flash news
TODAYS SPECIAL
Tuesday, 24 February 2015
Friday, 20 February 2015
keralamthodi
കേരളാംതൊടി
കുഞ്ഞുമൊയ്തിഹാജി
നൂറുവസന്തങ്ങള്‍
പിന്നിട്ട മങ്കടയുടെ കാരണവര്‍
മങ്കടയിലെ
ഏറ്റവുംതലമുതിര്‍ന്നപൗരനെ
കാണാന്‍ ആഗ്രഹിച്ചിട്ട്
കാലമേറെയായിരുന്നു.മങ്കടയുടെ
ചരിത്രം രേഖപ്പെടുത്തുന്ന
സുവനീര്‍ പുറത്തിറക്കാനുള്ള
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായികുഞ്ഞുമൊയ്തിഹാജിയുടെ
പേരമകന്‍ റിയാസ്.കെ.ടിയുടെ
സഹായത്തോടെ കഴിഞ്ഞദിവസം ആ
ആഗ്രഹം സഫലീകരിച്ചു.എന്നെ
ഏറ്റവും അത്ഭുതപ്പെടുത്തിയത്
പ്രതീക്ഷിച്ചിരുന്നതില്‍
നിന്നും വ്യത്യസ്തമായി
പൂര്‍ണ്ണ ആരോഗ്യവാനായ ഒരു
കാരണവരെയാണ് വീടിന്റെ പൂമുഖത്ത്
കാണാനായത്.സംസാരത്തിലോ
കേള്‍വിശക്തിയിലോ കാഴ്ചയിലോ
കാര്യമായ പ്രശ്നങ്ങളില്ലാത്ത,ആധുനിക
ജീവിതരീതിയുടെ കൂടപിറപ്പായ
പ്രഷര്‍,ഷുഗര്‍.കൊളസ്ട്രോള്‍
തുടങ്ങിയ അസുഖങ്ങള്‍ ഒന്നും
തന്നെ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത
ഒരു സാധാരണക്കാരനെ ഏറെ
അത്ഭുതത്തോടെയാണ് ഞാന്‍
നോക്കിനിന്നത്.പിന്നീട്
വന്ന കാര്യം പറഞ്ഞു ലഭ്യമായ
വിവരങ്ങള്‍ ശേഖരിച്ചു.തികച്ചും
ഒരു കര്‍ഷനായതിനാല്‍ കൂടുതലും
കാര്‍ഷിക മേഖലയും ജീവിതരീതിയുമായിരുന്നു
അന്വേഷിച്ചറിഞ്ഞത്.കേരളാംതൊടി
മൊയ്തിയുടെയുംപാത്തുമ്മയുടെയും
രണ്ടാമത്തെ മകനായാണ്
ജനനം.പാത്തുമ്മക്കുട്ടി,കുഞ്ഞിമൊയ്തു,കുഞ്ഞിപ്പോക്കര്‍,കദീസ,
ആയിശ
എന്നിവരായിരുന്നു പിതാവിന്റെ
മക്കള്‍.
പൊതുവെ
കാര്‍ഷിക കുടുംബമായിരുന്നതിനാല്‍
ചെറുപ്പത്തിലെ കൃഷിപണിയില്‍
പിതാവിനെ സഹായിക്കുകയായിരുന്നു.ആ
കാലത്ത് ആര്യന്‍,വെള്ളരി,തെക്കന്‍ചീര
എന്നീ നെല്‍വിത്തുകളായിരുന്നു
മങ്കടയില്‍ കൃഷിക്കായി
ഉപയോഗിച്ചിരുന്നത്.ദേവസ്വം
ഭൂമിയിലാണ് കൃഷിചെയ്തിരുന്നത്.പന്ത്രണ്ട്
കൊല്ലത്തേക്ക് ആയിരം രൂപയ്ക്ക്
കാളംചാര്‍ത്തലായിരുന്നു
പതിവ്.പാട്ടം
സാധാരണയായി നൂറ് പറയായിരുന്നു.കന്നിയില്‍
അറുപത് പറയും മകരത്തില്‍
നാല്പത് പറയുമായിരുന്നു
പാട്ടം പിരിച്ചിരുന്നത്.സ്ത്രീകള്‍ക്ക്
രണ്ടുപറയും പുരുഷന്‍മാര്‍ക്ക്
മൂന്നുപറയും നെല്ലാണ് കൂലിയായി
നല്കിയിരുന്നത്.മങ്കടയിലെ
ഇപ്പോഴത്തെ ഗ്രൗണ്ട് കാളപ്പൂട്ടു
കണ്ടമായിരുന്നു.അക്കാലത്തെ
മുസ്ലീം കല്ല്യാണങ്ങളിലെ
ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു
കല്ല്യാണപ്പാട്ടുകള്‍.ചങ്ങണത്തില്‍
കുഞ്ഞിമുഹമ്മദ്,മമ്മദ്
മന്തേടത്ത്,നാടികുയ്യന്‍
കുഞ്ഞയമ്മു എന്നിവരൊക്കെ
പ്രസിദ്ധരായിരുന്ന
കല്ല്യാണപ്പാട്ടുക്കാരായിരുന്നു.കോയാധികാരി
എല്ലാവരെയും ഒരുപോലെ
കണ്ടിരുന്നുവെന്നും ഉയര്‍
ഉദ്യോഗസ്ഥന്‍മാരുമായി വളരെ
അടുപ്പമുള്ള ഒരാളുമായിരുന്നു.
