flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

പ്രതിഭകള്‍

-->  
വായനശാലയുംമങ്കടയുടെ പുരോഗതിയും
കെ.അഹമ്മദലി മാസ്റ്റര്‍
വളരെ മുമ്പുതന്നെ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും മുന്നോട്ടുപോയ ഒരു പ്രദേശമാണ് മങ്കട.മങ്കടയിലെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൃഷ്ണവര്‍മ്മരാജതൊട്ട് ശ്രീവല്ലഭരാജ,ഉണ്ണീന്‍മുസ്ല്യാര്‍,കോയാധികാരി,മരക്കാരുകുട്ടിഹാജി വരെയുള്ള മഹാന്‍മാരുടെ സേവനങ്ങള്‍ ജനങ്ങള്‍ മറന്നുപോയിരിക്കുന്നു.അടുത്തതലമുറയില്‍പെട്ട ഞങ്ങളെപോലെയുള്ളവര്‍
കുറെകാര്യങ്ങള്‍ നാടിനുവേണ്ടി ചെയ്തിട്ടുണ്ട്.ഇപ്പോഴത്തെ തലമുറക്കിത് പഴങ്കഥയായി തോന്നാം.
വായനശാല
മങ്കടയില്‍ വളരെ മുമ്പുതന്നെ കുറേ വായനശാലകള്‍ ഉണ്ടായി നശിച്ചിട്ടുണ്ട്.അതില്‍ സ്വന്തമായി കെട്ടിടമുണ്ടായിരുന്ന പഴയവായനശാല (ഇപ്പോഴത്തെ ആയൂര്‍വേദ ആശുപത്രി)പെടുന്നു.അത് എങ്ങിനെ പ്രവര്‍ത്തനരഹിതമായി എന്നറിയില്ല.ഞങ്ങള്‍ ഹയര്‍ എലിമെന്ററി സ്കൂളില്‍ പഠിക്കുന്ന സമയത്ത് അത് നല്ല നിലയില്‍ നടന്നിരുന്നു.കുറെ അലമാര,മേശ,ബഞ്ചുകള്‍ ഒക്കെ ഉണ്ടായിരുന്നു.കുറച്ചുകാലത്തിനു ശേഷം അത് പ്രവര്‍ത്തനരഹിതമായി.
പിന്നീടാണ് ആ കെട്ടിടം ആയൂര്‍വേദ ആശുപത്രിയായത്.
ധാരാളം സ്ഥാപനങ്ങള്‍ നശിച്ചുപോയതുകൊണ്ട് ഇത് നശിക്കരുതെന്ന് വാശിയുണ്ടായിരുന്നു.അതുകൊണ്ടു എന്തുത്യാഗം സഹിച്ചും സ്ഥാപനം നിലനിര്‍ത്താന്‍ ‍ഞങ്ങള്‍ ശപഥമെടുത്തു.മാസവരി ഒരുറുപികയായിരുന്നു.ഏതാണ്ട് ഒരുദിവസത്തെ വേതനം.1955മേയില്‍ തുടങ്ങിയെങ്കിലും ജൂലൈമാസത്തിലാണ് മുറിവാടകക്കെടുത്തതും പുസ്തകങ്ങള്‍ ശേഖരിച്ചതും പത്രം വരുത്താന്‍ തുടങ്ങിയതും.ആറ് മാസത്തോളം ആരെയും അംഗമാകാന്‍ കിട്ടിയില്ല.വരിസംഖ്യകൂടിയതും ഒരു കാരണമായിരുന്നു.അഹമ്മദുകുട്ടിമാസ്റ്ററുടെയും മറ്റും ഉപദേശപ്രകാരം പേര് പബ്ലിക്ക് റീഡിംഗ് റൂം ലൈബ്രറി എന്നാക്കി.വരിസംഖ്യ എട്ടണയാക്കി(അന്‍പതു പൈസ).കുറച്ചുപേരൊക്കെ ചേര്‍ന്നു.പിന്നീട് വരിസംഖ്യ നാലണയാക്കി.ഏതായാലും 1956ജനുവരിയില്‍ വാര്‍ഷികാഘോഷം നടത്തി.രാമപുരത്തുകാരന്‍ ശ്രി.
പി.കുഞ്ഞിരാമന്‍(നീലഗിരിയില്‍ ജോലി ചെയ്തിരുന്ന ശ്രി.പി.ആര്‍.എഴുത്തച്ഛന്‍)കുറേ പുസ്തകങ്ങള്‍ സംഭാവനചെയ്തു.പ്രവര്‍ത്തകരുടെ പുസ്തകങ്ങളൊക്കെ വായനശാലയിലെത്തി.ശ്രീ.ബി.കെ നായരുടെ (പി.ബാലകൃഷ്ണന്‍)വലിയ പുസ്തകശേഖരം വായനശാലക്കുതന്നു.സര്‍വ്വശ്രീ കാശിവിശ്വനാഥ വര്‍മ്മരാജ,രാമനാഥ വര്‍മ്മരാജയും സഹോദരന്‍മാരും,അഹമ്മദലി,രാധാകൃഷ്ണമേനോനും കുടുംബവും,.കൃഷ്ണന്‍,ടി.അബ്ദുല്‍ അസീസ്,കപൂര്‍ മുഹമ്മദ്,.കേശവന്‍,രാമചന്ദ്രന്‍,കൊച്ചുണ്ണി,കെ.പി.വര്‍ഗ്ഗീസ് തുടങ്ങിയവരൊക്കെ കൂടുതല്‍ പുസ്തകങ്ങള്‍ തന്നവരില്‍പെടുന്നു.


വി.എം.കൊച്ചുണ്ണിമാസ്റ്റര്‍
കവി,കഥാകൃത്ത്,നാടകരചയിതാവ്,സംവിധായകന്‍,ഗായകന്‍ എന്നീനിലകളിലും നീണ്ടകാലം അധ്യാപന ജീവിതത്തിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ വി.എം.കൊച്ചുണ്ണിമാഷിനെ കാണാനായി അദ്ദേഹം ഇപ്പോള്‍ താമസ്സിക്കുന്ന മഞ്ചേരി ചെരണിയിലുള്ള വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്ന സമയത്താണ് മങ്കടയിലുള്ള തറവാട്ടുവീട്ടിലെത്തിയത്.ഇതേ സമയം സഹോദരനും സംഗീത സംവിധായകനുമായ ദാമോദരന്‍ മാഷെ കാണാനായി ഞാന്‍ അവിടെയെത്തിയ സന്ദര്‍ഭമായിരുന്നു അത് . തേടിയവള്ളി കാലില്‍ ചുറ്റിയ സന്തോഷത്തേടെയാണ് മാഷോട് കാര്യങ്ങള്‍ സംസാരിച്ചത്.എന്റെ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കട്ടെ.1934ജനുവരി 16നാണ് മാഷിന്റെ ജനനം.അച്ഛന്‍ ശ്രീ.ഗോവിന്ദനുണ്ണി നായര്‍ ,അമ്മ ശ്രീമതി മാധവിക്കുട്ടിയമ്മ.മാഷിനിപ്പോള്‍ എണ്‍പത് വയസ്സായി.1953ല്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായും പിന്നീട് sslc എഴുതിയെടുത്ത് യോഗ്യതയോടെയും അധ്യാപകസേവനത്തിലേക്ക് കടന്നുവന്നു.പുളിക്കല്‍പറമ്പ എ.എം.എല്‍.പി സ്കൂളിലായിരുന്നു സേവനം.36കൊല്ലം അധ്യാപകനായ കൊച്ചുണ്ണി മാസ്റ്റര്‍ 33കൊല്ലവും ഒന്നാംക്ലാസ്സിലെ അധ്യാപകനായിരുന്നു എന്നത് ഏറെ സവിശേഷതയുള്ള ഒന്നായിരുന്നു.65 വയസ്സുള്ള ശിഷ്യന്‍മാര്‍ തനിക്കുണ്ടെന്ന് മാഷു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ.1989ല്‍ അധ്യാപകസേവനത്തില്‍ നിന്നും വിരമിച്ചു.”കണിക്കൊന്ന”എന്നപ്പേരില്‍ കുട്ടികളുടെ കവിതാസമാഹാരവും "മരീചിക” എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.1982ല്‍ മരീചികക്ക് കേരളാസംഗീതനാടക അക്കാദമിയുടെ മികച്ച നാടക സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
എട്ട് പ്രധാനനാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ബാലസാഹിത്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കുന്ന മാഷ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്.1970 മുതല്‍ മെമ്പറായ മാഷ് രണ്ട് വര്‍ഷം പരിഷത്തിന്റെ ജില്ലാസെക്രട്ടറിയായിരുന്നു.ഈ എണ്‍പതാം വയസ്സിലും വിശ്രമമില്ലാതെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്ന മാഷിന്റെ നേതൃത്വത്തിലാണ് പരിഷത്ത് മുണ്ടേരി ജലസംരക്ഷണജാഥ നയിച്ചത്.വിദ്യാരംഗം സ്കൂള്‍ കലാസാഹിത്യവേദിയിലും സജീവമായ ഇദ്ദേഹം ഇപ്പോഴും സ്കൂളുകളില്‍ കുട്ടികളുമായി സംവദിക്കുന്നു.നാടന്‍പാട്ടുകള്‍ ചൊല്ലുന്നതിലും മാഷ് മുന്നില്‍തന്നെയുണ്ട്.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പറയാനറിയുന്ന മാഷിന് കോയ അധികാരിയേയും ഉണ്ണീന്‍ മുസ്ല്യാരെയും കുറിച്ച് പറയാനേറെ.വളരെയേറെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു കോയഅധികാരിയെന്നും നോമ്പിന് പത്തിരിയും തരികഞ്ഞിയും കൃത്ത്യമായി ഒരുതവണ തറവാട്ടു വീട്ടില്‍ എത്തിക്കാറുണ്ടായിരുന്നെന്നും അതുപോലെ ഉത്രാടത്തിനു പായസമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ അമ്മ കോയഅധികാരിക്കു നല്‍കാറുണ്ടായിരുന്നതും മാഷ് ഓര്‍മ്മിച്ചെടുത്തു.ഉണ്ണീന്‍ മുസ്ല്യാര്‍ വളരെ സൗമ്യനും പതുക്കെ എല്ലാകാര്യങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നതായും മാഷ് പറഞ്ഞു.മങ്കടയിലുണ്ടായിരുന്ന ചന്തകുളം മാഷിന്റെ മുത്തശ്ശനായിരുന്ന വയങ്കരമുണ്ടേക്കോട് കടുങ്ങുണ്ണിപണിക്കരാണ് നിര്‍മ്മിച്ചത്.ഇത്തരത്തിലുള്ള ഏഴ് കുളങ്ങള്‍ മങ്കടയുടെ സമീപഗ്രാമങ്ങളിലും അദ്ദേഹം സ്ഥാപിച്ചതായി പറയുന്നു.
മങ്കട കോവിലകത്തിലെ താവഴികളെ കുറിച്ച് നല്ല ധാരണകളുള്ള മാഷില്‍നിന്നും വളരെയേറെ വിവരങ്ങള്‍ ശേഖരിക്കാനായി.മങ്കട വായനശാലയുടെ അമരക്കാരിലൊരാളായ കൊച്ചുണ്ണിമാഷ് ഇപ്പോള്‍ താമസ്സിക്കുന്നത് മഞ്ചേരിയിലെ ചെരണിയിലാണ്.രണ്ട് ആണ്‍കുട്ടികള്‍.അനിലും സുനിലും.വിശ്രമജീവിതം വിശ്രമരഹിതമാക്കിയ വി.എം.കൊച്ചുണ്ണിമാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ പുറത്തുതട്ടി ആശിര്‍വദിച്ചപ്പോള്‍ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.പഴയ തലമുറയിലെ ഒരു അധ്യാപകന്റെ അംഗീകാരമായിരുന്നു അത്.


 
ഹന്നയാസിര്‍-മുഖമക്കനക്കുള്ളില്‍ സംഗീതവുമായി
 
മുഖമക്കനയിട്ട കൊച്ചുപെണ്‍കുട്ടി ഇരുന്ന് രാഗവിസ്താരം തുടങ്ങിയപ്പോള്‍ കോട്ടക്കുന്ന് മൈതാനത്തെ വലിയ സദസ്സ് സംഗീതം സമ്മാനിച്ച ആനന്ദത്തികവില്‍ കോരിത്തരിച്ചിരുന്നു. ഒരു മുസ്‌ലിം പെണ്‍കുട്ടി കര്‍ണാടക സംഗീതക്കച്ചേരി നടത്തിയാല്‍ പരിപാടി അലങ്കോലമാവുമോ എന്നു ശങ്കിച്ചിരുന്ന സംഘാടകര്‍ക്ക് ഉള്ളംകുളിര്‍ത്തു. മലപ്പുറത്ത് 2007- ലെ ടൂറിസം ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരികപരിപാടിയായിരുന്നു വേദി. അന്നവിടെ നടന്നതെന്തെന്ന് ഗായിക ഹന്നാ യാസറിന്റെ വാക്കുകളില്‍തന്നെ കേള്‍ക്കാം. ''ഞാന്‍ പാടിത്തുടങ്ങിയപ്പോള്‍ സദസ്സ് ശബ്ദമടക്കി. ആളുകള്‍ക്ക് എന്റെ പാട്ട് ഇഷ്ടമായെന്ന് എനിക്ക് തോന്നി. അവര്‍ നന്നായി ശ്രദ്ധിച്ചു. ആനന്ദഭൈരവി, കാംബോജി, ഖരഹരപ്രിയ തുടങ്ങിയ രാഗങ്ങളിലുള്ള ചില കൃതികളാണ് പാടിയത്. അരമണിക്കൂര്‍ കഴിഞ്ഞ് കച്ചേരി നിര്‍ത്തിയപ്പോള്‍ നല്ല കയ്യടിയായിരുന്നു. എനിക്ക് വലിയ സന്തോഷം തോന്നി. എന്റെ ആദ്യത്തെ ശാസ്ത്രീയസംഗീതകച്ചേരിയായിരുന്നു അത്.


