന്നേക്കാല്‍ രൂപക്ക് പെരിന്തല്‍മണ്ണ സ്ക്കൂളില്‍ നിന്നും ലേലത്തില്‍ പിടിച്ച പന്തുമായിട്ടായിരുന്നു കളി.കാറ്റടിച്ച് തുന്നിക്കൂട്ടി കളിച്ചിരുന്ന പന്ത് ശരിയാക്കുന്നതില്‍ മിടുക്കരായിരുന്നു കുട്ടന്‍ മേനോനും വൈദ്യരു മാഷും.സുന്ദരന്‍ മാസ്റ്റര്‍,മണി,സി.പ്രഭാകരന്‍,രാമന്‍പണിക്കര്‍,കുഞ്ചന്‍,കമാല്‍അഹമ്മദ് എന്നിവര്‍ അറിയപ്പെടുന്ന കളിക്കാരായിരുന്നു.1952ആയപ്പോഴെക്കും മങ്കടയില്‍ പന്തുകളി ജനകീയമായി.പറവത്ത്അബ,ഹംസതയ്യില്‍,ഉമര്‍തയ്യില്‍, കെ.മോഹന്‍ദാസ്, .വി.സിറിയക്,അബൂബക്കര്‍ തയ്യില്‍, ടി.ടി.കുഞ്ഞിക്കോയഎം.വി.മുഹമ്മദലി തുടങ്ങിയവര്‍ പന്തുകളിയില്‍ പ്രാഗത്ഭ്യം തെളിയികാന്‍ തുടങ്ങി.എം.എസ്.പിയിലും തുടര്‍ന്ന് തിരുവനന്തപുരം ടൈറ്റാനിയത്തിനും കളിച്ച അബൂബക്കര്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമായി.മങ്കടയില്‍ നിന്നും ആദ്യമായി ഒരാള്‍ കേരളത്തിനു വേണ്ടി കളിച്ചത് ടൈറ്റാനിയം അബുക്കയാണ്.അതിനു പിറകേ പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിച്ചിരുന്ന ഉമ്മര്‍ തയ്യില്‍ കാലിക്കറ്റ് സര്‍വ്വകലാശാല അംഗമാവുകയും ചെയ്തു.ഉമ്മര്‍ തയ്യില്‍ പിന്നീട് കൊച്ചിന്‍ കസ്റ്റംസിന്റെകളിക്കാരനായി.കെ.മോഹന്‍ദാസ്(കുട്ടന്‍), ടി.ടി.കുഞ്ഞിക്കോയ എന്നിവര്‍ അക്കാലത്ത് മലപ്പുറം ജില്ലാടീമിനെ പ്രതിനിധീകരിച്ചു.ഇസ്മയില്‍അലി,റസാി,ി.ഉണ്ണീന്‍,പി.വി.രാമചന്ദ്രന്‍, സി.പി.ഹൈദ്രോസ്.എം.ഹമീദ് എന്നിവരും അന്നത്തെ കളിക്കാരാണ്.
1957ല്‍ രൂപംകൊണ്ട മങ്കട യൂത്ത് ക്ലബ്ബ് പിന്നീട് കെ.രാധാകൃഷ്ണമേനോന്റെ നേതൃത്വത്തില്‍ മങ്കട വായനാശാലയായി മാറി.അവിടന്നങ്ങോട്ട് മങ്കടയുടെ കലാ-കായിക -സാംസ്കാരിക കൂട്ടായ്മക്ക് നേതൃത്വം നല്കിയത് വായനാശാലയാണ്.

