flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Tuesday 11 February 2014

മാപ്പിളപ്പാട്ടിന്റെ ആത്മാവറിയാന്‍ വിദ്യാര്‍ത്ഥികൂട്ടം


മാപ്പിളപ്പാട്ടിന്റെ ആത്മാവറിയാന്‍ വിദ്യാര്‍ത്ഥികൂട്ടം

ഇശല്‍കണം കിനിയുന്ന ഈരടികളും കേരളീയ സാമൂഹിക-ചരിത്ര-ഭക്തിമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നവുമായ മാപിളപ്പാട്ടിന്റെ ആത്മാവറിയാന്‍ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍.മങ്കട വേരുംപിലാക്കലിലുള്ള എന്‍.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മാപ്പിളപ്പാട്ടിനെ കുറിച്ച് പഠിക്കാന്‍ മുന്‍ എം.പിയും മാപ്പിളപ്പാട്ടിനെ കുറിച്ച് ആധികാരിമായി പഠനം നടത്തുകയും ഗവേഷണ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിക്കുകയും ചെയ്ത ശ്രീ. ടികെ ഹംസയുടെ വീട്ടിലെത്തിയത്.
അറബി-മലയാളം ഭാഷയുടെ ഉത്ഭവം മുതല്‍ മോയിന്‍കുട്ടിവൈദ്യരുടെ ചരിത്രം,കൃതികള്‍,മാപ്പിളപ്പാട്ട് രചനാരീതികള്‍,മാപ്പിളപ്പാട്ടിന്റെ ചരിത്രം,കത്തുപ്പാട്ടുകള്‍,മാലപ്പാട്ടുകള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ ചോദിച്ചറിഞ്ഞു.മാപ്പിളപ്പാട്ടിന്റെ പസ്തകങ്ങള്‍ സമ്മാനിച്ചാണ്ശ്രീ. ടി.കെ ഹംസ കുട്ടിളെ യാത്രയാക്കിയത്.

മങ്കട-മക്കരപറമ്പ് റോഡ് റബറൈസിങ് അനിശ്ചിതത്വത്തില്‍


മങ്കട-മക്കരപറമ്പ് റോഡ് റബറൈസിങ് അനിശ്ചിതത്വത്തില്‍
മങ്കട-വടക്കാങ്ങര-മക്കരപറമ്പ് റോഡ് റബറൈസിങ് പ്രവൃത്തി അനിശ്ചിതത്വത്തില്‍.റബറൈസിങിനായി റോഡരിക് കെട്ടലും മറ്റു അനുബന്ധപ്രവൃത്തികളും തുടങ്ങീട്ടു മാസങ്ങളായെങ്കിലും റബറൈസിങ് ഇതുവരെ തുടങ്ങീട്ടില്ല.മക്കരപറമ്പ് ടൗണ്‍ മുതല്‍ കുയ്യേങ്ങല്‍പടി വരെയുള്ള ഭാഗംത്ത് പൈപ്പ് ലൈന്‍ ഇടുന്നതിനായി റോഡ് കീറിയത് പുനസ്ഥാപിക്കാത്തതാണ് കാരണമായി പറയുന്നത്.മൂര്‍ക്കനാട് കുടിവെള്ള പദ്ധതിക്കായണ് റോഡ് അരമീറ്ററോളം വീതിയില്‍ കീറിയത്.ഈ ഭാഗങ്ങളില്‍ പൈപ്പിട്ട് കുഴിമൂടിയിരിക്കുകയാണ്.ഈ പ്രവൃത്തി റബറൈസിങിനെ പ്രതികൂലമായിബാധിക്കുമെന്നും അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍പാലിക്കാന്‍ പ്രയാസമാണെന്നാണ് റബറൈസിങ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ പറയുന്നത്.

Monday 10 February 2014

പദ്ധതികള്‍ നോക്കുകുത്തി;ഏലച്ചോല ഭാഗത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി അലയുന്നു.


പദ്ധതികള്‍ നോക്കുകുത്തി;ഏലച്ചോല ഭാഗത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി അലയുന്നു.
വേനലും വരള്‍ച്ചയും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കംപാച്ചില്‍ തുടങ്ങി.ലക്ഷങ്ങള്‍പൊതുഖജനാവില്‍ നിന്നും മുടക്കിചെലവഴിച്ച കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിന്ന അവസ്ഥയാണ്.മങ്കട ഏലച്ചോല ഭാഗത്തെ പദ്ധതിയില്‍ നിന്ന് ഒരുമാസമായി വെള്ള വിതരണമില്ല.മങ്കട ഗവ:ആശുപത്രി പരിസരംമുതല്‍ ഏലച്ചോല വരെയുള്ള നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്.ഇവിടെയുണ്ടായിരുന്ന മോട്ടോര്‍ മാറ്റി പഴയതൊന്ന് സ്ഥാപിച്ചിരിക്കുകയാണന്നാണ് നാട്ടുക്കാര്‍ പറയുന്നത്.എന്നാല്‍ കിണറില്‍ വെള്ളമില്ലാത്തത് കാരണം ടാങ്കിലേക്ക് വെള്ളമെത്തുന്നില്ലെന്നും ഇക്കാരണത്താലാണ് ജലവിതരണം തടസ്സപ്പെട്ടെതെന്നും കിണറിനടുത്തുള്ള പൈപ്പ് അഴിച്ച് പരിശോധിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും വാട്ടര്‍ അതോറിറ്റി അസി.എന്‍ജിനീയര്‍ പറഞ്ഞു.രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള കര്‍ക്കിടകത്തെ കിണറില്‍ നിന്നാണ് ഇവിടേക്ക് പമ്പിങ് നടത്തുന്നത്.1984ല്‍ തുടങ്ങിയ പദ്ധതിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ തുരുമ്പെടുത്ത് തുടങ്ങിയിരിക്കുന്നു.