''
ആ പരിപാടിക്കുശേഷം കൊച്ചുഗായികയ്ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. ''അന്നുതന്നെ ചെറിയ പെരുന്നാളിനും പ്രോഗ്രാം കിട്ടി. പെരുന്നാളായതുകൊണ്ട് കേള്‍വിക്കാര്‍ മുസ്‌ലിം വിശ്വാസികളായിരിക്കും അധികവും. അതുകൊണ്ട് ചില അറബി കീര്‍ത്തനങ്ങളും നബിവചനങ്ങളും ശാസ്ത്രീയസംഗീതരീതിയില്‍ പാടാന്‍ പ്ലാനിട്ടു. കൊല്ലം കടയ്ക്കല്‍ നരേന്ദ്രബാബുമാഷാണ് വരികള്‍ ആനന്ദഭൈരവിരാഗത്തില്‍ ചിട്ടപ്പെടുത്തിത്തന്നത്.'' പെരിന്തല്‍മണ്ണയില്‍ ബിസിനസ്സുകാരനായ യാസിറിന്റെയും ഷാക്കിറയുടെയും മകളാണ് ഹന്ന. സഹോദരങ്ങള്‍ ഹനാന്‍, ഹവ്വ, ഹംദാന്‍ എന്നിവരും.ശാസ്ത്രീയസംഗീതരീതിയില്‍ ചിട്ടപ്പെടുത്തിയ അറബിഗീതങ്ങള്‍ പാടുന്ന ആദ്യത്തെ ആളാണ് ഹന്നയെന്ന് ഉപ്പ യാസിര്‍ പറഞ്ഞു. ആ നിലയില്‍ ഇന്ത്യാവിഷനിലും ഏഷ്യാനെറ്റിലും വാര്‍ത്തയും വന്നു. മങ്കട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നുഹന്ന.ഹന്ന പാട്ടുകാരിയായതെങ്ങനെയെന്നു പറയാം. ബന്ധുക്കള്‍ വിരുന്നു വരാറുള്ള ദിവസമൊക്കെ വീട്ടുകാരുടെ വിനോദം ഹന്നയെക്കൊണ്ട് ഒരു സിനിമാപ്പാട്ട് പാടിക്കുകയായിരുന്നു. നല്ല ശബ്ദം; പിന്നെ പാടാന്‍ താല്‍പര്യവും. ഹന്ന ഓര്‍മിച്ചു: ''ഞാന്‍ പോയിരുന്ന മദ്രസയില്‍ എല്ലാ ഞായാറാഴ്ചയും സാഹിത്യസമാജമുണ്ടാവും. ഒരിക്കല്‍ സമാജത്തില്‍ പാടാന്‍ അമ്മാമന്‍ സല്‍മാന്‍ ''കണ്ണാലല്ല, അത് കണ്ണിന്‍വെളിച്ചം...'' എന്നു തുടങ്ങുന്ന പാട്ട് പഠിപ്പിച്ചുതന്നു. പാടിയപ്പോള്‍ അതെല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങനെയാണ് ഉപ്പ എന്നെ നാട്ടിലെ സംഗീതാധ്യാപകനായ മങ്കട ദാമോദരന്‍ മാഷുടെ അടുത്ത് സംഗീതം പഠിക്കാന്‍ അയച്ചത്.''

2007-
ഹന്നയെന്ന കലാകാരിക്ക് ഒരു ഭാഗ്യവര്‍ഷമായിരുന്നു: ''വാര്‍ത്തകളില്‍ കച്ചേരിയെക്കുറിച്ച് വന്നതിനുശേഷം കുറെ ക്ഷേത്രങ്ങളിലും കച്ചേരി നടത്താന്‍ അവസരം കിട്ടി. പാലൂര്‍ സുബ്രഹ്മണ്യക്ഷേത്രം, കല്‍പ്പാത്തി സംഗീതോത്സവം, കണ്ണൂരിലെ ചക്കരക്കല്ല് മഹാവിഷ്ണുക്ഷേത്രം, പടിഞ്ഞാറ്റുമുറിയിലെ ദേവീഭാഗവതനവാഹസത്രം, ഞെരളത്ത് സംഗീതോത്സവം, കോയമ്പത്തൂരിലെ ധന്വന്തരീക്ഷേത്രം...'' പെരുന്നാളിന് എ.സി.വി.യില്‍ 'ഇസ്‌ലാമിക് ടെലിക്വിസ് അവതരിപ്പിച്ച് ആങ്കറിങ്ങിലും ഒരു കൈ നോക്കി ഹന്ന.ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലുമൊക്കെ ഗംഭീരസ്വീകരണമാണ് കിട്ടിയതെന്ന് ഹന്ന പറയുന്നു; ''കച്ചേരി തുടങ്ങുംമുന്‍പ് പത്തു മിനുട്ട് സദസ്സിനോട് ഞാന്‍ സംഗീതത്തെ ക്കുറിച്ചും മനുഷ്യസാഹോദര്യത്തെക്കുറിച്ചും സംസാരിക്കും. ഭജന്‍സ്, ട്രെഡീഷണല്‍ കീര്‍ത്തനങ്ങള്‍, അറബിഗീതങ്ങള്‍, ക്രൈസ്തവകൃതികള്‍ എന്നിവയെല്ലാം കര്‍ണാടക സംഗീതരീതിപ്രകാരം പാടും. നോമ്പിന്റെ പുണ്യം പറയുന്ന 'നവൈതു സൗമ അദിന്‍...' എന്ന അറബിഗീതം ആനന്ദഭൈരവീരാഗത്തിലാണ് പാടിയത്.''പാട്ടില്‍ കെ.എസ്.ചിത്രയെപ്പോലൊരു ചലച്ചിത്ര പിന്നണിഗായികയാവണമെന്നാണ് ഹന്നയുടെ മോഹം,. 'കളഭമഴ' എന്ന പടത്തില്‍ ഒ.എന്‍.വി. എഴുതിയ വരികളിലൂടെ ഹന്നയുടെ ശബ്ദം സിനിമയിലുമെത്തി.

ഉദയസൂര്യന്റെ നാട്ടില്‍ ഹന്നയുടെ കീര്‍ത്തനങ്ങള്‍


സംഗീത വേദികളില്‍ മതമൈത്രിയുടെ കീര്‍ത്തനങ്ങള്‍ പാടി സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പെരുമഴ സൃഷ്ടിച്ച മലപ്പുറത്തിന്റെ സ്‌നേഹ ഗായികയുടെ മധുരനാദം ജപ്പാനിലും മുഴങ്ങി.
മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണ് ഹന്നാ യാസിര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാന്‍ സന്ദര്‍ശിക്കുന്ന പ്രതിഭകളുടെ സംഘത്തില്‍ അംഗമായത് .  2007 ല്‍ നിലവില്‍ വന്ന ജപ്പാന്‍ - ഈസ്റ്റ് ഏഷ്യ നെറ്റ് വര്‍ക്ക് ഓഫ് എക്‌സ്‌ചേഞ്ച് ഫോര്‍ സ്റ്റുഡന്‍സ് ആന്‍ഡ് യൂത്ത്‌സ് പ്രോഗ്രാമിന്റെ 'ഭാഗമായാണ് സന്ദര്‍ശനം.  2012ല്‍ അവസാനിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായുളള അവസാനത്തെ പ്രതിനിധി സംഘാംഗമായാണ് യാത്ര തിരികച്ചത്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ യുവ തലമുറക്കിടയില്‍ പരസ്പര ധാരണ ശക്തിപ്പെടുത്തുന്നതിന്റെ 'ഭാഗമായി 2007 ലെ ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലാണ് പദ്ധതി നിലവില്‍ വന്നത്.  

2011 ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നടത്തിയ മികച്ച പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് ഹന്ന യാസിറിനെ സംഘത്തിലേയ്ക്ക് തെരഞ്ഞെടുത്തത്കേരള സിലബസില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ എ. ഷാജഹാന്‍ തെരഞ്ഞെടുത്തതില്‍ ജില്ലയില്‍ നിന്നുളള ഏക പ്രതിനിധിയും ഹന്നയാണ്സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബി പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും ഹന്നക്കായിരുന്നുരാജ്യത്തിനകത്തും പുറത്തുമായി ക്ഷേത്ര സന്നിധികളില്‍ ഉള്‍പ്പെടെ 80 ല്‍ അധികം വേദികളില്‍ മതസൗഹാര്‍ദ സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്യു...യിലും ഖത്തറിലും ഹന്ന പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്

പരമ്പരാഗത കീര്‍ത്തനങ്ങള്‍ക്ക് പുറമെ മുസ്ലിം, ക്രിസ്റ്റ്യന്‍ കീര്‍ത്തനങ്ങള്‍ സമന്വയിപ്പിച്ചുളള ഹന്നയുടെ സംഗീതാവിഷ്‌ക്കാരം നേരത്തെ ജ്ഞാനപീഠം ജേതാവ് ഒ.എന്‍.വി. കുറുപ്പ്, ഗാനഗന്ധര്‍വന്‍ യേശുദാസ് തുടങ്ങിയവരുടെ പ്രശംസ പിടിച്ചു പറ്റിയതാണ്.  2007 ല്‍ മലപ്പുറം കോട്ടക്കുന്ന് അരങ്ങ് ഓപ്പണ്‍ എയര്‍ തിയറ്ററിലായിരുന്നു ഹന്നയുടെ സംഗീത കച്ചേരി അരങ്ങേറ്റം.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ ആറ് വരെ ജപ്പാനില്‍ തങ്ങിയ ഹന്ന ഉള്‍പ്പെടെയുളള ഇന്ത്യന്‍ വിദ്യാര്‍ഥി പ്രതിഭാ സംഘം തലസ്ഥാനമായ ടോക്കിയോയ്ക്ക് പുറമെ ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലും സുനാമി 'ഭൂകമ്പം എന്നിവ ദുരന്തം വിതച്ച പ്രദേശങ്ങളും സന്ദര്‍ശിച്ചുമലയാള നാടിന്റെ മൈത്രിയുടെ സ്വരമാധുരി ഹന്നയിലൂടെ ജപ്പാനിലെ വേദികളിലും മുഴങ്ങിജപ്പാനിലെ ജനങ്ങളുമായി ഇടപഴകുന്നതിന്റെ 'ഭാഗമായി സംഘത്തിന് ഹോം സ്റ്റേ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ജപ്പാന്‍ ഗവണ്‍മെന്റ് ഒരുക്കിയിരുന്നുവിവിധ രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളുമായി സംഘം സംവദിച്ചുഒട്ടേറെ കാസറ്റുകളിലും ആല്‍ബങ്ങളിലും മുഴങ്ങിയ ഹന്നയുടെ ശബ്ദം 2011 ല്‍ ഒ.എന്‍.വി.യുടെ സംഗീതരചനയില്‍ പുറത്തിറങ്ങിയ 'കള'മഴ' എന്ന സിനിമയില്‍ ഒരു ഗാനമായും ഒരു കവിതയായും മലയാളി കേട്ടുകഴിഞ്ഞു

മങ്കട ദാമോദരന്‍ മാസ്റ്ററുടെ കീഴില്‍ എട്ട് വര്‍ഷമായി ഹന്ന ശാസ്ത്രീയ സംഗീതം അഭ്യസിച്ചുവരികയാണ്. വടക്കാങ്ങരയിലെ കരുവാട്ടില്‍ യാസിര്‍ - ഷാക്കിറ ദമ്പതികളുടെ മകളാണ് എം.എസ്.പി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളായ ഹനാന്‍ യാസിര്‍, ഹവ്വ യാസിര്‍ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂള്‍ യു.കെ.ജി. വിദ്യാര്‍ഥി ഹംദാന്‍ യാസിര്‍ എന്നിവര്‍ സഹോദരങ്ങളാണ്.  

ഹന്ന വാര്‍ത്തകളില്‍
ഈരാറ്റുപേട്ട: ഖുര്‍ആനിന്റെ സാരാംശങ്ങള്‍ ശാസ്‌ത്രീയ സംഗീതത്തിലൂടെ ആനന്ദഭൈരവി രാഗത്തില്‍ ഹന്ന യാസിര്‍ പാടി. കീഴ്‌ വഴക്കങ്ങള്‍ തെറ്റിച്ച്‌ ഹിന്ദു മെത്തോളജിയില്‍ നിന്നും വേറിട്ടൊരു ശാസ്‌ത്രീയ സംഗീതം അവതരിപ്പിച്ച ഹന്ന യാസിര്‍ എന്ന 11 വയസ്സുകാരി സദസ്സിന്റെ ആദരവ്‌ പിടിച്ചു പറ്റി.
മലപ്പുറത്ത്‌ മക്കരപ്പറമ്പില്‍ വടക്കാങ്ങര കരുവാട്ടില്‍ യാസിറിന്റെയും ഷാക്കിറയുടെയും മകളായ ഹന്ന യാസിര്‍ എന്ന 7- ക്ലാസ്സുകാരി യാണ്‌ സദസ്യരെ അമ്പരപ്പിച്ചത്‌. ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലാണ്‌ ഈ അപൂര്‍വ്വ സംഗീത സദസ്സിന്‌ വേദിയായത്‌. ശാസ്‌ത്രീയ സംഗീതമവതരിപ്പിക്കുന്ന മക്കനയിട്ട പാട്ടുകാരി മടിയില്‍ കൈത്താളമിട്ട്‌ മീട്ടുന്നത്‌ കാണുമ്പോള്‍ വിസ്‌മയം ജനിപ്പിക്കും.
ഖുര്‍ആനിലെ സാരാംസങ്ങളും ക്രിസ്‌തീയ കീര്‍ത്തനങ്ങും ശാസ്‌ത്രീയ സംഗീതത്തിലൂടെ അവതരിപ്പിച്ച്‌ മലപ്പുറത്തു നിന്നും വന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌ അവളുടെ പാടാനുളള കഴിവ്‌ കണ്ടത്തിയത്‌ കെസ്സു പാട്ടുകാരിയായ വല്ലുമ്മയാണ്‌. ഹന്നയുടെ കഴിവ്‌ മനസ്സിലാക്കിയ ബാപ്പ യാസിര്‍ ഹന്നയെ വീടിനടുത്തുള്ള സംഗീതാധ്യാപകന്‍ മങ്കട ദാമോദരന്‍ മാഷിന്റെ അടുക്കല്‍ എത്തിച്ച്‌ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചു.
പിന്നീടങ്ങോട്ട്‌ ആറ്റുവാശ്ശേരി മോഹനന്‍ പിള്ളയില്‍ ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കും , മാപ്പിളപ്പാട്ടും ഹൃദിസ്ഥമാക്കി. കടക്കല്‍ ബാബു നരേന്ദ്രന്‍ മാപ്പിളപ്പാട്ടിലും, ഫാദര്‍ പോള്‍ പൂവത്തിങ്കല്‍ കൃസ്‌തീയ ഗാനങ്ങളിലും പരിശീലനം നല്‍കി. സംഗീത കച്ചേരിക്കുള്ള ഒരുക്കങ്ങളിലാണ്‌ ഹന്ന എന്ന ഈകൊച്ചു മിടുക്കി സംഗീതത്തില്‍ ഖുര്‍ആനിലെ കഥകളും സാരാംശവുമൊക്കെ ഉള്‍പ്പടുത്തുന്നതിനെ ക്കുറിച്ച്‌ ആലോചിച്ചത്‌.
കടക്കല്‍ സ്വദേശി ബാബു നരേന്ദ്രനോട്‌ ഇകാര്യം പറഞ്ഞതോടെ പാടാന്‍ ദൈര്യമുണ്ടെങ്കില്‍ ചിട്ടപ്പെടുത്താമെന്നായി. അങ്ങനെ ഹിന്ദു മിത്തോളജിയിലല്ലാതെ ആരും കൈവക്കാത്ത ഖുര്‍ ആനിന്റ സാരാംശത്തില്‍ സംഗീതം അവതരിപ്പിച്ച്‌ ഹന്ന പ്രശസ്‌തി നേടിയത്‌. മങ്കട ഗവണ്‍മെന്റ്‌ ഹൈസ്‌ക്കൂളിലെ ഏഴാം ക്ലാസ്സു വിദ്യാര്‍ത്ഥിയായ ഹന്ന യാസിര്‍ ഇതിനോടകം നിരവധി സ്ഥലങ്ങളില്‍ കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞു.
മക്കനയിട്ട പാട്ടുകാരി അമ്പലമുറ്റത്തെ സ്റ്റജുകളില്‍ ശാസ്‌ ത്രീയ സംഗീതം അവതരിപ്പിച്ച്‌ മതസൗഹര്‍ദ്ദത്തിന്‍െറ പുതിയ മാനങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിന്‍റെ പേരില്‍ സമുദായമോ, നാട്ടുകാരോ അവളെ പരിഹസിച്ചില്ല. പകരമോ മലപ്പുറത്തുകാര്‍ അവളുടെ പാട്ടിനൊപ്പം താളം പിടിച്ചു.
ഹന്ന ഇതിനോടകം ചില മ്യൂസിക്ക്‌ ആല്‍ബങ്ങളിലും പാടി അഭിനയിച്ചിട്ടുണ്ട്‌. ജിയാദ്‌ മങ്കടയുടെ വെള്ളരിപ്രാവുകള്‍, പി.ഭാസ്‌കരന്‍െറ കവിതാവിഷ്‌ക്കാരമായ കിളികൊഞ്ചല്‍, പി. സുകുമാറിന്റെ കളഭമഴ എന്നിവയിലൊക്കെ ഹന്നയുണ്ട്‌. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി
ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കച്ചേരിക്കുശേഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റസിയ അനസ്‌, ഹെഡ്‌മിസ്‌ട്രസ്‌ ശ്യാമളക്കുട്ടി അന്തര്‍ജനം, എം എഫ്‌ അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
സ്‌ക്കൂള്‍ മാനേജര്‍ പ്രൊഫസര്‍ എം. കെ. ഫരീദ്‌ ഹന്നക്ക്‌ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്‌തു.