1959ല്‍ അലനല്ലൂരില്‍ മങ്കട ടീം ആദ്യമായി ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തു.1968ല്‍ മണ്ണാര്‍ക്കാട് വെച്ച്നടന്ന ടൂര്‍ണമെന്റില്‍ അരീക്കോടിനെ പരാജയപ്പെടുത്തി ട്രോഫി നേടുകയും ചെയ്തു.ഹംസ തയ്യില്‍ നായകനായ അന്നത്തെ ടീമില്‍ കെ.രാമചന്ദ്രന്‍ മാസ്റ്റര്‍,എം.ടി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍,പി.അബൂബക്കര്‍,സി.ഉണ്ണീന്‍, ടി.ടി.കുഞ്ഞിക്കോയ, ഉമര്‍തയ്യില്‍, അബൂബക്കര്‍ തയ്യില്‍,ഷെയ്ക്ക്മുഹമ്മദ്,കെ.മോഹന്‍ദാസ് എന്നിവര്‍ പ്രധാനകളിക്കാരായിരുന്നു.1970കളില്‍ ഒട്ടനവധി കളിക്കാര്‍ ഇവിടെ ഉണ്ടായിരുന്നു.എം.ടി രാമചന്ദ്രന്‍, സുബ്രമണ്യന്‍, എം.ടി.സുരേഷ്, .ടി.മോഹന്‍,കുഞ്ഞിമുഹമ്മദ് എന്നഇപ്പൂന,ഹൈദ്രോസ്,
പി.ടി.കുഞ്ഞുമുഹമ്മദ്, ശ്രീകുമാര്‍, എം.വിശ്വനാഥന്‍,കെ.ഗോവിന്ദന്‍കുട്ടി
എന്നിവരായിരുന്നു.1981ല്‍ കെ.സുരേന്ദ്രന്‍ മലപ്പുറം ജില്ലാ സബ്ജൂനിയര്‍ ടീമിലൂടെ കേരളത്തിനു വേണടികളിക്കുകയുംകേരളം ആദ്യമായി നാഷണല്‍ ചാമ്പ്യന്‍മാരാവുകയും ചെയ്തു.1982ല്‍ കേരളാസ്റ്റേറ്റ് ജൂനിയര്‍ ടീമില്‍ കളിക്കുകയും 1984-1988 വരെ നാലുവര്‍ഷം കാലിക്കറ്റ് സര്‍വകലാശാലാ ടീമില്‍ കളിക്കുകയും ചെയ്തു.1988ല്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമില്‍ അംഗമാവുകയും അതിന്റെ ക്യാപ്റ്റനാവുകയും ചെയ്തു.പിന്നീട് കെ.എസ്..ബിക്കു വേണ്ടി കളിച്ചു.

1985ല്‍ ടി.ടി അബ്ബാസലി ഗാന്ധി യൂണിവേഴ്സിറ്റി താരമായി.1980മുതല്‍ മങ്കടയില്‍ ഫുട്ബോള്‍ പുരോഗതിയുടെ പാതയിലായിരുന്നു.1990ല്‍ മണിയറയില്‍ ഷൗക്കത്തലി കാലിക്കറ്റ് സര്‍വകലാശാലായെ പ്രതിനിധീകരിച്ചു.ഇക്കാലത്ത് ഒട്ടനവധി കളിക്കാര്‍ ജില്ലാടീമിയെത്തി.ഗോവിന്ദന്‍കുട്ടി,അജിത്കുമാര്‍,ബാബുരാജ്,എം.ടി രാജേന്ദ്രന്‍,ടി.ടി.ബഷീര്‍ എന്നിവരായിരുന്നു അവര്‍.

1990 മുതല്‍ മഴക്കാല ഫുട്ബോള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയതും ഇവിടത്തുക്കാര്‍തന്നെ.മലപ്പുറം ജില്ലക്കാര്‍ക്കുതന്നെ ഇടവപ്പാതി ഫുട്ബോള്‍ എന്ന ആശയം സമ്മാനിച്ചതും നമ്മളാണ്.

