flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday 20 February 2015

keralamthodi


കേരളാംതൊടി കുഞ്ഞുമൊയ്തിഹാജി
നൂറുവസന്തങ്ങള്‍ പിന്നിട്ട മങ്കടയുടെ കാരണവര്‍
 മങ്കടയിലെ ഏറ്റവുംതലമുതിര്‍ന്നപൗരനെ കാണാന്‍ ആഗ്രഹിച്ചിട്ട് കാലമേറെയായിരുന്നു.മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്ന സുവനീര്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായികുഞ്ഞുമൊയ്തിഹാജിയുടെ പേരമകന്‍ റിയാസ്.കെ.ടിയുടെ സഹായത്തോടെ കഴിഞ്ഞദിവസം ആ ആഗ്രഹം സഫലീകരിച്ചു.എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണ്ണ ആരോഗ്യവാനായ ഒരു കാരണവരെയാണ് വീടിന്റെ പൂമുഖത്ത് കാണാനായത്.സംസാരത്തിലോ കേള്‍വിശക്തിയിലോ കാഴ്ചയിലോ കാര്യമായ പ്രശ്നങ്ങളില്ലാത്ത,ആധുനിക ജീവിതരീതിയുടെ കൂടപിറപ്പായ പ്രഷര്‍,ഷുഗര്‍.കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഒന്നും തന്നെ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സാധാരണക്കാരനെ ഏറെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിനിന്നത്.പിന്നീട് വന്ന കാര്യം പറഞ്ഞു ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചു.തികച്ചും ഒരു കര്‍ഷനായതിനാല്‍ കൂടുതലും കാര്‍ഷിക മേഖലയും ജീവിതരീതിയുമായിരുന്നു അന്വേഷിച്ചറിഞ്ഞത്.കേരളാംതൊടി മൊയ്തിയുടെയുംപാത്തുമ്മയുടെയും രണ്ടാമത്തെ മകനായാണ് ജനനം.പാത്തുമ്മക്കുട്ടി,കുഞ്ഞിമൊയ്തു,കുഞ്ഞിപ്പോക്കര്‍,കദീസ, ആയിശ എന്നിവരായിരുന്നു പിതാവിന്റെ മക്കള്‍.

പൊതുവെ കാര്‍ഷിക കുടുംബമായിരുന്നതിനാല്‍ ചെറുപ്പത്തിലെ കൃഷിപണിയില്‍ പിതാവിനെ സഹായിക്കുകയായിരുന്നു.ആ കാലത്ത് ആര്യന്‍,വെള്ളരി,തെക്കന്‍ചീര എന്നീ നെല്‍വിത്തുകളായിരുന്നു മങ്കടയില്‍ കൃഷിക്കായി ഉപയോഗിച്ചിരുന്നത്.ദേവസ്വം ഭൂമിയിലാണ് കൃഷിചെയ്തിരുന്നത്.പന്ത്രണ്ട് കൊല്ലത്തേക്ക് ആയിരം രൂപയ്ക്ക് കാളംചാര്‍ത്തലായിരുന്നു പതിവ്.പാട്ടം സാധാരണയായി നൂറ് പറയായിരുന്നു.കന്നിയില്‍ അറുപത് പറയും മകരത്തില്‍ നാല്പത് പറയുമായിരുന്നു പാട്ടം പിരിച്ചിരുന്നത്.സ്ത്രീകള്‍ക്ക് രണ്ടുപറയും പുരുഷന്‍മാര്‍ക്ക് മൂന്നുപറയും നെല്ലാണ് കൂലിയായി നല്കിയിരുന്നത്.മങ്കടയിലെ ഇപ്പോഴത്തെ ഗ്രൗണ്ട് കാളപ്പൂട്ടു കണ്ടമായിരുന്നു.അക്കാലത്തെ മുസ്ലീം കല്ല്യാണങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു കല്ല്യാണപ്പാട്ടുകള്‍.ചങ്ങണത്തില്‍ കുഞ്ഞിമുഹമ്മദ്,മമ്മദ് മന്തേടത്ത്,നാടികുയ്യന്‍ കുഞ്ഞയമ്മു എന്നിവരൊക്കെ പ്രസിദ്ധരായിരുന്ന കല്ല്യാണപ്പാട്ടുക്കാരായിരുന്നു.കോയാധികാരി എല്ലാവരെയും ഒരുപോലെ കണ്ടിരുന്നുവെന്നും ഉയര്‍ ഉദ്യോഗസ്ഥന്‍മാരുമായി വളരെ അടുപ്പമുള്ള ഒരാളുമായിരുന്നു.

1921ലെ മലബാര്‍ കലാപത്തില്‍ മങ്കടയിലെ കോരിയാട്ടില്‍ കഞ്ഞിമൊയ്തു വെള്ളപട്ടാളക്കാരുടെ വെടിയേറ്റു മരിച്ചത് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.അമ്പലത്തിന്റെആലിന്‍ത്തറയില്‍ കാവല്‍ നിന്നിരുന്ന വെള്ളപട്ടാളം ഞാറക്കാട്ടിലെ ഹരിജനങ്ങള്‍ ഇല്ലിക്കോല്‍ വെട്ടാനായി മടവാള്‍ മൂര്‍ച്ചകൂട്ടുന്ന ശബ്ദം കേട്ടു മാപ്പിളകലാപകാരികളാണെന്നതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് മാര്‍ച്ച്ചെയ്യുകയും വീടിന്റെ മുന്‍വശത്ത് ഇരിക്കുകയായിരുന്നകോരിയാട്ടില്‍ കുഞ്ഞിമൊയ്തു കോവിലകം നല്കിയ പാസ് എടുത്തുകാണിക്കും മുമ്പെ പട്ടാളക്കാരന്റെ വെടിയേറ്റു മരിക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് സമുദായ നേതാക്കള്‍ കോവിലകത്തെത്തി തമ്പുരാനെ പരാതി അറീക്കുകയും തമ്പുരാന്‍ മലപ്പുറത്തുപോ യി വെള്ള പട്ടാളത്തെ പിന്‍ വലിപ്പിക്കുകയും ചെയ്തു.പിന്നീടാണ് ഗൂര്‍ഖാപട്ടാളം മങ്കടകോവിലകത്തിന്റെ കാവലിനായി നിയോഗിക്കപ്പെടുന്നത്.




 കേരളാംതൊടി കുഞ്ഞുമൊയ്തിഹാജി കുഞ്ഞാത്തുമ്മ ദമ്പതികള്‍ക്ക് ഏഴുമക്കളുണ്ട്.മൂന്ന് ആണും നാലു പെണ്ണും. മുഹമ്മദ്, മൊയ്തി, ഹംസ,യൂസുഫ്,മറിയ,പാത്തുമ്മ,നഫീസ.ഇപ്പോള്‍ മുപ്പത്തിമൂന്ന് പേരക്കുട്ടികളും അവര്‍ക്ക് അറുപത്തിനാലു മക്കളുമുണ്ട്.പേരക്കുട്ടികളുടെ പേരകുട്ടികള്‍ പതിമൂന്നാണ്.



കുഞ്ഞുമൊയ്തിഹാജി മക്കളോടൊപ്പം കേരളാംതൊടി വീട്ടില്‍ സുഖമായി കഴിയുന്നു.

No comments:

Post a Comment