-->

'യാ അല്ലാഹ് ' അറബി സംഗീതാവിഷ്‌ക്കാരത്തില്‍ മങ്കടയുടെ ദാമോദരന്‍ മാഷ് 

-->
നീര്‍മാതളത്തിന്റെ സുഗന്ധം മലയാളത്തിന് ബാക്കിയാക്കി മൂന്നാണ്ടുകള്‍ക്ക് മുമ്പ് ഓര്‍മയിലേക്ക് മറഞ്ഞ കമലാ സുരയ്യയുടെ 'യാ അല്ലാഹ്' എന്ന മലയാള കവിതയുടെ അറബി പതിപ്പിന്റെ സംഗീതാവിഷ്‌ക്കാരത്തിന്റെ പണിപ്പുരയിലാണ് സംഗീത സംവിധായകന്‍ മങ്കട ദാമോദരന്‍ മാഷ്. പ്രിയപ്പെട്ട കഥാകാരിയുടെ വിയോഗത്തിന്റെ ഓര്‍മ്മയില്‍ ചരിത്ര പൂര്‍ത്തീകരണത്തിന്റെ തിരക്കിലാണ് ദാമോദരന്‍ മാഷ്.
ഖുര്‍ആന്‍ കവിതാവിഷ്‌ക്കാരമായ 'അമൃതവാണി'ക്കും അറബി കവി ഹാഷിം രിഫാഇയുടെ വരികള്‍ക്കും സംഗീതത്തിന്റെ ചട്ടക്കൂട്ട് ഒരുക്കിയ മാഷിന് നാല് പതിറ്റാണ്ട് കാലത്തെ സംഗീത ജീവിതത്തിലെ വേറിട്ട അനുഭവമായിട്ടാണ് 'യാ അല്ലാഹി'നെ കാണുന്നത്. അറബി മൊഴിയിലുള്ള ദൈവ പ്രണയത്തെ കുറിച്ചുള്ള വരികള്‍ക്കാണ് കര്‍ണാടിക്ക് സംഗീതത്തിന്റെ ചേരുവ ചേര്‍ക്കുന്നത്.ഖുര്‍ആന്റെ വരികള്‍ സംഗീതത്തിലൂടെ ക്ഷേത്രനടകളില്‍ വരെ ആലപിച്ച് മതമൈത്രിക്ക് വേറിട്ട സന്ദേശം നല്കിയ ദാമോദരന്‍ മാഷുടെ ശിഷ്യ ഹന്ന യാസിറാണ് 'യാ അല്ലാഹ്'വിന്റെ വരികള്‍ക്കൊപ്പവും യാത്ര ചെയ്യുന്നത്.

തിരൂര്‍ക്കാട് എ എം ഹൈസ്‌കൂളില്‍ മുപ്പത് വര്‍ഷം സംഗീത അധ്യാപകനായി വിരമിച്ചതിന് ശേഷം സംഗീത രംഗത്ത് തിളങ്ങി നില്‍ക്കുന്ന ആയിരത്തിലധികം ശിഷ്യരെ വാര്‍ത്തെടുക്കുകയുണ്ടായി മാഷ്. ഗാനങ്ങള്‍, നൃത്തനാടകം, സിനിമ, ടെലിഫിലിം, ആല്‍ബം, ഭക്തിഗാനങ്ങള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയിട്ടുണ്ട് അദ്ദേഹം.പാലക്കാട് ഗവണ്‍മെന്റ് സംഗീത കോളെജില്‍ നിന്ന് ചെന്നൈയിലെ കെ ആര്‍ കേദാരനാഥ അയ്യരുടെ ശിഷ്യനായിട്ടാണ് സംഗീത ലോകത്തേക്ക് കാലെടുത്തു വെച്ചത്. സ്‌കൂള്‍ കലോത്സവ വേദികളില്‍ വിധി കര്‍ത്താവായി വരാറുള്ള ഈ 62കാരന്‍ മങ്കട കോവിലകത്തോട് ചേര്‍ന്നുള്ള അന്തരിച്ച മങ്കട രവിവര്‍മ്മ തമ്പുരാന്റെ പഴയ വിശ്രമ മുറിയിലാണ് 'തംബുരു' എന്ന പേരിലുള്ള സംഗീത വിദ്യാലയം നടത്തി വരുന്നത്.മുസ്‌ലിം സമുദായത്തിലെ കുട്ടികളെ കര്‍ണാടക സംഗീതം അഭ്യസിപ്പിക്കുന്നതിലുള്ള ഉദ്യമം വിജയിച്ച ചാരിതാര്‍ഥ്യത്തിലാണ് മാഷ്. പഠനം പൂര്‍ത്തീകരിച്ച് പോവുന്ന വിദ്യാര്‍ഥികള്‍ നല്‍കുന്ന ഗുരുദക്ഷിണ മാത്രമാണ് ഈ റിട്ടയേര്‍ഡ് അധ്യാപകന്റെ ഉപജീവന മാര്‍ഗ്ഗം. മങ്കട കോവിലകം റോഡിലെ ചെറിയ വീട്ടിലാണ് സംഗീത കുടുംബം താമസിക്കുന്നത്. ഗായിക ബേബി വല്‍സലയാണ് ഭാര്യ. അബൂദാബിയില്‍ സംഗീത അധ്യാപകനായി ജോലി ചെയ്യുന്ന ശ്യാം മങ്കട, സംഗീത വിദ്യാര്‍ഥിനി ശ്യാമ മങ്കട എന്നിവരാണ് മക്കള്‍. ബാലസാഹിത്യകാരന്‍ വി എം കൊച്ചുണ്ണി മാഷ് സഹോദരനാണ്.

അരളിപ്പൊൻ മുകുളങ്ങൾ വിരിയും പോലെ




ചിത്രം: കളഭമഴ
ഗാനരചയിതാവു്: മങ്കട ദാമോദരന്‍
സംഗീതം:ഓ എന്‍ വി കുറുപ്പ്
ആലാപനം:വിധു പ്രതാപ്‌,അപര്‍ണ രാജീവ്‌
അരളിപ്പൊന്‍ മുകുളങ്ങള്‍ വിരിയും പോലെ
എന്റെ കരളിലൊരരുണിമ പൂത്തിറങ്ങി
തളിരിട്ട കിളിമരക്കൊമ്പില്‍ ഇണക്കിളി പാടീ
ഇനിയൊരു കൂടു കൂട്ടാം
ഇനി നമുക്കൊരു കൂടു കൂട്ടാം
(
അരളി….)
പാറിപ്പാറി പറന്നു പോകാം
പാടിപ്പാടി പറന്നു പോകാം (2)പാറ്റത്തെ പവിഴ കതിരു കൊയ്തു
പാടാം നമുക്കൊന്നായ് പാടാം
പാടാം നമുക്കൊന്നായ് പാടാം
(
അരളി..)
കറ്റ മെതിയ്ക്കും കളങ്ങളിലെ കതിര്‍
മുത്തുകള്‍ കൊത്തിപ്പെറുക്കാം
നറു തേന്‍ കുടങ്ങളാൽ കനികൾ നീട്ടി
കദളീവനങ്ങളും കാത്തു നില്പൂ
നിരിഗാ മധനീ
നിരിഗരിഗമധിനിനസാ
നീളെ നീളെ പറന്നു പോകാം
മേലെ മേലെ ഉയർന്നു പോകാം (2)ആവണിക്കുളിരിൽ ചിറകൊതുക്കി
കാണാം കിനാവുകൾ കാണാം
കൂട്ടിനിരിക്കും കുരുന്നുകളേ
കനിഞ്ഞൂട്ടുവാൻ നെന്മണി തേടാം (2)ഒരു നാളാ കുഞ്ഞുങ്ങൾ ചിറകു മുറ്റി
ഒരു പാട്ടു പാടി പറന്നു പോകും
ഒരു പാട്ടു പാടി പറന്നു പോകും
(
അരളി…)
ഗാനം 2
ഒരു പഴുത്തില കൂടി കൊഴിയുകയായ് കാറ്റിൽ
ഒരു മഞ്ഞക്കിളിയുടെ തൂവൽ പോലെ. [2]പ്രിയ തരു ആ കഥയോർത്തു നിന്നു
ഇവളെന്റെ പ്രിയ പുത്രി, ദുഃഖപുത്രി...[2]..ഒരു പഴുത്തില...ഒരു നാൾ തളിരായ് തുടുത്തു നമ്മൾ
സൂര്യ കിരണങ്ങ്ൾ കോരിക്കുടിച്ചു നിന്നു..[2] ഒരു പഴുത്തില...സു ഖകരമാം ആ താപമേറ്റു വാങ്ങി
ശിഖരത്തിൻ സിരകളിൽ ഒളി പകർന്നു
മോഹങ്ങൾ മൊട്ടിട്ടുണർന്നു
നെഞ്ചിൽ സ്നേഹം തുടി കൊട്ടി നിന്നു....[ ഒരു പഴുത്തില...എരിയും വെയിലിൻ നഖക്ഷതങ്ങൾ
ശ്യാമ ഹരിതമാം മെയ്യിൽ മുറിവുകളായ് [2]ഇനിയവർക്കാവില്ല സൂര്യതാപം
മാതൃസിരകളിൽ ഏറ്റു പകർന്നു നൽകാൻ
ഇനി താവളമെവിടെ
എവിടെ....എവിടെ....എവിടെ......... [ഒരു പഴിത്തില...

 


-->
ഓര്‍മ്മകളില്‍ ഹംസ തയ്യില്‍
-->
1999 ഡിസംബര്‍ 30 വ്യാഴം മങ്കടക്കാര്‍ക്ക് കറുത്ത ദിവസമായിരുന്നു.അന്നാണ് ഹംസ തയ്യില്‍ മങ്കടയോട് വിടപറഞ്ഞത്.
തയ്യില്‍ അബ്ദുറഹിമാന്‍ ഹാജിയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും രണ്ടാമത്തെ പുത്രനായി ഹംസ തയ്യില്‍ ജനിച്ചു.മങ്കട ഹൈസ്ക്കൂളിലും ഫാറൂക്ക്കോളേജിലുമായിരുന്നു വിദ്യാഭ്യാസം.ഗ്വാളിയോറില്‍ നിന്നും എം.പി.എഡ് റാങ്കോടെ പാസ്സായി.തിരൂര്‍ക്കാട് ഹൈസ്ക്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് തവന്നൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പട്ടാമ്പി ഗവ:സംസ്കൃത കോളേജിലും പെരിന്തല്‍മണ്ണ ഗവ:കോളേജിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയരക്ടറായി.തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ മാനവശേഷി വികസന വകുപ്പിന്റെ കീഴിലുള്ള നെഹൃയുവ കേന്ദ്രയുടെ കോര്‍ഡിനേറ്ററായിചുമതലയേറ്റു.ഇടുക്കിയിലുംപാലക്കാട്ടും മലപ്പുറത്തുംകോര്‍ഡിനേറ്റര്‍ പദവിയില്‍ സേവനമനുഷ്ടിച്ചു.മലപ്പുറം ആസ്ഥാനമായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും സംയുക്ത ചുമതലയുള്ള റീജ്യണല്‍ കോര്‍ഡിനേറ്ററായത് 1987ലാണ്. കര്‍ണാടകയുടെ കോര്‍ഡിനേറ്ററായിചുമതല വഹിച്ചിട്ടുണ്ട്.1999ജൂലൈ മാസത്തിലാണ് തമിഴ് നാട്,പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പരിധിയായ സോണല്‍ ഡയരക്ടറായത്.