വളരെയധികം ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനും ട്രോഫികള്‍ നേടുന്നതിനും ഇക്കാലത്ത് സാധിച്ചു.എഫ്.ആര്‍.സി മങ്കട എന്നപേരിലായിരുന്നു ക്ലബ്ബ് പ്രവര്‍ത്ിച്ചിരുന്നത്.എം.ഡി ആന്റ​ണി (അച്ചന്‍കുഞ്ഞ്),ടി.ഹമീദ് എന്നിവരായിരുന്നു എഫ്.ആര്‍.സി ഭാരവാഹികള്‍.പിന്നീട് ടൗണ്‍ടീം മങ്കടയായി മാറി.
അസോസിയേഷന്‍ ഫുട്ബാളില്‍ അതുവരെ മങ്കട ടീമിനു പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.90കളില്‍ അല്‍ബ എന്ന ക്ലബ്ബ് ജില്ലാ ഫുട്ബാള്‍ അസോസിയേഷനില്‍ വരികയും ലീഗില്‍ കളിക്കാന്‍ അര്‍ഹത നേടുകയും ചെയ്തു.എന്നാല്‍ ക്ലബ്ബിന്റെ അംഗീകാരം അധികം നീണ്ടുനിന്നില്ല.
1996ലാണ് ഇന്‍ഡിപെന്റന്‍സ് സോക്കര്‍ ക്ലബ്ബ് നിലവില്‍വരികയും ജില്ലാ ഫുട്ബാള്‍ അസോസിയേഷനില്‍ അംഗമാവുകയും ചെയ്തു.ഡി-ഡിവിഷനില്‍ അംഗീകാരം കിട്ടിയ ടീമിനു പുതിയ വിജയങ്ങള്‍ എ ഡിവിഷനില്‍ എത്തിച്ചു.
ഒട്ടനവധി ഫുട്ബാള്‍ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ ഇന്‍ഡിപെന്റന്‍സ് സോക്കര്‍ ക്ലബ്ബ്എന്നിവര്‍ ജൂനിയര്‍ സ്റ്റേറ്റിനു വേണ്ടിയുംഎസ്.ബി.ടി,കേരളാ യൂണിവേഴ്സിറ്റി എന്നിവക്ക് വേണ്ടി കൂട്ടില്‍ മനാഫും ജഴ്സിയണിഞ്ഞു.

മലപ്പുറം ജില്ലക്കു വേണ്ടി ആസിഫ്.എം, യൂനുസ്.കെ, ബൈജു, സിദ്ദീഖ്,ഹൈദര്‍,ഷറഫുദ്ദീന്‍(ബാവ),സജിത്റഹ്മാന്‍,സി.പി സുഹൈല്‍,കമാലുദ്ധീന്‍ തയ്യില്‍ എന്നിവരും അണ്ടര്‍13ഇന്ത്യന്‍ ക്യാമ്പില്‍ കര്‍ക്കിടകത്തെ ഷാനവാസ് ഉള്‍പ്പെട്ടതും അംഗീകാരങ്ങളാണ്.ഇപ്പോള്‍ പുതു തലമുറയില്‍ നിന്നും ഒരുപാട് ഭാവി വാഗ്ദാനങ്ങളും- (കെ.സുരേന്ദ്രന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത് -ഇഖ്ബാല്‍ മങ്കട)


