flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Thursday 19 February 2015

old

മങ്കടയിലെ പഴയതലമുറ

നെല്ലേങ്ങര മരക്കാരുക്കുട്ടി ഹാജി


ഒരു ഗ്രാമമുഖ്യനുവേണ്ട ഗുണങ്ങള്‍ ആവശ്യത്തിലേറെയുള്ള ഒരാളായിരുന്നു നെല്ലേങ്ങര മരക്കാരുക്കുട്ടി ഹാജി.നാടിന്റെ പ്രശ്നങ്ങള്‍,നാട്ടിലെ നിയമങ്ങള്‍,സമ്പ്രദായങ്ങള്‍,ആചാരങ്ങള്‍ ,ജനങ്ങളുടെ ആവശ്യങ്ങള്‍,അഭിലാഷങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം അറിവും അവ കൈകാര്യം ചെയ്യുന്നതില്‍ അസാധാരണമായ പാടവവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം.ഇത് അദ്ദേഹത്തെ നല്ലൊരു നാട്ടു മധ്യസ്ഥനാക്കി.പല സിവില്‍,കൃമിനല്‍ പ്രശ്നങ്ങളും ഒത്തുതീര്‍പ്പാക്കുന്നതില്‍ സജീവമായി ഇടപ്പെട്ടു.നല്ല സംഘാടകന്‍ കൂടിയായതിനാല്‍ നിരവധി സാമൂഹ്യപ്രശ്നങ്ങളിലും ഇടപ്പെടാനായിരുന്നു.മങ്കട-പട്ടിക്കാട് റോഡിന്റെ സ്ഥലമെടുപ്പ് അനായാസരകരമായി തീര്‍ത്തത്തതില്‍ മരക്കാരുക്കുട്ടി ഹാജിയുടെ പങ്ക് വളരെ വലുതായിരുന്നു. വലുതായിരുന്നു.നായാട്ട്കാളപ്പൂട്ട്,കോല്‍ക്കളി,അറബനമുട്ട് തുടങ്ങിയ വിനോദങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു ഹാജി.ചേരിയം യു.പി സ്ക്കൂള്‍ 1938ല്‍ സ്ഥാപിതമായപ്പോള്‍ ,സ്കൂളിന് സ്വന്തം കെട്ടിടം ആവശ്യമായ സന്ദര്‍ഭം വന്നപ്പോള്‍ സൗജന്യമായി സ്ഥലം നല്കി മാതൃകകാണിക്കാനായി.കര്‍ഷകബന്ധബില്ല് കേരളാനിയമസഭയില്‍ പാസ്സാക്കി നിയമമായപ്പോള്‍ വളരെയധികം ഗുണം ലഭിച്ച വ്യക്തികളില്‍ ഒരാളായിരുന്നു ഇദ്ദേഹം.അതുകൊണ്ടു തന്നെ പൊതുകാര്യങ്ങള്‍ക്കു അതില്‍നിന്നും ഭൂമി വിട്ടുകൊടുക്കാന്‍ മരക്കാരുക്കുട്ടി ഹാജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1957 വരെ ഇന്ത്യനാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി ഉണ്ണീന്‍ മൗലവി,നാരായണയ്യര്‍,എന്‍.കെ.വെള്ളോടി,കെ.വേലായുധന്‍ നായര്‍ എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചു.1962 ല്‍ പഞ്ചായത്തിലേക്ക് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