Saturday 8 February 2014

മങ്കട-മലപ്പുറം റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും


മങ്കട-മലപ്പുറം റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കും

മങ്കട-മക്കരപറമ്പ-മലപ്പുറം റൂട്ടില്‍ അന്യവാഹനങ്ങള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ ആലോചിക്കുന്നു.ഈ റൂട്ടില്‍ വടക്കാങ്ങരക്കും മക്കരപറമ്പിനുമിടയിലാണ് സമാന്തര സര്‍വ്വീസ് നടത്തുന്നത്.ഇത് ഈ
റൂട്ടിലെ സ്വകാര്യബസുകള്‍ക്ക് വലിയ സാമ്പത്തിക ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.സമാന്തര സര്‍വ്വീസുകള്‍ക്കെതിരെ അടിയന്തിര നടപടി എടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് ബസുടമകളുടെ തീരുമാനം.

പ്രാദേശിക വാര്‍ത്ത


മങ്കട ഗ്രാമപഞ്ചായത്തില്‍ മൂന്ന് കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം

മങ്കട ഗ്രാമപഞ്ചായത്തില്‍ 2014-15 വര്‍ഷത്തില്‍ മൂന്ന് കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം നല്‍കി.അടിസ്ഥാന സൗകര്യ വികസനം ,കാര്‍ഷികം,വിദ്യാഭ്യാസം എന്നീമേഖലകള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കീട്ടുള്ളതെന്ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സെമിനാറില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.അബ്ദുല്‍കരീം പറഞ്ഞു.

Monday 3 February 2014

സ്കൂള്‍ വാഹനങ്ങള്‍ അപകടകെണിയാകുമോ?

കാഴ്ചപ്പാട്:

സ്കൂള്‍ വാഹനങ്ങള്‍ അപകടകെണിയാകുമോ?

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നിന്നും പട്ടാമ്പിക്കടുത്തുള്ള കൊപ്പത്തേക്ക് മോട്ടോര്‍ബൈക്കില്‍ യാത്രചെയ്തപ്പോളുണ്ടായ ഒരനുഭവമാണ് ഈ കുറിപ്പിനാധാരം.യാത്ര രാവിലെയായതിനാല്‍ സ്കൂള്‍ ബസ്സുകള്‍,വാനുകള്‍...തുടങ്ങി ധാരാളം വാഹനങ്ങള്‍ റോഡിലുണ്ട്.പലപ്പോഴും യാതൊരു സിഗ്നലുകളും നല്‍കാതെ സ്കൂള്‍ വാഹനങ്ങള്‍ തൊട്ടു മുമ്പില്‍ നിര്‍ത്തുന്നു.റോഡില്‍ നിന്നും അല്പംപോലും ഇറക്കി നിര്‍ത്താതെ കുട്ടികളെ കയറ്റുന്നതും കൂടി കണ്ടപ്പോള്‍,പെരിന്തല്‍മണ്ണ മുതല്‍ കൊപ്പം വരെയുള്ള മറ്റു സ്കൂള്‍ വാഹനങ്ങളെ കൂടി ഒന്നു ശ്രദ്ധിക്കാന്‍തോന്നി. രാവിലെ എട്ടിനും ഒമ്പതിനുമിടയിലായി ഇരുപത്തിയേഴു സ്കൂള്‍ വാഹനങ്ങള്‍ !യാതൊരുവിധ സിഗ്നലുകളും നല്‍കാതെ വളവുകളിലും തിരക്കുപിടിച്ച ഭാഗങ്ങളിലും നിര്‍ത്തുകയും കുട്ടികളെ കയറ്റുകയും അടുത്തലക്ഷ്യത്തിലേക്കു കുതിക്കുകയും ചെയ്യുന്ന കാഴ്ചകാണാന്‍ രാവിലെ റോഡിലേക്ക് ഇറങ്ങിനിന്നാല്‍ മതി.തൊട്ടുപിറകെ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിക്കുകയോ ബ്രേക്കിടുകയോ ചെയ്യുന്നത് സാധാരണ സംഭവങ്ങള്‍.ഒരപകടം സംഭവിക്കുമ്പോള്‍ മാത്രം ചര്‍ച്ചചെയ്തു തള്ളികളുയുന്ന വിഷയം.സ്കൂള്‍ വാഹനങ്ങള്‍ എന്നത് വിദ്യാര്‍ത്ഥികളെയും സാധാരണ ബസ് യാത്രക്കാരെയും സംബന്ധിച്ച് അനുഗ്രഹമാണെന്നകാര്യത്തില്‍ സംശയമില്ല.പക്ഷേ യാതൊരു മര്യാദകളും പാലിക്കാതെ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇപ്രകാരം വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുതന്നേ മോട്ടോര്‍ വാഹനവകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും സ്കൂള്‍വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കര്‍ശനനിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നടത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.(വളരെ നല്ലനിലയില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെ മറന്നുകൊണ്ടല്ല ഈ കത്തെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.)

മുഹമ്മദ് ഇഖ്ബാല്‍.പി
മങ്കട ഓണ്‍ലൈന്‍
9447354397
( www.mankadaonline.blogspot.in)

Sunday 2 February 2014