Thursday 25 August 2016

ചന്ദ്രിക വാര്‍ത്ത

ചന്ദ്രിക വാര്‍ത്ത

മാധ്യമം പത്രവാര്‍ത്ത്


മങ്കടകോവിലകം പടിപ്പുര പെളിച്ചുമാറ്റി

മങ്കടകോവിലകം പടിപ്പുര പെളിച്ചുമാറ്റി



കാലപ്പഴക്കവും അറ്റകുറ്റപണികളുടെ അഭാവവുംകാരണം മങ്കട കോവിലകത്തിന്റെ പടിപ്പുര പൊളിച്ചുമാറ്റുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.ഒരാഴ്ചയിലേറെയായി പൊളിക്കല്‍ തുടങ്ങിയിട്ട്.മങ്കടയെ സ്നേഹിക്കുന്ന ഏതൊരാളിലും വേദനയുണ്ടാക്കുന്ന ദിവസങ്ങളാണിത്.കാരണം അടുത്തതലമുറയോട് ഇങ്ങിനെ ഒരു സംവിധാനം ഇവിടെ ഉണ്ടായിരുന്നുഎന്ന് പറഞ്ഞുകൊടുക്കാന്‍ ഇനി ഓര്‍മ്മകള്‍ മാത്രം.പൊളിക്കുന്ന പല ദിവസങ്ങളിലും ഞാനവിടെപോയിരുന്നുു.ഭാവിതലമുറയ്ക്കായി സൂക്ഷിച്ചുവെയ്ക്കാന്‍ ഒരു കീറകടലാസുപോലും വിലയുള്ളതായി കണക്കാക്കുന്ന മനസ്സുമായി.അവിടെ നിന്നും ലഭിച്ച ഏതാനും ഭൂരേഖകള്‍തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ സമ്പത്തായിരുന്നു.



മങ്കടയിലെ വീണ്ടെടുക്കാനായ പ്രാദേശികചരിത്രശേഷിപ്പുകള്‍


മങ്കടയിലെ
വീണ്ടെടുക്കാനായ പ്രാദേശികചരിത്രശേഷിപ്പുകള്‍
ഇഖ്ബാല്‍ മങ്കട

 

വള്ളുവകോനാതിരി എന്നറിയപ്പെടുന്ന വെള്ളാട്ടിരിയുടെ താവഴികള്‍ കേന്ദ്രീകരിച്ച നാല് കോവിലകങ്ങളാണ് മങ്കട,ആയിരനാഴി,കടന്നമണ്ണ, അരിപ്ര. ഇതില്‍ അരിപ്രയും കടന്നമണ്ണയും പൂര്‍ണ്ണമായും കെട്ടിടങ്ങള്‍ തന്നെയില്ലാതായി. എന്നാല്‍ മങ്കടകോവിലകം ഞങ്ങള്‍ മങ്കടക്കാരുടെ ഒരു സ്വാകാര്യ അഹങ്കാരമായി തലയുയര്‍ത്തി നില്കുയായിരുന്നു ഇതുവരെ.കാലത്തിന്റെ കുത്തൊഴുക്കില്‍ പലഭാഗങ്ങള്‍ക്കും കേടുപാടുകള്‍ വന്നെങ്കിലും ഒരു ഗജരാജനെപ്പോലെ നില്ക്കുന്ന പടിപ്പുര എന്നും ഗാഭീംര്യത്തോടെയാണ് എല്ലാവരെയും സ്വീകരിക്കുക.കുട്ടിയായിരിക്കുമ്പോള്‍തന്നെ കോലോത്തുംപടിയിലേക്ക് പോകുക എന്നത് ഒരു ആഗ്രഹമായിരുന്നു.വളര്‍ന്ന് വലുതായശേഷമാണ് ആ മോഹമൊക്കെ പൂവണിയിക്കാനായത്.പിന്നെ ചരിത്രത്തില്‍ താല്പര്യം ജനിച്ചുതുടങ്ങിയപ്പോള്‍ കോവിലകത്തെകുറിച്ച് അറിയാനായി ആഗ്രഹം.അപ്പോഴും തടസ്സങ്ങള്‍ ഏറെയായിരുന്നു.എങ്ങിനെയാണ് അതിനുള്ളില്‍ ചെന്നു കയറുക തുടങ്ങിയ ആശങ്കകള്‍.കാലം പിന്നെയും മുന്നോട്ട് നീങ്ങി.കോവിലകത്തെ താമസക്കാരുടെ അംഗസംഖ്യകുറഞ്ഞു.ഞാന്‍ കുറേക്കൂടി ധൈര്യശാലിയായി.അങ്ങിനെ കിട്ടിയ അവസരങ്ങളിലെല്ലാം ഒരു ചരിത്രശേഷിപ്പെന്ന നിലയില്‍ മങ്കട കോവിലകത്തെ നോക്കി കണ്ടിരുന്നു.