യുവജനക്ഷേമ രംഗത്ത് പതിനഞ്ച് വര്‍ത്തോളം കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എല്ലാ ദേശീയ യുവജന നയരൂപീകരണ സമിതികളിലും അംഗമായ ഹംസതയ്യില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യുവജന കാര്യ ഏകോപന സമിതിയുടെ ഏഷ്യാപസഫിക് മേഖല സെക്രട്ടറിയായിരുന്നു.
-->
ബി.എസ്സിക്ക് പഠിക്കുമ്പോള്‍ഫാറൂക്ക് കോളേജ് ഫുട്ബോള്‍ ടീം ക്യാപറ്റനായിരുന്നു.1976 ലാണ് നെഹൃയുവ കേന്ദ്രയുടെ ഇടുക്കി ജില്ലാ യൂത്ത് കോര്‍ഡിനേറ്ററായത്.
കെയ്റോയില്‍ നടന്ന U.Nജനസംഖ്യാ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി.സോവിയറ്റ് യൂണിയനില്‍ നടന്ന യുവജന ഫെസ്റ്റിവെല്ലില്‍ ഇന്ത്യയില്‍നിന്നുള്ള സംഘത്തിന്റെ തലവനായിരുന്നു.ശ്രീലങ്കയിലും മലേഷ്യയിലും ഇന്ത്യന്‍ സംഘവുമായി പങ്കെടുത്തു.വിവിധ രാഷ്ടങ്ങളില്‍ നിന്നായി 35 പേര്‍ പങ്കെടുത്ത ചണ്ഢിഗഡ് കോമണ്‍വെല്‍ത്ത് ടൂത്ത് പ്രോഗ്രാം കോഴ്സില്‍ റാങ്ക് നേടി.മലപ്പുറം യൂത്ത് കോര്‍ഡിനേറ്റര്‍ ആയിരിക്കെ രാജ്യത്തെ മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഭൂവനേശ്വര്‍ ദേശീയ അവാര്‍ഡ് ഹംസ തയ്യിലിനെ തേടിയെത്തി.1984,1991വര്‍ഷങ്ങളില്‍ മലപ്പുറത്ത് നടന്ന ഭാരതോത്സവങ്ങള്‍ ഹംസ തയ്യിലിന്റെ സംഘാടക മികവിന്റെ മികച്ച ഉദാഹരണങ്ങളാണ്.മികച്ച പ്രഭാഷകനായിരുന്ന ഹംസ തയ്യില്‍ ഒരു പക്ഷേ കേരളത്തല്‍ ഏറ്റവും കൂടുതല്‍ വേദികള്‍ പങ്കിട്ട ഉദ്യോഗസ്ഥനായിരുന്നു.1991ല്‍ ഡല്‍ഹിയില്‍ നടന്നയൂത്ത് ടൂറിസം അന്താരാഷ്ട്ര സമ്മേളനത്തിലും 1993ല്‍ ബാംഗ്ളൂരില്‍ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലും 1998ലെ ചെന്നൈയില്‍ നടന്ന ദേശീയ യുവജോത്സവങ്ങളിലും ഹംസ തയ്യില്‍ തിളങ്ങി.

ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും മങ്കടയുടെ ഓരോ തുടിപ്പിലും നിറഞ്ഞുനില്‍ക്കാന്‍ ഹംസ തയ്യിലിനായിരുന്നു.മങ്കട മഹല്‍ ജമാഅത്തിലും ദീര്‍ഘകാലം മങ്കട ഓര്‍ഫനേജ് പ്രസിഡന്റുമായിരുന്നു.കെ.എന്‍.എം മെമ്പറും M.E.S യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റുമായിരുന്നു. M.E.S ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു.മങ്കട അറബിക് കോളേജ് കമ്മിറ്റി അംഗമായിരുന്നു.മങ്കട ഹൈസ്ക്കൂളിന് നെഹൃസെന്റിനറി സ്റ്റേഡിയം നിര്‍മ്മിച്ചത് ഹംസ തയ്യിലിന്റെ ശ്രമഫലമാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മങ്കട മാണിക്യേടത്ത് ശിവക്ഷേത്രത്തിന് 80സെന്റ് സ്ഥലവും ക്ഷേത്രാവശിഷ്ടങ്ങളും തന്റെ ഉമ്മയുടെ സ്വത്തിന്റെ ഓഹരിയിലുള്‍പ്പെട്ടപ്പോള്‍ അത് തദ്ദേശീയരായ ഹിന്ദു സഹോദരന്‍മാര്‍ക്ക് കൈമാറുന്നതിന് മുന്‍കയ്യെടുത്തത് ഹംസ തയ്യിലായിരുന്നു.ഇന്ത്യന്‍ പാര്‍ലിമെന്റില്‍പോലും ഇത് പരാമര്‍ശിക്കപ്പെട്ടു.


  1999 ഡിസംബര്‍ 30 ന് വ്യാഴാഴ്ച്ച,മങ്കടയില്‍ നിന്നും ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ ഹംസതയ്യില്‍ അന്തരിച്ചു.ചെന്നൈയിലെ താമസസ്ഥലമായ കില്‍പാക്കിലെ ഫ്ലാറ്റില്‍ നിന്നും ഡിസംബര്‍ 27ന് താഴെക്ക് വീണ് അപ്പോളോ ആശുപത്രിയില്‍ ചിക്ത്സയിലായിരുന്നു അദ്ദേഹം.തിരക്കേറിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഭോപ്പാലില്‍ വെച്ച് മലേറിയ പിടിച്ച് യാത്ര മതിയാക്കി ചെന്നൈ എത്തിയതായിരുന്നു.വിശ്രമത്തിനായി മങ്കടയിലേക്ക് വരാന്‍ കാത്തിരുന്ന സമയത്തായിരുന്നു മരണം അദ്ദേഹത്തെ കൂട്ടികെണ്ടുപോയത്.ഓരോ യുവജന കൂട്ടായ്മക്കും എന്നും മാര്‍ഗ്ഗദര്‍ശ്ശിയായിരുന്ന ഹംസതയ്യില്‍ ഓര്‍മ്മയായിട്ട് പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും മങ്കടയുടെ ചരിത്രത്തില്‍ ഒരു അവിഭാജ്യ ഘടമായി നിലനില്‍ക്കുന്നു.ബ്ലോഗിന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.


-->
കഅബയുടെ കിസ് വ മാറ്റാന്‍ അവസരം ലഭിച്ച ചാരിതാര്‍ത്ഥ്യത്തില്‍ മങ്കടക്കാരന്‍ തയ്യില്‍ മുഹമ്മദ്ക്കുട്ടി

-->
വര്‍ഷം തോറും അറഫാദിനത്തില്‍ പരിശുദ്ധ കഅബയുടെ മേലില്‍ വിരിച്ച കിസ് വ മാറ്റി പുതിയത് സ്ഥാപിക്കാറുണ്ട്.2008 ല്‍ ഈ ചടങ്ങിന് ഭാഗമാകാന്‍ കഴി‍ഞ്ഞ സന്തോഷത്തിലാണ് മങ്കടയിലെ തയ്യില്‍ മുഹമ്മദ്ക്കുട്ടി.പതിനാല് മീറ്റര്‍ ഉയരമുള്ള കറുപ്പ് നിറത്തില്‍ പ്രത്യേക പട്ടില്‍ നെയ്തെടുത്ത കിസ് വ ക്രെയിന്‍ ഉപയോഗിച്ചാണ് മാറ്റാറുള്ളത്.ജനറല്‍ ട്രേഡിംഗ് എക്യുപ്പ്മെന്റില്‍ ക്രെയിന്‍ ഓപ്പറേറ്ററായിരിക്കെയാണ് തയ്യില്‍ മുഹമ്മദ്ക്കുട്ടിക്ക് അവസരം ലഭിച്ചത്.എല്ലാവര്‍ഷവും ഹൈദരാബാദുകാരനാണ് കമ്പനിയുടെ ജോലിക്കാരനായി വരാറുള്ളത്.ആ വര്‍ഷം അദ്ദേഹം നാട്ടില്‍ പോയതോടെ മുഹമ്മദുക്കുട്ടിക്ക് ഭാഗ്യംലഭിച്ചു.തന്റെ ജീവിതത്തില്‍ ദൈവംതന്ന അനുഗ്രഹമായിട്ടാണ് മുഹമ്മദുക്കുട്ടി ഇതിനെ കാണുന്നത്.
അനുഭൂതി നിറഞ്ഞ ആ സന്ദര്‍ഭം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും മുഹമ്മദുക്കുട്ടി പറഞ്ഞു.ഉമ്മുല്‍ജൂതിലെ കിസ് വ ഫാക്ടറിയിലാണ് കഅബയെ അണിയിക്കാനുള്ള പട്ടുത്തുണി തയ്യാറാക്കിയിരിക്കുന്നത്.
20 മില്ല്യണ്‍ റിയാലാണ് ഇതിന് ചെലവ്. 670 കിലോ അസംസ്കൃതപട്ട് ഉപയോഗിച്ചുണ്ടാക്കിയ കിസ് വക്ക് 1.37 മില്ലിമീറ്റര്‍ കനം ഉണ്ടായിരിക്കും.18 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത മുഹമ്മദ്ക്കുട്ടി കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ചാര്‍ജ്മാനായി വിരമിച്ചു.ഭാര്യ ഷഹര്‍ബാനു,മക്കള്‍ തമീം,മുഹമ്മദ് അല്‍ബസാം.

-->
പുസ്തകങ്ങള്‍ക്ക് കാവലായി ഒരു ജീവിതം
-->
മങ്കട പൊതുജനവായനശാലയില്‍ ഒരിക്കല്ലെങ്കിലും പോയിട്ടുള്ളവര്‍ക്ക് പണിക്കരേട്ടനെ മറക്കാനാവില്ല.പലപ്പോഴും മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടാവാം നിങ്ങളെ സ്വീകരിച്ചിട്ടുണ്ടാവുക ഈ പുസ്തകങ്ങളുടെ കാവല്‍ക്കാരന്‍.അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് വല്ല്യേട്ടനാണ്.ഒരിക്കല്‍ അന്വേക്ഷിച്ചു ചെന്നപ്പോള്‍ അസുഖമായി കിടപ്പിലായിരുന്നു.അതുകൊണ്ടുതന്നെ കാത്തിരിക്കേണ്ടിവന്നു.അവസാനം ഇന്ന് ആളിനെ കണ്ടെത്തി.എന്നെ കണ്ടമാത്രയില്‍ ഞാന്‍ വായനശാലയില്‍ നിന്നെടുത്ത രണ്ടു പുസ്തകങ്ങള്‍ എവിടെയാണെന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്.തൃപ്തികരമായ ഉത്തരം നല്കിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് സമാധാനമായത്.
ഇതാണ് ശ്രീധരപണിക്കരെന്ന വല്ല്യേട്ടന്‍.സംസാരിക്കാനുള്ള മൂഡിലാണെന്നു തോന്നിയപ്പോള്‍ കുടുംബം,ബാല്യം എന്നിവയെകുറിച്ച് പറഞ്ഞുതന്നു.


1931 ഒക്ടോബര്‍ 8ന് ശ്രി.ഗോവിന്ദനുണ്ണി നായരുടെയും ശ്രീമതി മാധവിക്കുട്ടിയമ്മയുടെയും മകനായി മങ്കടയില്‍ ജനിച്ചു.ഇപ്പോള്‍ 82 വയസ്സ്.നാലുമക്കളായിരുന്നു അദ്ദേഹത്തിന്റെ അമ്മയ്ക്കുണ്ടായിരുന്നത്.ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു.
അഞ്ച് വയസ്സുവരെ കിടപ്പിലായിരുന്നു.ആറാം വയസ്സിലാണ്പരസഹായത്തോടെ സ്കൂളില്‍ പോകാനാരംഭിച്ചത്.ആറാം ക്ലാസ് കഴിഞ്ഞതോടെയാണ് ഒറ്റക്ക് സ്കൂളില്‍ പോകാനായത്.1949 ല്‍ എലിമെന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പാസ്സായി.മങ്കടകോവിലകത്ത് രണ്ട് കൊല്ലം ക്ലാര്‍ക്കായി ജോലി ചെയ്തു.പിന്നീട് മങ്കട കൈകുത്തറി കേന്ദ്രത്തില്‍ ജോലിചെയ്തു.സഹോദരന്‍ വി.എം കൊച്ചുണ്ണിമാഷ് മങ്കട വായനശാലയുടെ പ്രവര്‍ത്തകനായിരുന്നപ്പോള്‍ ലൈബ്രേറിയനായി.1968 ലായിരുന്നു വായനശാലയിലേക്ക് വരുന്നത്.അന്നുമുതല്‍ ഇന്നുവരെ പുസ്തകങ്ങളുടെ കാവല്‍കാരനായി വല്ല്യേട്ടനുണ്ട്.45 കൊല്ലം പുസ്തകങ്ങള്‍ക്ക് കാവലായ ഈ മനുഷ്യന് വാര്‍ദ്ധക്യത്തിലും ഏകാന്ത ജീവിതമാണ്.അവിവാഹിതനായതിനാല്‍ ഇപ്പോള്‍ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്.വായനശാലയില്‍ നിന്നുംകിട്ടുന്ന തുച്ചമായ വരുമാനമാണ് ആകെയുള്ള ജീവിതമാര്‍ഗ്ഗം.എങ്കിലും പുസ്തകങ്ങളെ പിരിയാനാവാത്തതിനാല്‍ ഇപ്പോഴും പുസ്തകങ്ങളുടെ കാവലാളായി വല്ല്യേട്ടന്‍ ഇവിടെയുണ്ട്.