കമ്മാലി മുസ്ല്യാര്‍-പണ്ഡിത ശ്രേഷ്ടനായ വൈദ്യന്‍

തയ്യില്‍ കമ്മാലി മുസ്ല്യാര്‍ ഒരു പണ്ഡിതന്‍മാത്രമായിരുന്നില്ല ,അദ്ദേഹം പ്രശസ്തനായ ഒരു വൈദ്യനുംകൂടിയായിരുന്നു.നാനാജാതി മതസ്ഥര്‍ക്കും പ്രിയങ്കരനായിരുന്ന അദ്ദേഹം വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമകൂടിയായിരുന്നു.ആലുവാക്കടുത്തുള്ള കുഴിയേലപ്പടിയില്‍ വര്‍ഷങ്ങളോളം പള്ളിയിലെ ഖത്തീബായി(പ്രധാനപുരോഹിതന്‍) പ്രവര്‍ത്തിച്ചു.അറുപതുകളുടെ ആദ്യത്തില്‍ മങ്കടയിലെ പ്രധാനപുരോഹിതനായി.1974 ഫെബ്രുവരി 16 ന് നിര്യാതനാകുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നും.അരബിയിലും അറബിമലയാളത്തിലുമായി നല്ലൊരു ഗ്രന്ഥശേഖരത്തിനുടമയായിരുന്നു.ഇദ്ദേഹത്തിന്റെ പിതാവ് തയ്യില്‍ കുഞ്ഞഹമ്മദ് മങ്കട അധികാരിയായിരുന്നു.ആ സ്ഥാന പിന്നീട് രാജിവെയ്ക്കുകയും തുടര്‍ന്ന കേരളാംതൊടി കോയ അധികാരിയാവുകയും ചെയ്തു.

പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍


അബ്ദുള്ള മാസ്റ്റര്‍
 പറച്ചിക്കോട്ടില്‍ വീരാന്‍ക്കുട്ടിയുടെയും തേവര്‍തൊടി കുഞ്ഞീരുമ്മയുടെയും മകനായി 1921ലാണ്പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍ ജനിച്ചത്.ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലുംവിദ്യാഭ്യാസത്തില്‍ തല്‍പ്പരനായിരുന്നതിനാല്‍ എസ്.എസ്.എല്‍.സി യും അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കി കൂട്ടില്‍ യു.പി സ്കൂള്‍ അധ്യാപകനായി.അധികം താമസിയാതെ പ്രധാന അധ്യാപനാവുകയും ചെയ്തു.മങ്കട അനാഥശാല,ജുമാമസ്ജിദ് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.


പറച്ചിക്കോട്ടില്‍ മുഹമ്മദാജി എന്ന കുഞ്ഞാക്ക

മുഹമ്മദാജി
വൈദ്യശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കാതിരുന്ന കാലത്ത് ഒടിവ്,ചതവ് തുടങ്ങി അപകടങ്ങള്‍ സംഭവിച്ചാല്‍ നാട്ടുക്കാര്‍ ആദ്യം തേടിയെത്തിയിരുന്നത് പറച്ചിക്കോട്ടില്‍ മുഹമ്മദാജി എന്ന കുഞ്ഞാക്കയുടെ അടുത്തായിരുന്നു.പറച്ചിക്കോടന്‍ എന്ന പേരില്‍ ഈ അസ്ഥിരോഗ വിദഗ്ദന്‍നാട്ടിലും പരിസര പ്രദേശങ്ങളിലും ഒരുപോലെ അറിയപ്പെട്ടു.നല്ലൊരു കര്‍ഷകന്‍കൂടിയായിരുന്ന ഇദ്ദേഹം പാടത്തും പറമ്പത്തും ചേറിലും ചെളിയിലുമായിരിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ രോഗികളുമായി ആളുകള്‍ എത്തിയിരുന്നത്.ഒട്ടും മുഷിപ്പുകൂടാതെ ശരീരം വൃത്തിയാക്കി തന്റെതായ പരിചരണമുറിയിലേക്ക് ഉടനെയെത്തിയിരുന്ന കുഞ്ഞികാക്കയെ ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്കു തന്നെ നന്നായി ഓര്‍മ്മിക്കാനാകുന്നു.എക്സറെ,സ്കാനിങ്ങ് എന്നിവയൊക്കെ അത്ര പരിചിതമല്ലാത്ത ആളുകളോട് രണ്ട് കോഴിമുട്ട കൊണ്ടുവരാന്‍ ഏര്‍പ്പാക്കിയ ശേഷം പൊട്ടിയ എല്ലുകള്‍ ശരിയാക്കി വെച്ച് ചുറ്റുഭാഗവും മുളയുടെ ചെറിയ കഷ്ണങ്ങള്‍വെച്ച്,അതിനു മുകളിലൂടെ മുട്ടയുടെ വെള്ളക്കരുവും മുറു തുടങ്ങിയ മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ലായനിയില്‍ മുക്കിയ തുണികൊണ്ടു ചുറ്റി പ്ലാസ്റ്റര്‍ ചെയ്യുന്നു.വാര്‍ത്താവിനിമയ രംഗം മങ്കടയില്‍ പുരോഗതി പ്രാപിച്ചിട്ടില്ലാതിരുന്ന കാലത്ത് നോമ്പും പെരുന്നാളും ഉരപ്പിക്കാന്‍ മാസം കണ്ടവിവരം അന്വേഷിക്കാന്‍ ഇദ്ദേഹത്തെയാണ് മുസ്ലീം കാരണവന്‍മാര്‍ നിയോഗിച്ചിരുന്നത്.സൈക്കിളില്‍ കിലോമീറ്ററുകള്‍ താണ്ടി വിവരംശേഖരിച്ചെത്തുന്ന കുഞ്ഞിക്കാക്കയുടെരൂപം ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ കഴിയുന്നവര്‍ ധാരാളം.