 

കഴിഞ്ഞ ദിവസം പടിപ്പുര പൊളിക്കുന്നത് കണ്ടപ്പോഴാണ് കോവിലകത്തിന്റെ ഉള്‍ഭാഗം പലതും നാശത്തിന്റെ വക്കിലേക്ക് നീങ്ങുകയാണെന്ന് മനസ്സിലായത്.പെട്ടെന്നായതുകൊണ്ട് അവിടെക്ക് ചെല്ലാനും കഴിഞ്ഞില്ല.രണ്ടുദിവസം കഴിഞ്ഞ് സംഭവസ്ഥലം കാണാനായി ചെന്നപ്പോള്‍ വല്ലാത്ത സങ്കടംതോന്നി.അടുത്തതലമുറയോട് ഇവിടെ ഇങ്ങിനെ ഒരു കെട്ടിടമുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നതാണ് എന്നെ വല്ലാതെ അലട്ടിയത്.മകന്‍ ഷഹലിനും ആ സങ്കടം ഉണ്ടായിരുന്നതായി അവന്റെ ഓരോ ചോദ്യങ്ങളില്‍ നിന്നും ഞാന്‍ ഊഹിച്ചു.പൊളിക്കല്‍ നടക്കുന്നതുകൊണ്ട് അപകടം ചോദിച്ചുവാങ്ങേണ്ടതില്ലെന്ന ബോധ്യത്തോടെ മകനെ പുറത്ത് നിര്‍ത്തി ഞാന്‍ കെട്ടിടംപൊളിക്കുന്ന മുകള്‍ ഭാഗത്തേക്ക് കയറിയപ്പോഴാണ് ചില കടലാസുകെട്ടുകള്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്നത് കണ്ടത്.അതെടുത്തുനോക്കിയപ്പോള്‍ പഴയറവന്യുരേഖകളാണതെന്ന് മനസ്സിലായി.തലേദിവസത്തെ മഴയും ഒലിച്ചുവന്ന മണ്ണുംകൂടി കടലാസു കെട്ടിനെ ആകെ നനച്ചിരുന്നു.ഒരു കമ്പെടുത്ത് മണ്ണ് നീക്കി നോക്കിയപ്പോള്‍ എനിക്കുണ്ടായ അമ്പരപ്പ് ചില്ലറയായിരുന്നില്ല.കെട്ടുകണക്കിന് കടലാസുകള്‍.ഓരോന്നും അടുത്ത തലമുറക്കായി ചരിത്രംരേഖപ്പെടുത്തുന്ന അക്ഷയപാത്രങ്ങള്‍.പിന്നീട് കാറ്റില്‍ വീഴുന്ന മാമ്പഴംപെറുക്കാനോടുന്ന കുട്ടിയുടെ മനസുമായി കിട്ടാവുന്നവ മുഴുവനും പെറുക്കിയെടുത്തു.കയ്യില്‍ കിട്ടി താളിയോലകെട്ടുകള്‍ എന്നെ അക്ഷരങ്ങളുടെ കോടിശ്വരനാക്കിയതുപോലെയാണ് തോന്നിപ്പിച്ചത്.എന്തായാലും കിട്ടിയതെല്ലാം കൂടി പെറുക്കിയെടുപ്പക്കുമ്പോഴാണ് സുഹൃത്ത് ഗോപാലന്‍ മങ്കട വരുന്നത്.എന്നെപ്പോലെ പ്രാദേശികചരിത്രാന്വേഷണത്തിന്റെ അസ്കിതയുള്ള മാഷും കൂടിയായപ്പോള്‍ കുറച്ചുകൂടി ഉന്മേഷംതോന്നി.ശേഖരിച്ചവ വീട്ടില്‍ കൊണ്ടുപോയി വെച്ച് പാന്റോറയുടെ പെട്ടിപ്പോലെ തുറക്കാനുള്ള ആഗ്രഹവുമായി ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു.ഞായറാഴ്ചത്തെ അവധിദിവസത്തില്‍ എല്ലാം എടുത്ത് ചെളികളഞ്ഞ് വെയിലത്തിട്ട് ഉണക്കിയെടുത്തു.ഇന്ന് കൃഷ്ണാഷ്ടമി അവധിയാണ് രാവിലെതന്നെ ഓരോന്നായി പരിശോധിച്ചപ്പോണാണ് ഒരുദിവസംകൂടി വൈകിയിരുന്നെങ്കില്‍ ഒരു ദേശത്തിനു നഷ്ടമാകാമായിരുന്ന രേഖകളുടെ വിലമനസിലായത്.എനിക്ക് ലഭിച്ച രേഖകള്‍ ഒറ്റനോട്ടത്തിലെ പരിശോധനയില്‍ തന്നെ 1867 മുതല്‍ 1972വരെയുള്ള കാലഘട്ടത്തിലെ റവന്യുരേഖകളാണെന്ന് മനസ്സിലായി.