കാലംമറന്ന കാമറകള്‍ക്ക് ജീവന്‍ പകര്‍ന്നു വള്ളുവക്കോനാതിരിയുടെ കുടുംബ ഫോട്ടോഗ്രാഫര്‍


വള്ളുവനാട് രാജാവായ വള്ളുവക്കോനാതിരിയുടെ രാജസ്വരൂപമായ മങ്കട കോവിലകങ്ങളിലെ  കുടുംബ ഫോട്ടോഗ്രാഫര്‍ രാഗം നാരയണന്‍ ഒരു നാടിന്റെ ഫോട്ടോഗ്രാഫറായി പെരുമയിലേക്ക്.പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഫീല്‍ഡ് ക്യാമറകളും ചെറുവിരലിനക്കാള്‍ വലുപ്പംകുറഞ്ഞ ലൈറ്റര്‍വിത്ത് ക്യാമറയും വിവിധതരത്തിലുള്ളതും കാലപഴക്കം വന്നതുമായ ക്യാമറകളുമായാണ് വള്ളുവനാട്ടിലെ ആദ്യഫോട്ടോഗ്രാഫറായ രാഗം നാരയണന്‍ ശ്രദ്ധേയനാവുന്നത്.വിവിധ രാജ്യങ്ങളില്‍ ഉപയോഗത്തിലുണ്ടായിരുന്ന കാമറകള്‍  തന്റെ ഉടമസ്ഥതയിലുള്ള മങ്കടയിലെ രാഗം സ്റ്റുഡിയോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.ആദ്യകാലത്ത്ചട്ടപ്പെട്ടിപോലുള്ള വലിയകാമറ ഉപയോഗിച്ചാണ് ചലനമില്ലാത്ത വസ്തുക്കള്‍ ഫോട്ടോ എടുത്തിരുന്നത്.മനുഷ്യനെ ഫോട്ടോ എടുക്കണമെങ്കില്‍ പൂര്‍ണ്ണമായും ചലിക്കാതെ ഇരിക്കണം.ഫോട്ടോഗ്രാഫര്‍മാരെ അത്ഭുതത്തോടെ ജനങ്ങള്‍ നോക്കിയിരുന്ന 1975-79 കാലഘട്ടത്തിലാണ് കോഴിക്കോട് സ്വദേശിയായ വി.പി നാരയണന്‍ മങ്കടയിലെത്തുന്നത്.
   ആദ്യം ഇലക്ട്രോണിക്ക് വര്‍ക്കുകള്‍ നടത്തുകയായിരുന്നു.വള്ളുവനാടിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച കോവിലകത്തെ കുടംബഫോട്ടോഗ്രാഫറായ നാരാണന്റെ ഗുരു അന്തരിച്ച പ്രമുഖ ഛായാഗ്രഹകന്‍ ശ്രി.മങ്കട രവിവര്‍മ്മയായിരുന്നു.ഫോട്ടോഗ്രാഫിയുടെ ഉള്ളറകള്‍ അനായാസം കൈകാര്യംചെയ്യുന്ന നാരായണന് കൂട്ടായി ഭാര്യ ജയയും .ഫോട്ടോഗ്രാഫറായി രംഗത്തുണ്ട്.നാലു പതിറ്റാണ്ടുകാലമായി

ഫോട്ടോഗ്രാഫറായി തുടരുമ്പോഴും എല്ലാവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങളും നിഷ് പ്രയാസം സര്‍വ്വീസ് ചെയ്യാനും തയ്യാറാണ്.വിസ്മൃതിയിലാണ്ട പഴയകാമറകള്‍ പുതുതലമുറകള്‍ക്ക് പരിചയപ്പെടുത്താന്‍ ഓടി നടക്കുകയാണ് വള്ളുവനാട്ടുക്കാരുടെ സ്വന്തം രാഗം നാരയണേട്ടന്‍.
 



-->
മണിയറയില്‍ മുഹമ്മദ്(കുഞ്ഞാന്‍ മാസ്റ്റര്‍)
   

  -->
മങ്കടയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംചെന്ന അധ്യാപകനെ തേടിയാണ് ഞാന്‍ കുഞ്ഞാന്‍മാഷുടെ വീട്ടിലെത്തിയത്.സ്റ്റേറ്റ് പെന്‍ഷനേഴ്സിന്റെ പതിവുമീറ്റിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ നേരത്തായിരുന്നു ഞാനും വര്‍ണ്ണംമുനീറും മാഷെ കാണാന്‍ ചെന്നത്.അദ്ദേഹത്തോട് ആഗമനോദ്ദേശം പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് ഞങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ പറഞ്ഞുതന്നു.വര്‍ഷങ്ങളും മാസങ്ങളും കൃത്ത്യമായി ഓര്‍മ്മിച്ചെടുക്കാനുള്ള കഴിവ് അപാരമായിരുന്നു.
18-05-1921ലാണ് മങ്കടയില്‍ ജനിച്ചത്.ഇപ്പോള്‍ 92വയസ്സായി.1940-41ല്‍ ആദ്യമായി അരിപ്ര മേല്‍മുറി സ്കൂളില്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായി ജോലി ആരംഭിച്ചു.പിന്നെ കുറച്ച്കാലം മങ്കട അങ്ങാടിയില്‍ കച്ചവടം ചെയ്തു.1943ല്‍ വീട് പണിക്കായി പണംതികയാതെ വന്നപ്പോള്‍ പീടിക വിറ്റു.1944 ഏപ്രില്‍ മാസത്തില്‍ വെറുതെ ഇരിക്കുമ്പോള്‍ കടന്നമണ്ണ പോലീസ് സ്റ്റേഷനിലെ അബൂബക്കര്‍ എന്ന പോലീസുകാരന്‍ പെരിന്തല്‍മണ്ണയില്‍ കൊണ്ടുപോയി അപേക്ഷ കൊടുത്ത് ആവശ്യമായ റെക്കോഡുകള്‍ ശരിയാക്കി,ഷൊര്‍ണൂരിനും ഒറ്റപ്പാലത്തിനും ഇടയിലായി ഭാരതപ്പുഴയുടെ തീരത്തുള്ള മായന്നൂര്‍ കടവില്‍ ചൗക്കിപോസ്റ്റില്‍ ജോലിവാങ്ങിച്ചുതന്നു.ആ കാലത്ത് ഭാരതപ്പുഴക്ക് അക്കരെ കൊച്ചിരാജഭരണവും ഇപ്പുറം ബ്രിട്ടീഷ് ഭരണവുമായിരുന്നു.രണ്ടു വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. ജോലി സ്ഥിരമല്ലാത്തതിനാല്‍ 1946ല്‍ അത് ഒഴിവാക്കി മരക്കച്ചവടം തുടങ്ങി .പ്രതീക്ഷിച്ച ഗുണം ലഭിക്കാത്തതിനാല്‍ അതും നിര്‍ത്തി .ആയിടക്കാണ് കര്‍ക്കിടകം സ്കൂളിലെ അധ്യാപകനായിരുന്ന പെരിന്തല്‍മണ്ണ കക്കൂത്ത് നിന്നുള്ള ഒരു രായിന്‍ക്കുട്ടിമാഷ് ട്രെയിനിംഗിനു പോവാന്‍ എന്നെ പ്രേരിപ്പിക്കുകയും അദ്ദേഹംതന്നെ ഡെ.ഇന്‍സ്പെക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുകയുംഅപ്രകാരം രണ്ട് അണകൊടുത്ത് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.1947 മുതല്‍ രണ്ടുകൊല്ലം ട്രെയിനിംഗായിരുന്നു.
ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകര്‍ക്ക് നല്ല ഡിമാന്റായിരുന്നു

 അക്കാലത്ത്.തടത്തില്‍കുണ്ട് സ്കൂളിലെ മാനേജര്‍ ട്രെയിനിംഗ് 

സെന്ററില്‍ എത്തി എന്നെ സ്ക്കൂളില്‍ ജോയിന്‍ ചെയ്യിപ്പിച്ചു.സ്ക്കൂളില്‍ 

ജോയിന്‍ ചെയ്തശേഷമാണ് പരിശീലനത്തിനു പോയ ഞാന്‍ വീട്ടില്‍ 

എത്തുന്നത്.

ഒന്നര വര്‍ഷം ജോലി ചെയ്ത ശേഷം മലബാര്‍ ഡ്സ്ട്രിക്ക് ബോര്‍ഡില്‍

 ചേര്‍ന്നു.ആദ്യ പോസ്റ്റിംഗ് ചെറുകോട് ആയിരുന്നു.തിരികെ 

തടത്തില്‍കുണ്ടിലേക്ക്തന്നെ എത്തി.തുടര്‍ന്ന് പാങ്ങ് യു.പി സ്കൂളില്‍

മൂന്ന്മാസം.അവിടെ അടുത്തുള്ള എല്‍.പി സ്കൂളില്‍ തന്നെയാണ് ആദ്യ

സ്ഥിരനിയമനവും.1953വരെ അവിടെ ജോലി ചെയ്തശേഷം 

കോഡൂരിലേക്കു വന്നു.1956ല്‍ മങ്കട പള്ളിപ്പുറം യു.പി,പിന്നെ മങ്കട

ഞാറക്കാട് സിംഗിള്‍ ടീച്ചര്‍ സ്കൂളില്‍ രണ്ടുവര്‍ഷം,പിന്നീട് പോത്തുകുണ്ട്

 .1961ല്‍ മങ്കട എല്‍.പിയിലെത്തി.16കൊല്ലത്തിന് ശേഷം രണ്ടുവര്‍ഷം

 മങ്കട ഹൈസ്ക്കൂളില്‍.1978 മാര്‍ച്ചില്‍ മങ്കട ഹൈസ്ക്കുളില്‍ നിന്നും

 പിരിഞ്ഞു.465രൂപയായിരുന്നു ശമ്പളം.പിരിയുമ്പോള്‍ പെന്‍ഷന്‍ 175

 രൂപ.ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നതിനാല്‍

 EMS ഒന്നിലേറെ തവണ വീട്ടില്‍ വന്ന് ഭക്ഷണം 

കഴിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സഹചാരികളായിരുന്ന

 ആനക്കയത്തെ സഖാവ് ഇസ്ഹാഖ്,മലപ്പുറത്തെ സാധുമുഹമ്മദ്ക്കുട്ടി

 എന്നിവര്‍ വീട്ടില്‍ വരാറുണ്ടായിരുന്നു.ആകാലത്തെ മങ്കടയിലെ പ്രമുഖ 

സഖാക്കള്‍ കാപ്പാട്ട് കൃഷ്ണന്‍ നായര്‍,കടന്നമണ്ണയിലെ കെ.എം.കെ

 മാരാര്‍ എന്നിവരായിരുന്നു.

ഓര്‍മ്മക്കുറിപ്പുകള്‍
മണിയറയില്‍ മുഹമ്മദ്(കുഞ്ഞാന്‍ മാസ്റ്റര്‍).

1921ലെ മലബാര്‍ കലാപത്തില്‍ ആക്രമണ പ്രവര്‍ത്തനങ്ങളില്‍നിന്നും മങ്കട കോവിലകത്തെ മുസ്ലീംങ്ങള്‍ രക്ഷിച്ചു.അതിന്റെ നന്ദിയായിട്ടാണ് മങ്കട ജുമാഅത്ത് പള്ളി.

ബ്രിട്ടീഷ് ഭരണം:-കൃഷ്ണവര്‍മ്മക്ക് റാവു ബഹദൂര്‍ സ്ഥാനപ്പേര്.കലക്ടര്‍ മുതല്‍ മേലോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും വെള്ളക്കാര്‍.
ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഇരിക്കാനായി ബംഗ്ളാവ് നിര്‍മ്മിച്ചു.
അധികാരിപ്പണി തയ്യില്‍ കമ്മാലി എന്നയാള്‍ക്ക് ഏല്‍പ്പിച്ചാണ് കൂടെ ഇരുന്നത്.
അക്കാലത്ത് താലൂക്ക് ബോര്‍ഡ് ഉണ്ടായിരുന്നു.ബോര്‍ഡില്‍ കൃഷ്ണവര്‍മ്മ
മെമ്പറായിരുന്നു.1907-ല്‍ മങ്കടക്കാര്‍ക്ക് പഠിക്കാന്‍ ഒരു സ്കൂള്‍ സ്ഥാപിച്ചു.ലോവര്‍ എലിമെന്റെറി സ്കൂള്‍ .സ്വന്തം കയ്യില്‍ നിന്നു തന്നെശമ്പളം കൊടുത്തു വന്നു.

കൃഷ്ണവര്‍മ്മ സ്ഥാപിച്ച സ്കൂളുകള്‍

  • മങ്കട ലോവര്‍ എലിമെന്ററി(GHSS MANKADA).
  • മക്കരപറമ്പ് ലോവര്‍-(GVHSS MAKKARAPARAMBA).
  • വള്ളിക്കാപ്പറ്റ-(പൂഴിക്കുന്ന് GLPS).
  • ആനക്കയം എലിമെന്ററി(GLPSആനക്കയം ).
  • ഭിനനാട് എലിമെന്ററി(അറിയില്ല).

മങ്കടയിലെ മുസ്ലിംങ്ങള്‍ക്ക് അറബികൂടി പഠിപ്പിക്കാനായി പെരിന്തല്‍മണ്ണ കക്കൂത്ത് നിന്ന് പൊതുവശോല കമ്മാലി മാസ്റ്ററെ അധ്യാപകനായി നിശ്ചയിച്ചു.കുറേകൊല്ലം കഴിഞ്ഞപ്പോള്‍ സ്കൂള്‍ വള്ളുവനാട് താലൂക്ക് ബോര്‍ഡിനെ ഏല്‍പ്പിച്ചു.

മങ്കട ആയുര്‍വേദ ആശുപത്രി
1940-ല്‍ കൃഷ്ണവര്‍മ്മ മെമ്മോറിയല്‍ ഹാളായി നാട്ടുക്കാരും കോവിലകവുംകൂടി നിര്‍മ്മിച്ചു.(അതിന്റെ ഉദ്ഘാടനത്തിന് “മംഗളം ദിനപ്പത്രം പെരിന്തല്‍മണ്ണ സെന്റ് ജോസഫ് പ്രസ്സില്‍ നിന്നും സൈക്കിളില്‍പോയി കൊണ്ടുവന്നത് ഞാനാണ്.”)പിന്നെ കുറേക്കാലം വായനശാലയിലിരുന്നു.കോഴിക്കോട്ടു പറമ്പിലിരുന്ന ആയുര്‍വേദ ആശുപത്രി മലബാര്‍ ഡിസ്ട്രിക്ക്ബോര്‍ഡ് മങ്കടയിലേക്ക് മാറ്റിയപ്പോള്‍ വായനശാല ഒഴിവാക്കി ആശുപത്രി അതില്‍ തുടങ്ങി.ഡോക്ടര്‍ കുഞ്ഞുണ്ണി വൈദ്യര്‍ ആയിരുന്നു.

സ്കൂള്‍കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും വെള്ളംകുടിക്കാന്‍ വേണ്ടി ഒരു തണ്ണീര്‍ പന്തല്‍ ഉണ്ടാക്കിയത് കൃഷ്ണവര്‍മ്മ രാജ തന്നെയാണ്.ഇന്ന് മങ്കട ഹൈസ്കൂളിന്റെ ഹയര്‍സെക്കന്ററി കെട്ടിടം നില്‍ക്കുന്ന സ്ഥലത്തായിരുന്നു അത്.ഇവിടെ സംഭാരം കൊടുത്തു വന്നു.ഹൈസ്കൂള്‍ ഗ്രൗണ്ട് ശ്രീവല്ലഭരാജ കൊടുത്തതാണ്.
ചന്തകുളം
മങ്കട കോവിലകം കാര്യസ്ഥനായിരുന്ന
വി.എം.(വയങ്കരമുണ്ടേക്കോട്)കടുങ്ങുണ്ണിപ്പണിക്കര്‍ നിര്‍മ്മിച്ച പേര് അതിന്റെ പടവില്‍ കൊത്തിവെച്ചിട്ടുണ്ട്.ദൂരസ്ഥലത്തു നിന്ന് ചന്തക്കുംമറ്റും വരുന്ന ജനങ്ങളുടെ ഉപയോഗത്തിനു വേണ്ടി അദ്ദേഹം നിര്‍മ്മിച്ചതാണ്.ഇദ്ദേഹത്തിന്റെ വക മറ്റൊരു കുളം ഇതേരൂപത്തില്‍ പടപ്പറമ്പില്‍ നിന്ന് പെരിന്തല്‍മണ്ണ റോഡില്‍ 200 മീറ്റര്‍ ദൂരത്ത് ഇറക്കത്തിലായി ഉണ്ട്.