പൂന്തോട്ടത്തില്‍ അഹമ്മദ്കോയ

ഉണ്ണീന്‍ മൗലവി,കോയ അധികാരി,ആലങ്ങാടന്‍ അയമു സാഹിബ് സമകാലീനനായിരുന്നുപൂന്തോട്ടത്തില്‍ അഹമ്മദ്കോയ.ബഹുഭാഷാ പണ്ഢിതനും പ്രാസംഗികനും എഴുത്തുക്കാരനും കവിയുമായിരുന്നു ഇദ്ദേഹം.പഴമക്കാരുടെ നാവില്‍തത്തികളിക്കുന്ന പലപാട്ടുകളും പൂന്തോട്ടത്തില്‍ അഹമ്മദ്കോയയുടെതായിരുന്നു.നെല്ലേങ്ങര മരക്കാരുക്കുട്ടിഹാജി പലപ്പോഴും ഇദ്ദേത്തിന്റെ പാട്ടുകള്‍ ചൊല്ലാറുണ്ടായിരുന്നു.പി..ഖാജ എന്നതൂലികാ നാമത്തില്‍ ഒട്ടേറെ ലഘുലേഖകള്‍ എഴുതാറുണ്ടായിരുന്നു.ആദ്യമായി മങ്കടയില്‍ ഒരു മദ്രസസ്ഥാപിച്ചത് കോയാസാഹിബയിരുന്നു.ആലങ്ങാടന്‍ അയമുസാഹിബിന്റെ മകനായിരുന്ന ആലങ്ങാടന്‍ സൈതാലിഹാജി താമസ്സിക്കുന്ന വീടായിരുന്നു ആദ്യത്തെ മദ്രസ.അതുകൊണ്ടുതന്നെ പഴമക്കാര്‍ ഇപ്പേഴും ആ വിടിനെ മദ്രസ എന്നാണ് വിളിക്കുന്നത്.നാട്ടിലും പരിസര പ്രദേശങ്ങളിലും പ്രാഥമിക വിദ്യാലയങ്ങള്‍സ്ഥാപിക്കുന്നതിനും മുന്‍പിലായിരുന്നു അദ്ദേഹം.മഞ്ചേരിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച അദ്ദേഹത്തിന് ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല.മങ്കട അങ്ങാടിയില്‍ അയമുസാഹിബിന്റെ വീടിനോട് ചേര്‍ന്നുള്ള നമസ്കാരപ്പുരയിലായിരുന്നു താമസിച്ചിരുന്നത്.ജീവിതത്തിന്റെ വസന്തക്കാലം മുഴുവനും ഒരു നാടിന്റെ മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച് പൂന്തോട്ടത്തില്‍ അഹമ്മദ്കോയ അവസാനകാലഘട്ടം കോലാറിലാണ് കഴിച്ചുക്കൂട്ടിയത്.1937 ലാണ് മരിച്ചത്.

No comments:

Post a Comment