ഞാന്‍ കണ്ടെത്തിയ ചില പ്രധാന കാര്യങ്ങള്‍ വായനക്കാര്‍ക്കായി രേഖപ്പെടുത്തട്ടെ.

1.രണ്ടണ,നാലണ,എട്ടണ,പന്ത്രണ്ടണ,ഒരുരൂപ,രണ്ടുരൂപ,മൂന്ന് രൂപ,അഞ്ച് രൂപ,പത്ത് രൂപ,നാല്പത് രൂപ മുദ്രപത്രങ്ങള്‍ - അറപത്തിയെട്ടെണ്ണം
2.1867 മുതല്‍ 1900വരെയുള്ള കാലത്തെ മുദ്രപത്രങ്ങള്‍ ഇരുപത്തിയൊമ്പതെണ്ണം

3.1900 മുതല്‍ 1942 വരെയുള്ള കാലത്തെ മുദ്രപത്രങ്ങള്‍ അറപത്തിയെട്ട്.
4.ആധാരങ്ങളുടെ പകര്‍പ്പുകള്‍
5.വള്ളുവനാട്ടിലെ ചിലപ്രത്യേക ഭൂ ഭാഗങ്ങളുടെ സ്കെച്ച്.
6ചേരിക്കല്ലിലേക്ക് ആധാരങ്ങളുടെ വിവരം ചേര്‍ത്ത് അയക്കുന്ന പട്ടികയുടെ രൂപം
7.കോടതി വ്യവഹാര രേഖകള്‍
8.താളിയോലകള്‍
9.കുഞ്ഞനുജത്തി തമ്പുരാട്ടി,ചെറിയകൃഷ്മവര്‍മ്മ രാജ, രാമനാഥവര്‍മ്മരാജ, കുട്ടിതമ്പുരാട്ടി മകന്‍ ചെറിയകൃഷ്ണവര്‍മ്മരാജ എന്നിവര്‍ പാട്ടം,മിച്ചവാരം തുടങ്ങിയവയ്ക്ക് നല്കിയ രശീതി.
10.ഒറ്റപ്പാലം സബ്കോടതിയില്‍ 1945 ല്‍ മങ്കടകോവിലകത്തിന്റെ റീസീവര്‍ സമര്‍പ്പിച്ച മങ്കടചേരിക്കല്‍ മേല്‍പ്പാട്ടം / മിച്ചവാരം രേഖകള്‍.
11.വള്ളുവനാട്ടുക്കര മങ്കട കോവിലകത്തെ അഗ്രശാലയില്‍(അടുക്കളയില്‍)ഒരു ദിവസം വെയ്യക്കാനുള്ള അരിയും മറ്റു സാധനങ്ങളും കലവറയില്‍ നിന്നും അനുവദിക്കുന്നതിനുള്ള രേഖകള്‍(ഈ രേഖ പ്രകാരം മങ്കടകോവിലകത്ത് രാവിലെയും വൈകുന്നേരവുമായി ഒരു ദിവസം ശരാശരി നാലുപറ അരി ഉപയോഗിച്ചിരുന്നതായി കാണാം.വിശേഷദിവസങ്ങളില്‍ അത് എട്ടുപറയോളം എത്തിയതായി കാണുന്നു.)
12. ആ കാലഘട്ടത്തിലെ റവന്യു ഭാഷ.
13.വേദപുരാട്ടി എന്ന മങ്കട കോവിലകത്തെ മുതിര്‍ന്ന തമ്പുരാട്ടിയുടെ (കൊളത്തൂര്‍ തമ്പുരാട്ടി എന്നും പേര്) കയ്യൊപ്പ്.
14.മങ്കടയിലേയും ചുറ്റുവട്ടത്തേയും പ്രധാന പാട്ടക്കാര്‍,ആധാരമെഴുത്തുക്കാര്‍,സ്റ്റാമ്പ് വെണ്ടര്‍മാര്‍,സര്‍ക്കാര്‍ മുദ്രകള്‍,സാക്ഷികള്‍.കുടുംബകാരണവന്‍മാര്‍.....