-->
മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഡെ.മുന്‍സിപ്പല്‍ കമ്മീഷ്ണറായ ആദ്യ മലയാളി
മങ്കടക്കാരനായ വി.ബാലചന്ദ്രന്‍
(തയ്യാറാക്കിയത്:ഇഖ്ബാല്‍ മങ്കട)
-->
1936 ഒക്ടോബര്‍ 15ന് മങ്കട വെള്ളോടി കുടുംബത്തിലെ ശ്രീമതി രുഗ്മിണികോവിലമ്മയുടെയുംശ്രീമാന്‍ മാനുണ്ണി രാജയുടെയും മൂത്ത പുത്രനായി വി.ബാലചന്ദ്രന്‍ ജനിച്ചു.എട്ടു സന്തതികളുള്ള കുടുംബത്തില്‍ നാല് സഹോദരിമാരും മൂന്ന് സഹോദരന്‍മാരുമുണ്ട്.അപ്പര്‍ പ്രൈമറി വരെ മങ്കടയിലായിരുന്നു വിദ്യാഭ്യാസം.തുടര്‍ന്ന് പത്താംക്ലാസ് വരെ ചെറുപ്പുളശ്ശേരിയിലും ബിരുദ പഠനം പാലക്കാട് വിക്ടോറിയ കോളേജിലുമായിരുന്നു.1957ല്‍ തൊഴിലന്വേഷണത്തിന്റെ ഭാഗമായി ബോംബെയിലെത്തി.1958ല്‍ നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ ജോലികിട്ടി.1959ല്‍ ഫുഡ്കോര്‍പ്പറേഷനില്‍ ടെക്കിനിക്കല്‍ അസിസ്റ്റന്റായി അഞ്ചുവര്‍ഷം ജോലി ചെയ്തു.ഗുജറാത്തിലേക്ക് സ്ഥലമാറ്റം കിട്ടിയപ്പോള്‍ ജോലി ഉപേക്ഷിച്ചു.

1964ല്‍ഏപ്രില്‍ 20ന് BMCയില്‍ പെസ്റ്റ് കണ്‍ട്രോള്‍ ഓഫീസറായി ജോലി ലഭിച്ചു.ജീവിത വിജയം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.ജോലിയിലിരിക്കെ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അഡ്മിനിസ്ട്രേറ്റ് മാനേജ്മെന്റ് കോഴ് സും ,ബോംബെ യൂണിവേഴ്സിറ്റിയുടെ പോസ്റ്റ് ഗ്രാജുവേറ്റും പൂര്‍ത്തിയാക്കി.1975ല്‍ സംസ്ഥാന പി.എസ്.സി വാര്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ആ ജോലി കരസ്ഥമാക്കി.1981 മാര്‍ച്ച് ഒന്നാംതീയതി സീനിയര്‍ വാര്‍ഡ് ഓഫീസറായി പ്രൊമോഷന്‍ ലഭിച്ചു.1990ല്‍ ഏറ്റവും നല്ല വാര്‍ഡ് ഓഫീസര്‍ എന്നതിലുപരി ക്ലീന്‍ ബോംബെ-ഗ്രീന്‍ ബോംബെ പദ്ധതിയിലെ മികച്ച പൊതുജന സമ്പര്‍ക്കമുള്ള ഓഫീസര്‍ എന്ന അംഗീകാരവും ലഭിച്ചു.
1991ല്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഡെ.മുന്‍സിപ്പല്‍ കമ്മീഷ്ണറായി നിയമിതനായി.108 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനതെത്തുന്നത്.1994 -ല്‍ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ ഇന്ത്യയിലെ വിവിധ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തികളുമായി ഇടപഴകാന്‍ ഈ മങ്കടക്കാരനു കഴിഞ്ഞതായി കാണാം.
ഇപ്പോള്‍ സാന്താക്രൂസിലെ വികാസ് സെന്ററില്‍ വെള്ളോടി കണ്‍സല്‍ട്ടന്‍സി സര്‍വ്വീസസ് എന്നസ്ഥാപനത്തീലൂടെ സേവന പ്രവര്‍ത്തനം നടത്തുന്നു.
1997 ല്‍ ആത്മകഥ "ഇമേജസ്" ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു.1999-ല്‍
ഇമേജസിന്റെ മലയാളം പതിപ്പും പുറത്തിറങ്ങി.2003ല്‍"ബോംബെ അധോലോകം"എന്ന പുസ്തകത്തിലൂടെ ഒരു ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വിവരിക്കുന്നു.2013 ഫെബ്രുവരിയില്‍
Kerala In Mumbai എന്ന മാഗസില്‍ ശ്രീ.ബാലചന്ദ്രന്റെ ജീവിതത്തെ സംബന്ധിച്ച് രേഖപ്പെടുത്തിട്ടുണ്ട്.

-->

       അന്റാര്‍ട്ടിക്ക യാത്രയുടെ ഓര്‍മ്മയില്‍ 
                ഒരു മങ്കടക്കാരന്‍
                      (തയ്യാറാക്കിയത്:ഇഖ്ബാല്‍ മങ്കട)


ഇന്ത്യയുടെ പത്താമത്തെ അന്റാര്‍ട്ടിക്ക പര്യവേഷണ സംഘത്തില്‍ ഇന്ത്യന്‍നേവിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നും വന്ന ഉദ്യോഗസ്ഥന്‍ മങ്കടക്കാരനായ ശ്രീ.ജയപലനാണെന്ന് മങ്കടക്കാര്‍ക്ക് അറിയില്ല.മങ്കട പാറക്കല്‍ വേലായുധന്റെ മകനായ ശ്രീ.ജയപലനെ സന്ദര്‍ശിക്കാനായി വര്‍ണ്ണം മുനീറുമായി ചെന്നപ്പേള്‍ വളരെ സന്തോഷത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്.
ഇപ്പോള്‍  മങ്കടയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന ശ്രീ.ജയപലന്‍ തന്റെ അന്റാര്‍ട്ടിക്ക അനുഭവം പങ്കുവെച്ചപ്പോള്‍ അത്ഭുതപ്പെട്ടത് ഞങ്ങളായിരുന്നു.

ഇന്ത്യയുടെ പത്താമത്തെ അന്റാര്‍ട്ടിക്ക പര്യവേഷണ സംഘത്തിന്റെ സമ്മര്‍ ടീമിലേക്ക് ഓഷ്യന്‍ ഡെവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍നേവിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നും ശ്രീ.ജയപലനെ തെരഞ്ഞടുത്തു.1990 നവംബര്‍ 27ന് മര്‍മ്മ ഗോവയില്‍ നിന്നും സ്വീഡന്റെ എംവി ടുലെലാന്‍ഡ് (MV.TUELELAND) നൂറ് സംഘാംഗങ്ങളുമായി യാത്ര തിരിച്ചു.ടീം ലീഡര്‍ ഡോ.എ.കെ.ഹന്‍ജുറ
(National Physical Laboratory-New Delhi) ആയിരുന്നു.ഒരു മാസത്തെ യാത്രക്ക് ശേഷമാണ്  അന്റാര്‍ട്ടിക്കയിലെത്തുന്നത്.

മൗറീഷ്യസ് വരെ നല്ല ചൂടായിരുന്നു.ഡിസംബര്‍ ഒന്നിന് ഭൂമധ്യരേഖ മുറിച്ചു കടന്നു.ഡിസംബര്‍ 11ന് 40 ഡിഗ്രി തെക്കിലെത്തി.അക്ഷാംശം
60ഡിഗ്രി തെക്കിലെത്തിയപ്പേഴേക്കും സമുദ്രത്തില്‍ ഐസ് മലകള്‍ കാണാന്‍ തുടങ്ങി. ഡിസംബര്‍ 28ന് കൃത്ത്യം 31ദിവസങ്ങള്‍ക്ക് ശേഷം
അന്റാര്‍ട്ടിക്കയിലെത്തി.നങ്കൂരമിടാന്‍ തുറമുഖമില്ലാത്തതിനാത്‍ ഐസ് മലകളില്‍ കുറ്റികളുറപ്പിച്ചായിരുന്നു കപ്പല്‍ നിര്‍ത്തിയിരുന്നത്.ഇന്ത്യന്‍ നേവിയുടെ രണ്ട് ചേതക്ക് ഹെലികോപ്ടറും എയര്‍ഫോഴ്സിന്റെ ഹെലികോപ്ടറുംഉപയോഗിച്ചാണ് അന്റാര്‍ട്ടിക്കയില്‍ യാത്ര ചെയ്തത്.

 ഇന്ത്യന്‍ പര്യവേഷണ സംഘം സ്ഥാപിച്ച മൈത്രി സ്റ്റേഷനില്‍ എത്തിയപ്പേള്‍ നേരത്തെ വന്ന വിന്റര്‍ ടീം അംഗങ്ങള്‍ തിരിച്ചുപോന്നു.
സമ്മര്‍ സീസണില്‍ 24മണിക്കൂറും പകലായിരിക്കും.ഇന്ത്യന്‍ മെഡിക്കല്‍ സയന്‍സില്‍ നിന്നുള്ള ഡോ.ഉഷ സച്ദേവ് അടക്കം രണ്ടു വനിതകള്‍ സംഘത്തിലുണ്ടായിരുന്നു.ഇന്ത്യന്‍ പര്യവേഷണ സംഘം അവിടെ എത്തുമ്പോള്‍ ഒരു ജര്‍മ്മന്‍ സംഘം അവിടെ ഉണ്ടായിരുന്നു.ഇന്ത്യന്‍ നേവിക്ക് കമ്മ്യൂണിക്കേഷന്‍,കാലാവസ്ഥ പഠനം,ഭക്ഷണം എന്നിവയുടെ ചുമതലയായിരുന്നു.നിത്യേന ഡല്‍ഹിയിലുള്ള നേവല്‍ ഹെഡ് ക്വാര്‍ട്ടറി
ലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന ചുമതല ശ്രീ.ജയപലനായിരുന്നു.
മോഴ്സ് കോഡും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുമാണ്  ഉപയോഗപ്പെടുത്തിയിരുന്നത്.രണ്ട്മാസത്തോളം പര്യവേഷണ സംഘം
അവിടെ ചെലവഴിച്ചു.ഇതിനിടയില്‍ മറക്കാനാവാത്ത രണ്ട് അനുഭവങ്ങളുണ്ടായി.അതിലൊന്ന് മൈത്രി സ്റ്റേഷന്‍ സന്ദര്‍ശിക്കാനായി പോയപ്പേള്‍ കൊടുങ്കാറ്റ് വീശുകയും ജയപാലന്‍ ഉള്‍പ്പെടുന്ന ടീമിനെ കാണാനാവാതെ കപ്പല്‍ തിരിക്കുകയും ഭാഗ്യവശാല്‍ ഒരു വെളിച്ചം കണ്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ കണ്ടെത്തിയതും  വളരെ ആകാംക്ഷയോടെയാണ് ‍ഞങ്ങള്‍ കേട്ടത്.രണ്ടാമത്തെ സംഭവം ടീം അംഗങ്ങളില്‍ രണ്ടുപേര്‍ അവിടെ വെച്ച് മരിച്ചതും അവരുടെ ശരീരം അവിടെ തന്നെ അടക്കം ചെയ്തതുമാണ്.ഒരു നിമിഷം പ്രത്യേക വസ്ത്രങ്ങളില്ലാതെ പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവവും ഭയാനകമായിരുന്നു.
 അന്റാര്‍ട്ടിക്കയില്‍ യാതെരു മാലിന്യങ്ങളും നിക്ഷേപിക്കാന്‍ പാടില്ല എന്നത് അന്താരാഷ്ട്ര ധാരണയാണ്.

 ജീവിതത്തില്‍ ലഭിച്ച വലിയ ഭാഗ്യമായാണ്  അന്റാര്‍ട്ടിക്ക യാത്രയെ കുറിച്ച് അദ്ദേഹം പറഞ്ഞത്.ഭാര്യ സന്ദ്യയും മക്കള്‍ സുധീഷ്(U.A.E),സീന(പാലക്കാട്)എന്നിവരോടൊത്ത് മങ്കടയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നു.തനിക്ക് സര്‍വ്വീസില്‍ നിന്നും ലഭിച്ച അംഗീകാരങ്ങളും അന്നത്തെ പ്രധാനമന്ത്രി ശ്രീ.നരസിംഹ റാവു നല്കിയ വിരുന്നും മായത്ത ഓര്‍മ്മകളായി സൂക്ഷിക്കുന്ന ഇദ്ദേഹം കേവലം പ്രശസ്തിക്കായി താല്പര്യമുള്ള വ്യക്തിയല്ലെന്ന് മങ്കടക്കാര്‍ മറന്നതിലൂടെ മനസ്സിലാക്കാം.ജന്മനാട് നല്‍കേണ്ട അംഗീകാരം വൈകിയാണെങ്കിലും നല്കിട്ടില്ലെങ്കില്‍ നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകത്തെ അപമാനിക്കലാകും.ഒരു നാടിന്റെ അഭിമാനം ചാരം മൂടി കിടക്കാനുള്ളതല്ലെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് വേദിയാവാന്‍ ഈ ബ്ലോഗിനായെങ്കില്‍ ഞാന്‍ സന്തു‍ഷ്ടനാണ്.

മങ്കട രവിവര്‍മ്മ(1926-2010)


-->

ജീവിതരേഖ

1926 ജൂലൈ 4-ന് മങ്കടയില്‍ ജനിച്ചു. എം.സി. കുഞ്ഞിക്കാവ് തമ്പുരാട്ടി, .എം. പരമേശ്വരന്‍ ഭട്ടതിരിപ്പാട് എന്നിവരായിരുന്നു മാതാപിതാക്കള്‍.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി. അവന്‍ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചുകൊണ്ടാണ് മലയാളചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. വിഖ്യാതചലചിത്ര സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്.
1970-ല്‍ ഓളവുംതീരവും എന്ന ചിത്രത്തിലൂടെ ഛായാഗ്രഹണത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടി. തുടര്‍ന്ന് 1972, 1974, 1981, 1983, 1984, 2002 എന്നീ വര്‍ഷങ്ങളിലും ഇതേ പുരസ്കാരം നേടി. രവിവര്‍മ്മ എഴുതിയ ചിത്രം ചലച്ചിത്രത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ള 1986-ലെ സംസ്ഥാനപുരസ്കാരം ലഭിച്ചു. സ്വയംവരത്തിന്റെ ഛായാഗ്രഹണത്തിന് 1973-ലെ ദേശീയപുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. നോക്കുകുത്തി(1984) ,കുഞ്ഞിക്കൂനന്‍(1989) എന്നീ ചലച്ചിത്രം സംവിധാനം ചെയ്തതിന് ദേശീയ ചലച്ചിത്രപുരസ്കാരജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്. മലയാളചലച്ചിത്രരംഗത്തിന് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസര്‍ക്കാര്‍ മങ്കട രവിവര്‍മ്മയെ 2006-ലെ ജെ.സി ഡാനിയല്‍ പുരസ്കാരം നല്‍കി ആദരിച്ചു.2010 നവംബര്‍ 22-ന് അന്തരിച്ചു.

