flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday 25 May 2014

library


മങ്കട പൊതുജനവായനശാല-ജനറല്‍ ബോഡി




നീണ്ടവര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം മങ്കട പൊതുജനവായനശാലയുടെ ജനറല്‍ബോഡി വിളിച്ചുകൂട്ടി.പുതിയതായി നിലവില്‍ വന്ന ഭരണസമിതിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചെലവുകളും ബഡ്ജറ്റും അവതരിപ്പിച്ചു.അജണ്ടയിലെ പ്രധാന ഇനമായിരുന്ന ബൈലോ ഭേദഗതികള്‍ രണ്ടും അംഗീകരിച്ചു.വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ കരട് രൂപം തയ്യാറാക്കുകയും ചെയ്തു.മങ്കട പൊതുജനവായനശാലയുടെ സജീവപ്രവര്‍ത്തനങ്ങള്‍ക്കായി വായന ഇഷ്ടപ്പെടന്ന സാംസ്കാരിക പ്രവര്‍ത്തങ്ങളില്‍ താല്‍പര്യമുള്ള മങ്കട പഞ്ചായത്തിലെ ഏതൊരാള്‍ക്കും അംഗത്വം കൊടുക്കുന്നതിനും അംഗങ്ങളുടെ കൂട്ടായ്മയില്‍ വായനശാലയെ അറിയപ്പെടുന്ന ഒരു സാംസ്കാരിക കേന്ദ്രമാക്കാനും തീരുമാനിച്ചു.നിലവില്‍ നേരിടുന്ന പോരായ്മകള്‍ പരമാവധി പരിഹരിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.ഭരണസമിതി അംഗം ശ്രീ.മുഹമ്മദലി സ്വാഗതവും സെക്രട്ടറി ശ്രീ.ഗോപാലന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് ശ്രീ.അരവിന്ദന്‍ അധ്യക്ഷനായിരുന്നു.എക്സിക്യൂട്ടിവ് അംഗം അഡ്വ.സുകൃത റജീഷ് നന്ദി പറഞ്ഞു.

മങ്കട പൊതുജനവായനശാലയിലെ പഴയ തലമുറയുടെ ഒരു ഒത്തുച്ചേരല്‍ വേദികൂടിയായി മാറി ഈ ജനറല്‍ബോഡി.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്

വായന ഇഷ്ടപ്പെടന്ന സാംസ്കാരിക പ്രവര്‍ത്തങ്ങളില്‍ താല്‍പര്യമുള്ള മങ്കട പഞ്ചായത്തിലെ ഏതൊരാള്‍ക്കും അംഗത്വം കൊടുക്കുന്നതിനു തീരുമാനിച്ചിരിക്കുന്നു.അംഗത്വത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു

രക്ഷാധികാരി അംഗത്വം

2500 രൂപ ഒരുമിച്ച് അടക്കണം
വരിസംഖ്യ നല്‍കേണ്ടതില്ല
ഒരു സമയം രണ്ടു പുസ്തകങ്ങള്‍ എടുക്കാം.

ജീവകാലാംഗം

1000രൂപ ഒരുമിച്ച് അടക്കണം
വരിസംഖ്യ നല്‍കേണ്ടതില്ല
ഒരു സമയം രണ്ടു പുസ്തകങ്ങള്‍ എടുക്കാം.

സാധാരണ അംഗം

250 രൂപ ഡിപ്പോസിറ്റും
50രൂപ പ്രവേശനഫീസും
10 രൂപ പ്രതിമാസ വരിസംഖ്യയും
ഒരു സമയം ഒരു പുസ്തകം എടുക്കാം.

മങ്കടയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുമായി ഒത്തുച്ചേര്‍ന്ന് സൗജന്യമായി വായനസൗകര്യം ഒരിക്കിയിരിക്കുന്നു.


No comments:

Post a Comment