ആധാരങ്ങള്‍ തുടങ്ങുതതിങ്ങനെ...

ആലങ്ങോട് മേനോന്‍ വായിച്ച വള്ളുവനാട് താലൂക്ക് മങ്കട അംശത്തില്‍ വള്ളവനാടുടയകടത്തെന്‍മുത്തയില്‍ വള്ളു വനാട്ടുകരെ മങ്കട കോവിലകത്തെ വേദപുരാട്ടി എന്ന നാമധേയ വലിയതമ്പുരാട്ടി അവര്‍കള്‍ പണ്ടാരത്തില്‍ ഉണര്‍ത്തികൊണ്ടതിനെ പൊന്നാനിതാലൂക്ക് ചെറുകുടങ്ങാട് അംശം പള്ളിപ്രം ദേശത്ത് വീടും ഇപ്പോള്‍ വള്ളുവനാട് താലൂക്ക് മങ്കട അംശം ചേരിയം ദേശത്തെ മാമ്പറ്റെ താമസവുംആയ പെരുമ്പിലാവില്‍ ജനിച്ച കല്ല്യാണിഅമ്മ മകള്‍ നാരായണികുട്ടിയമ്മ എഴുതികൊടുത്ത മുമ്പാട്ട കച്ചീട്ട്.മങ്കടകോവിലകം ജന്മവും പത്ത് പറ നെല്ലും മൂന്ന്കയും പാട്ടവുംഅമ്പത് ക മുമ്പാട്ടവും പലിശയും തഞ്ചിലവും നികുതിയും കാഴ്ചകാലത്താല്‍ നാലണപുറപ്പാടുമായി 1081 ധനു 6തീയതി പേങ്ങാട് ശങ്കരമേനോന്‍ മുമ്പാട്ടാധാര പ്രകാരം കൊടുത്ത അന്നത്തെ തീയതിക്ക് എഴുതി വ..1905 ല്‍ 3266.”

എന്നെ സംബന്ധിച്ചിടത്തോളം ഇത് അടുത്തതലമുറയ്ക്കായുള്ള അപൂര്‍വ്വരേഖയാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് കേവലം കടലാസ് മാത്രമാകുമ്പോഴാണ് ചരിത്രം പലപ്പോഴും തുടര്‍ച്ചയില്ലാതായിപോകുന്നത്.
25/08/2016