പുരസ്കാരങ്ങൾ

  • 1970: മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം -ഓളവുംതീരവും(1969)
  • 1972: മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം - സ്വയംവരം (1972)
  • 1972: മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം -സ്വയംവരം (1972)
  • 1981: മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - എലിപ്പത്തായം (1972)
  • 1983: ദേശീയ Film Award – Special Jury Award / Special Mention (Feature Film) - നോക്കുകുത്തി(1988)
  • 1983: മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - നോക്കുകുത്തി(1988)
  • 1984: മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - മുഖാമുഖം(1984)
  • 2002: മികച്ച ഛായാഗ്രഹണത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - നിഴല്‍ക്കുത്ത് (2003)
  • 2005: ജെ.സി. ഡാനിയേല്‍](Honorary)
  • സിനിമയെ കുറിച്ചുള്ള മികച്ച പൂസ്തകത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - ചിത്രം ചലച്ചിത്രം

കഥാചിത്രം

ഛായാഗ്രാഹകനായി

  1. അവൾ(1967) സംവിധാനം-പി.. അസ്സീസ്
  2. ഓളവുംതീരവും(1969) സംവിധാനം- പി.എന്‍ മേനോന്‍
  3. സ്വയംവരം (1972)സംവിധാനം-അടൂര്‍ഗോപാലകൃഷ്ണന്‍
  4. ഉത്തരായനം (1974) സംവിധാനം-ജി.അരവിന്ദന്‍
  5. കൊടിയേറ്റം (1977)സംവിധാനം- അടൂര്‍ഗോപാലകൃഷ്ണന്‍
  6. എലിപ്പത്തായം(1981) സംവിധാനം-അടൂര്‍ഗോപാലകൃഷ്ണന്‍
  7. മുഖാമുഖം (1984)സംവിധാനം-അടൂര്‍ഗോപാലകൃഷ്ണന്‍
  8. അനന്തരം (1987‌‌)സംവിധാനം-അടൂര്‍ഗോപാലകൃഷ്ണന്‍
  9. മതിലുകള്‍ (1989)സംവിധാനം-അടൂര്‍ഗോപാലകൃഷ്ണന്‍
  10. വിധേയന്‍(1993)സംവിധാനം-അടൂര്‍ഗോപാലകൃഷ്ണന്‍
  11. കഥാപുരുഷന്‍ (1995)സംവിധാനം-അടൂര്‍ഗോപാലകൃഷ്ണന്‍
  12. നിഴല്‍ക്കുത്ത് (2003)സംവിധാനം-അടൂര്‍ഗോപാലകൃഷ്ണന്‍

സംവിധായകനായി

  • നോക്കുകുത്തി(1988)

ഡോക്യുമെന്ററി ഛായാഗ്രാഹകനായി

  • യക്ഷഗാനം(1979)
  • ചോളാ ഹെറിറ്റേജ്(1980)
  • ക്രിഷ്ണണനാട്ടം(1982)
  • കൂടിയാട്ടം.(2001)
  • കലാമണ്ഡലം ഗോപി(2000)
-->

Mankada Ravi Varma - Uncompromising Cinematographer



By K Ramachandra Babu | November 30th, 2010 | Category: Film, Identity, India



The year 2010 seems to be particularly cruel to Malayalam cinema personalities by snatching away their lives at unexpected moments as described in MT Vasudevan Nair’s words, “Death is a joker who enters the scene with no regard to the situation.” The latest being Master Cinematographer Mankada Ravi Varma who wrapped up his life at the age of 84, at Chennai on November 22,


It was at the home of Malayalam writer poet M Govindan in Madras Egmore,  that I  first met Cinematographer Mankada Ravi Varma in 1971. M Govindan was then publishing a literary Journal Sameeksha and his home was the meeting place of many progressive writers and artists. I went there along with my Director John Abraham and Script writer M Azad who were my seniors at the Film Institute of India, Poona.  In those days graduates from the Film Institutes were looked upon as only “theoretical people” and were considered unfit when it comes to practical things like shooting a feature film. So they had to work on the fringes of the film industry as assistants or work in documentaries or seek employment in Films Division. I was fascinated to meet a Film Institute graduate who had made a name in Malayalam feature films.
Mankada Ravi Varma had passed out from Madras Central Polytechnic in Cinematography in 1952.  The course there consisted of two years of common study of Cinematography and Sound Engineering and the final year of specialization in any one subject. After completing the course he had to undergo a year of apprenticeship in the camera department of one of the film studios as part of his course. There the apprentices were not allowed to come any where near the camera and the exposure readings and lens settings were kept as well guarded secrets.  Ravi Varma managed to establish good relationship with the electricians and light boys who shared their experiences with him.
He then went to Films Division at Bombay for training and six months later joined as assistant cameraman. During that period he travelled all over India and gained experience in shooting under different kinds of lighting situations. In five years at the Films Division he regained the self confidence that he lost in the Madras Commercial studios.
After leaving Films Division he returned to Madras and found that  it was hard to get a regular job as cinematographer. He started working as stringer for news agencies and also made several documentaries as well.
It was PA Azeez , the very first Direction graduate from the Poona Film Institute ever to make a feature film, Aval (Malayalam - 1967), who gave Mankada his first break as an independent cinematographer. The film went unheralded but the Production manager of that film took note of Ravi Varma’s work and offered him to do the camera work for his own production, Olavum Theeravum (1969).  The path breaking Malayalam film was scripted by MT Vasudevan Nair and directed by PN Menon in which Ravi Varma broke the shackles and released the camera from the confines of the four walls of the studio floors and brought it to the wide outdoors and real interiors.
He says about his experience thus: “We exploited the available light. The framing and composition of the film were totally different from other feature films. I tried to accommodate all the tones that were available in black-and-white, and shot the film. As I had shot documentaries in very adverse conditions, I decided to make use of all those experiences in a feature film. Usually in poor light, a cinematographer stops shooting. What I did was use it to my advantage.”
In 1972, when Adoor Gopalakrishnan thought of making a feature film, he approached Ravi Varma with the script of Swayamvaram. He was happy with the script and expressed his willingness to work in the film and they clicked as a team. Mankada Ravi Varma was the regular cinematographer for all of Adoor’s films till his latest one, Nizhal Kuthu.  The duo redefined Malayalam cinema and gave it a new framework and aesthetics. Like Satyajit Ray and Subrata Mitra, like Guru Dutt and VK Murthy, while one narrated stories that catapulted Malayalam cinema to pinnacles of cinematic excellence, the other captured his vision thorough the camera.
Ravi Varma remembers how they shot one of Adoor’s best works, Elipathayam. They had drawn electric power from the mains of the house they were shooting in, as they had no money to hire a generator. They were shooting in a village where the power situation was miserable. The supply was erratic. There were days when they used to sit idle for hours waiting for the supply. Somebody from the unit would go to the Electricity Board office on a bicycle to speed them up! “We had to bear up with many difficulties. But we were so passionate about films that we were willing to sacrifice everything.”
From the days of ‘no generator’, they graduated to hiring generators by the time they made Mukhamukham.  But that generator would not go beyond 30 kilo watts. Once it crossed the limit, the colour of the light would change. “Those were the days of struggle! “Today, they ask us, do you want more lights? I select all the equipments, though I may not be using all of them. Everything is so liberal now.”
Mankada Ravi Varma won two National Awards – one for the cinematography of Swayamvaram and then for the documentary on Kalamandalam Gopi. He directed only one feature film – Nokkukuthi - based on M Govindan’s poem, in 1983. It won him the Kerala State Award for the best cinematographer and the National Special Jury Award. His book, Chitram Chala Chitram, won him the Kerala State award for the best book on cinema.
Adoor on Ravi Varma:
The riveting austerity of his frames enhances the narration of the films. Raviettan would work on only one film at a time; his devotion to his work, dedication and enthusiasm set him apart. His frames capture our culture and each shot stays true to our roots and ethnicity. An original thinker, Raviettan uses light like a painter to create unforgettable images on celluloid. He is like an elder brother to me. Raviettan is the only person I show my script to after I finish working on it. As soon as a work is finished, I send it to him in Chennai and he would respond with his remarks. The beauty of it is that we are completely in sync with each other. So, never once has he made a disparaging remark or a negative comment about the script.

Three actors who played the leading roles in some  of Adoor’s films reminisce the professionalism of Mankada Ravi Varma :
Madhu:
He is unique in the film world. It is hard to think of a man without enemies in any field. But Raviettan is a man without enemies. Always courteous and professional, he is completely devoted to his work. For him, each shot is a painting that he composes with great care. For
Olavum Theeravum, we had to shoot indoors and outdoors, all in natural light. His greatest quality is his ability to go about his work with no fuss or attempt to impress. Before he started working in films, he had made a number of documentaries and that seems to have given him an academic bent of mind. He does not indulge in any kind of technical gimmicks or showmanship. Man of few words but great experience.
Mammootty:
As an ardent film buff I was familiar with his work. I had seen his films and by the time I was cast in
Anantharam, both Adoor and Raviettan were legends. It was interesting to watch the professional rapport between the director and the cinematographer. There is quite an age difference between the two but they share a similar vision. Perhaps that is what made each film of theirs so different. Raviettan is a person with simple tastes and few ambitions in life. His passion is his work.
Ashokan:
He never ever made us feel small. Therein lay his greatness. If Adoor Sir were to make a short remark, he would turn around, smile and wink at us. Although a man of few words, if you had a doubt or a question, he would take time to explain and tell you why a shot had been planned in a certain way or why the camera was at a certain angle. He was not a voluble person. I remember him reading on the set, when there was a break in the shoot.




While Raja Ravi Varma used paints and brushes, Mankada Ravi Varma used to paint with light to create his visuals. He excelled in his Black & White films by judiciously mixing shadows and light, highlighting the faces of characters to focus on their emotions. His transition to the colour era was very smooth without compromises as seen in the internationally acclaimed film Elipathayam.
Although he  received many offers to work in feature films after Olavum Theeravum, he waited until he received a good script of Swayamvaram from Adoor Gopalakrishnan and the relationship continued till his very end. He never compromised his principles for doing a film and perhaps that was the reason that he and Adoor had such a mutual understanding and wonderful relationship both personally and professionally.



2.Article



The setting was almost like an Adoor or Aravindan film; a small balcony with branches from trees falling onto it and sunlight peeping through the green leaves and playing with shadows on the walls and the floor.
Except for the noise of the wind and a bird perched on a branch continuously chirping, there was silence. And, on the two chairs sat world renowned cinematographer Mankada Ravi Varma and me.
He spoke about cinema in a very soft voice which one had to strain to hear properly. The setting could not have been any different too as he chose to be a part of only "art" cinema and didn't want to have anything to do with commercial cinema.
Mankada Ravi Varma was the man who cranked the camera for all of Adoor's films except the last two (after he fell ill). The others he chose to be a part of were Singeetam Sreenivasa Rao's Dikkatta Parvathi, P N Menon's Olavum Theeravum and the late Aravindan's first film, Utharayanam.
When I heard that he breathed his last on Monday, the memories of our three meetings, every time in the balcony of his sister's flat, came rushing to me.
The first time I met him was ten years ago -- he was a 75 years old at the time. He was more interested in talking about films in general than about himself. When I asked him about his early days, he became silent. "It is so long ago. I don't remember anything."
I had to prod a lot to make him talk. But once he started talking, there was a glint in his eyes as if he was really going back in years and reliving those days.
The beginning
Year 1948. India [ Images ] was a young country, so was Ravi Varma. From a family that had nothing to do with films, he went on to study cinematography. But then it was not films that attracted him but technology.
The reason why he joined a course in cinematography at the Madras Polytechnic was accidental. He happened to see an application form ordered by a relative and decided to apply.
He applied, and got admission. After he completed the course, he realised that it was very difficult to get a job as there were not many job opportunities for a cameraman except in films.
Luckily for him, three from his batch were selected for a six-month training course by the Films Division.
During his stint as assistant cameraman at Films Division, what he enjoyed the most was doing the travelogues as they were sent to holy cities like Benares. He also could photograph rivers, mountains, forests, etc.

"I had a vision about India as a great country even before I became a cameraman but it got concretised with my travelling. Only three of us would travel to these places. Sometimes, the director would not be present with us. So there we were, all alone on the isolated mountainous terrain, with forts all around us; it was a marvellous experience. One could delve deep into one's mind then; alone, surrounded by mountains with not a soul in the near vicinity," he told me then.
His first award also came then; a National Award for the film that they shot on the Himalayas.
It was just a five-year stint with the Films Division, though. By then, the job had become too tiring for him. "There was no time to sit. Life was one long trip from one place to another. Hardly did we finish an assignment when we were asked to pack our bags and go with another director to another destination. So, physically as well as mentally, I had no time to sit or reflect. So, I decided to quit Films Division. Anyway, for me, life as a cameraman had reached a stagnation level by then."
He thought that if he came home, he could do something more creative. He chose to settle down in Madras because the Malayalam industry in the 1950s was Madras-based.
The first five years were a real struggle for him. To survive, he bought a 16mm camera and started taking newsreels and small films for news agencies like the BBC and some other foreign news networks.
A friendship starts
It was during this period that a young man who was studying film direction at the Film and Television Institute in Pune wrote to him. And the young man was none other than today's world renowned film-maker Adoor Gopalakrishnan.
Ravi Varma had written an article on films in a magazine called Sameeksha which Gopalakrishnan, a student at the FTII happened to read. He wrote to Ravi Varma asking him to write another piece for a magazine that he was editing from the Institute.
That was how the association and friendship started; through letters. Whenever Gopalakrishnan came down to Kerala [ Images ], he would make a stop over in Madras and meet him. The friendship that started in the 60s became a professional association in the early 70s when Adoor Gopalakrishnan made Swayamvaram. It was a friendship that had its foundation on mutual respect and love.
Shooting P N Menon's Olavum Theeravum
Even before Adoor made his first film, Ravi Varma shot his first feature film -- Aval, for Aziz, who was from the Film Institute. This was in 1966.
Then came P N Menon's Olavum Theeravum, a landmark film in Malayalam as it was the first Malayalam film to be shot entirely outdoors. He remembered those days, "We exploited the available light. The framing and composition of the film were totally different from other feature films. I tried to accommodate all the tones that were available in black-and-white, and shot the film. As I had shot documentaries in very adverse conditions, I decided to make use of all those experiences in a feature film. Usually in poor light, a cinematographer stops shooting. What I did was use it to my advantage."
Adoor-Mankada association starts
When Adoor Gopalakrishnan saw Olavum Theeravum,  he decided that when he made a film, it was Mankada Ravi Varma who would shoot it. When he was ready to make Swayamvaram, he asked Ravi Varma whether he would do the cinematography. But he had no intention to shoot another feature film after Olavum Theeravum, as it had affected his regular work. But he couldn't say 'no' to Adoor.
What he liked about Swayamvaram was the script. "It was extensive and very well written. It was after I read the script that I couldn't refuse the offer to work on it. Even if it meant that my own work would be affected. It took more than one-and-a-half years to finish the whole film as Gopalakrishnan ran out of money in-between. But he was confident that it would be recognised nationally."
The film won not only several National Awards but international acclaim too. Manakada also won the National Award for cinematography.
Swayamvaram was their first effort, one of the first serious films made in Kerala, a film that started a revolution and changed the way films were made in Kerala.
Decades of association
When I asked him whether he ever asked Adoor why he wanted only Ravi Varma to shoot all his films, he chuckled, "I did not need to ask him. I knew why. After he finishes a script, he sends it first to me. He is confident only if I say it was a good script. Even otherwise, it is better to have a second opinion about your script because you cannot be objective about what you write. And it is better to have the opinion of somebody who knows you and who has been working with you.
"Gopalakrishnan maintains an association that he develops with a person. As there was no reason for us to separate, we continued our relationship." It was as simple as that!
Shooting Elippathayam
Elippathayam is one of Adoor's most appreciated films, internationally. It was interesting for me to listen to Ravi Varma speak about how they struggled to make the film.
They had drawn electric power from the mains of the house they were shooting in, as they had no money to hire a generator. They were shooting in a village where the power situation was miserable. The supply was erratic. There were days when they would sit idle for hours waiting for the supply. Somebody from the unit would go to the electricity board office on a bicycle to speed them up!
"We had to put up with many difficulties. But we were so passionate about films that we were willing to sacrifice everything."
From the days of 'no generator', they graduated to hiring generators by the time they made Mukhamukham.
Finally, he said, "Today, they ask us, do you want more lights? I select all the equipments, though I may not be using all of them. Everything is so liberal now."
His own film
He made his own film only in 1984 -- Nokkukuthi, which won a special jury award at the national level. "I made it for my own satisfaction. People who are like me will also get satisfaction of watching my film."
His last film with Adoor
The last time I met him was when he came back from the sets of Adoor's Nizhalkuthu due to ill health. He shot parts of Nizhalkuthu thirty years after he shot Adoor's first film Swayamvaram.
When Adoor asked Ravi Varma to shoot Nizhakuthu, he was not sure whether he would be able to work continuously for 25 to 30 days. Adoor wouldn't listen to the excuses but he wanted Adoor to have a standby in case he fell ill.
"I am 75, you know. Anything can happen. I didn't want the shooting to get affected because of me. That was why we had Sunny Joseph as standby. I was confident that in case I couldn't work for a day, he could take over."
Sunny Joseph had to take over when Mankada fell ill. And that was the last time he looked through a camera.
No commercial films
His aversion for commercial cinema was quite evident. When I asked him whether a film was as creative as a painting or a short story, he replied in a serious tone, "I am glad that you compared film making to painting. Do you think a painter thinks of money when he paints? While painting, if he thought of how much money his painting would fetch, it would not come out good. A creative work has to be inspired. An inspired work will always be a good one but nobody can predict its commercial viability. It may get sold. Or, it may remain in the corner of his studio. If you look at the history of painting, it is unsold works that have gone on to become great masterpieces. Without idealism, good films will not be made at all.
"Only if good films are made, will you have good audience. Only if you have good audience, there will be good films. So, it is a vicious circle. I want that circle to grow! As the society becomes more and more cultured, the circle will grow. As the circle grows, there will be less and less people in the society who enjoy commercial films. Then, more and more good films will be made. I am waiting for such a day."
Sir, you might have worked only in a few films and made only one film but you will be remembered as long as films are made in India.


-->

മങ്കട ടി. അബ്ദുൽ അസീസ്

-->

ജീവിതരേഖ




1931 ജൂലൈ 15 ന്‌ മങ്കട തയ്യിൽ കമ്മാലി മുസ്ല്യാരുടെ മകനായി ജനനം. റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് അഫ്‌ളലുൽ ഉലമ പസ്സായ അസീസ് മൗലവി, അലീഗഡ് മുസ്ലിം സർ‌വകലാശാലയിൽ നിന്ന് എം.. യും കരസ്ഥമാക്കി. റൗദത്തുൽ ഉലൂം അറബിക് കോളേജ്,പെരിന്തൽമണ്ണ ഗവ.ഹൈസ്കൂൾ,കോഴിക്കോട് ഗവ.ആർട്ട്സ് കോളേജ്,പൊന്നാനി എം..എസ്. കോളേജ്,മമ്പാട് എം..എസ്. കോളേജ് എന്നിവിടങ്ങളിൽ അറബിക് ഭാഷാദ്ധ്യാപകനായി ജോലിചെയ്തു. കോഴിക്കോട് സർ‌വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ,ഫാക്കൽറ്റി ഓഫ് ലാംങ്കേജ്സ് അംഗം,യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയർ പ്രൊഫസർ,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ പദവികൾ വഹിച്ചു. 2007 ആഗസ്റ്റ് 12 നു തന്റെ 76-ആം വയസ്സിൽ മരണപ്പെട്ടു.




ചരിത്രകാരൻ, ഇസ്ലാമിക പണ്ഡിതൻ, അറബി ഭാഷാഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയായിരുന്നു മങ്കട ടി. അബ്ദുൽ അസീസ് മൗലവി. ആശയപരമായി മുസ്ലിം ലീഗിനോടും മുജാഹിദ് പ്രസ്ഥാനത്തോടും ശക്തമായ ആഭിമുഖ്യം പുലർത്തി മങ്കട മൗലവി. അറബിക് അദ്ധ്യാപകനായി കേരളത്തിലെ വിവധ സ്കൂളുകളിലും കോളേജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.. കാലിക്കറ്റ് സർ‌വകലാശാലയുടെ അറബിക് ടെക്സ്റ്റ് ബുക് എക്സ്പെർട്ട് കമ്മിറ്റിയിൽ അംഗമായിരുന്നു. ചന്ദ്രിക പത്രത്തിന്റെ മുഖ്യപത്രാധിപരും വർത്തമാനം പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.

ഗ്രന്ഥങ്ങൾ

  • ഇബ്നു ബത്തൂതയുടെ സഞ്ചാരകഥ
  • കേരള മുസ്ലിം ചരിത്രം:കാണാത്ത കണ്ണികൾ
  • സാമൂതിരിക്ക് സമർപ്പിച്ച അറബി മഹാകാവ്യം
  • ഗാന്ധിജിയുടെ മതമൗലികവാദം ഒരു വിലയിരുത്തൽ
  • ആവിഷ്കാര സ്വാതന്ത്ര്യം:ഒരു ചർച്ച
  • മുസ്ലിം ചിന്താപ്രസ്ഥാനങ്ങൾ
  • എന്റെ സൗദീ കാഴ്ച

-->

മൗലവി ജമാലുദ്ദീൻ മങ്കട

 

-->
1970 മാര്‍ച്ച് 15 ന്‍ മലപ്പുറം ജില്ലയിലെ മങ്കടയില്‍ ജനനം. ശാന്തപുരം ഇസ്ലാമിയ കോളജില്‍ പഠനം. സര്‍ക്കാര്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു.. എസ്... മലപ്പുറം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി.എസ്... സംസ്ഥാനസമിതി അംഗം, മലര്‍വാടി ബാലസംഘം സ്റേറ്റ് കോഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തച്ചിട്ടുണ്ട്. 1997മുതല്‍ ജമാഅത്ത് ഇസ്ലാമിയില്‍ അംഗമാണ്.

വത്തിക്കാനിൽ

ലോക കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ സന്ദർശിച്ച് കത്തോലിക്കാ ബാവ മാർ ക്ലിമ്മിസ് ബസിലിയോസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുകയും ആശംസകളർപ്പിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു ഇസ്ലാമിക പണ്ഡിതൻ ഈ രിതിയിൽ ഔദ്വേഗികമായി സംബന്ധിക്കുന്നത്. വത്തിക്കാനിലേക്ക് ക്ഷണിക്കപ്പെട്ട മൗലവി ആ ക്ഷണം സ്വീകരിച്ചുകൊണ്ട് അവിടെ പോവുകയും സ്‌നേഹസമ്മാനമായി ഖുർആൻ വചനങ്ങൾ ഉല്ലേഖനം ചെയ്ത വിശുദ്ധ കഅ്ബയുടെ മാതൃക ക്രിസ്ത്യാനികളുടെ വിശുദ്ധ പിതാവിന് സമർപ്പിക്കുകയും ചെയ്തു.[3]

മത സൌഹാർദ്ദ പരിപാടികൾ

സാംസ്കാരിക പരിപാടികളിലും മതസൗഹാർദ്ദ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്. 2010 ൽ നടന്ന ഇന്റർ നാഷണൽ ഇന്റർഫൈത്ത് ഡയലോഗുകളിൽ പങ്കെടുത്തിട്ടുണ്ട്.[4] പ്രമുഖ സാഹിത്യകാരി കമലസുരയ്യയുടെ സംസ്കാര ചടങ്ങിന് നേതൃത്വം നൽകുകയും അന്യമതസ്ഥാരായ സാമൂഹിക സാംസ്കാരിക പ്രമുഖരായ നേതാക്കന്മാർക്കും ബന്ധുക്കൾക്കും മുസ്ലിം ആചാരപ്രകാരം പള്ളിക്കകത്ത് നടക്കുന്ന പ്രാർഥനയിൽ പങ്കെടുക്കാൻ അവസരം സൃഷ്ടിക്കുകുയം നേതൃത്വം നൽകിയതിൻറെയും പേരിലും ജമാലുദ്ദീൻ മങ്കട ശ്രദ്ധേയത നേടുകയുണ്ടായി. [5]. മലങ്കര കാത്തലിക് സിറിയൻ ചർച്ച് വികാരിയുമായ ഡോ. മനങ്കരകാവിൽ ഗീവർഗീസ് മാത്യു , ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി തുടങ്ങിയവരുമായി സൌഹാർദ്ദ സദസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്. [6]

സാംസ്കാരിക രംഗം

സാമൂഹിക സാംസ്കാരികരംഗങ്ങളിൽ സംസ്ഥാന സർക്കാറിൻരെ ഔദ്വേഗിക പരിപാടികളിൽ സംബന്ധിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളിൽ നിലപാട് വ്യക്തമാന്ന ഇദ്ദേഹം മദ്യവിരുദ്ധ സമരങ്ങളിൽ സജീവ സാന്നിദ്ധ്യവുമാണ്.[7]. ഇതര മതാഘോഷ പരിപാടികളിൽ പങ്കെടുക്കുകയും സാംസ്കാരിക സമന്വയ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും [8] മാനവമൈത്രീസംഗമങ്ങൾക്ക്[9] നേതൃത്വം കൊടുക്കുകയും ചെയ്യാറുണ്ട്.
 
-->
Manjalamkuzhi Ali
Early Days

Father: Manjalamkuzhi Mohammed Alias Manu
Mother: Perincheeri Kunhaysha
Born on 1st January 1952 as th 5th child  and 4th son among 10 children
Brothers: Alavi, Ahammed, (late) Unniavara, Moideen, Hyder, Abdulla, Aboobacker Siddique
Sisters: Beevi, Kadeeja
Education

School at Mankada Govt. High School
Predegree at MES Mannarkad College
BA in English at Farooq College(not completed)
Appeared for ACCA UK
Career
1971 : Began as an office assistant in UAE1980: Started business in KSA1988: Released my 1st Film DHWANI under the banner of MAK production, completed 25 film and  produced hits like THE KING, ORU ABIBASHAKANTE CASE DIARY1996: Began my political  career 2001: Became  MLA of Mankada and resigned on 26th of October 20102007: Began the works of an Educational society and is still The Chairman of GEMS
2011:Got elected as the MLA of Perinthalmanna
2012: Sworn in to the Oomen Chandi government as the Minister for Urban development and Minority Welfare
Previous social involvements

Director in NORKA ROOTS; as a nominee by the government
General Secretary of Kerala Pravasi Sangham
Chairman of Library Committee of Kerala Legislative Assembly and chief editor of Samajika
Chairman of Pravasis Ltd
Founding Director of EMS Co-operative Hospital
Chairman of Moyinkutty Vaidyar Smarakam
Malayalam Communication (Kirali TV) Director
Family

Wife      : APM Raziya, D/o late C P Kunjalikutty Keyi(Ex MLA)
Children: Amjad Ali
               Dr. Aysha Mishal
               Ameena Shahzad
               Mohammed Arif
             
mobile: 09846222202 e mail: manjalamkuzhi@gmail.com

-->
സമദ് മങ്കട

സാമൂഹ്യസാംസ്കാരിക രാഷ്ടീയ രംഗത്ത് സജീവമായ സമദ് മങ്കട ,പറച്ചിക്കോട്ടില്‍ സൈതാലിയുടെയുംആസ്യയുടെയും മകനായി ജനിച്ചു.മങ്കട ഗവ:ഹൈസ്ക്കൂള്‍,മമ്പാട് എം..എസ് കോളേജ്,തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.ചരിത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദം.1996 മുതല്‍ വളാ‌‌ഞ്ചേരി മര്‍ക്കസ് ട്രെയിനിംഗ് കോളേജില്‍ ടീച്ചര്‍ എഡ്യൂക്കേറ്റര്‍.മഹകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകസമിതി അംഗം,മങ്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍,എഴുത്തുക്കാരന്‍,സിനിമ സംവിധായകന്‍,നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രീ.സമദ് പ്രവര്‍ത്തിക്കുന്നു.


ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം,മാറുന്ന ലോകം, സമൂഹം, വിദ്യാഭ്യാസം,ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം എന്നിവ സാഹിത്യ സൃഷ്ടികളാണ്.മധുചന്ദ്രലേഖ,ആനചന്തം,കിച്ചാമണി എം.ബി.എ തുടങ്ങിയ സിനിമകളും സമദിന്റെ സര്‍ഗ്ഗശേഷിയുടെ തെളിവുകളാണ്.ഭാര്യ നസീമ അധ്യാപികയാണ്.

വിലാസം:
സമദ്മങ്കട
സ്വാഗത്
മങ്കട.പിഒ,679324
04933 239068

 



No comments:

Post a Comment