1921ലെ
മലബാര്‍ കലാപത്തില്‍ മങ്കടയിലെ
കോരിയാട്ടില്‍ കഞ്ഞിമൊയ്തു
വെള്ളപട്ടാളക്കാരുടെ വെടിയേറ്റു
മരിച്ചത് മുതിര്‍ന്നവര്‍
പറഞ്ഞുകേട്ടിട്ടുണ്ട്.അമ്പലത്തിന്റെആലിന്‍ത്തറയില്‍
കാവല്‍ നിന്നിരുന്ന വെള്ളപട്ടാളം
ഞാറക്കാട്ടിലെ ഹരിജനങ്ങള്‍
ഇല്ലിക്കോല്‍ വെട്ടാനായി
മടവാള്‍ മൂര്‍ച്ചകൂട്ടുന്ന
ശബ്ദം കേട്ടു മാപ്പിളകലാപകാരികളാണെന്നതിന്റെ
അടിസ്ഥാനത്തില്‍ മുന്നോട്ട്
മാര്‍ച്ച്ചെയ്യുകയും വീടിന്റെ
മുന്‍വശത്ത് ഇരിക്കുകയായിരുന്നകോരിയാട്ടില്‍
കുഞ്ഞിമൊയ്തു കോവിലകം നല്കിയ
പാസ് എടുത്തുകാണിക്കും മുമ്പെ
പട്ടാളക്കാരന്റെ വെടിയേറ്റു
മരിക്കുകയും ചെയ്തു.ഇതിനെ
തുടര്‍ന്ന് സമുദായ നേതാക്കള്‍
കോവിലകത്തെത്തി തമ്പുരാനെ
പരാതി അറീക്കുകയും തമ്പുരാന്‍
മലപ്പുറത്തുപോ യി വെള്ള
പട്ടാളത്തെ പിന്‍ വലിപ്പിക്കുകയും
ചെയ്തു.പിന്നീടാണ്
ഗൂര്‍ഖാപട്ടാളം മങ്കടകോവിലകത്തിന്റെ
കാവലിനായി നിയോഗിക്കപ്പെടുന്നത്.
കേരളാംതൊടി
കുഞ്ഞുമൊയ്തിഹാജി കുഞ്ഞാത്തുമ്മ
ദമ്പതികള്‍ക്ക് ഏഴുമക്കളുണ്ട്.മൂന്ന്
ആണും നാലു പെണ്ണും.
മുഹമ്മദ്,
മൊയ്തി,
ഹംസ,യൂസുഫ്,മറിയ,പാത്തുമ്മ,നഫീസ.ഇപ്പോള്‍
മുപ്പത്തിമൂന്ന് പേരക്കുട്ടികളും
അവര്‍ക്ക് അറുപത്തിനാലു
മക്കളുമുണ്ട്.പേരക്കുട്ടികളുടെ
പേരകുട്ടികള്‍ പതിമൂന്നാണ്.
കുഞ്ഞുമൊയ്തിഹാജി
മക്കളോടൊപ്പം കേരളാംതൊടി
വീട്ടില്‍ സുഖമായി കഴിയുന്നു.
Thursday, 19 February 2015
old
മങ്കടയിലെ പഴയതലമുറ
നെല്ലേങ്ങര
മരക്കാരുക്കുട്ടി ഹാജി
ഒരു
ഗ്രാമമുഖ്യനുവേണ്ട ഗുണങ്ങള്‍
ആവശ്യത്തിലേറെയുള്ള ഒരാളായിരുന്നു
നെല്ലേങ്ങര മരക്കാരുക്കുട്ടി
ഹാജി.നാടിന്റെ
പ്രശ്നങ്ങള്‍,നാട്ടിലെ
നിയമങ്ങള്‍,സമ്പ്രദായങ്ങള്‍,ആചാരങ്ങള്‍
,ജനങ്ങളുടെ
ആവശ്യങ്ങള്‍,അഭിലാഷങ്ങള്‍
എന്നിവയെ സംബന്ധിച്ചെല്ലാം
അറിവും അവ കൈകാര്യം ചെയ്യുന്നതില്‍
അസാധാരണമായ പാടവവുമുള്ള ഒരു
വ്യക്തിയായിരുന്നു അദ്ദേഹം.ഇത്
അദ്ദേഹത്തെ നല്ലൊരു നാട്ടു
മധ്യസ്ഥനാക്കി.പല
സിവില്‍,കൃമിനല്‍
പ്രശ്നങ്ങളും ഒത്തുതീര്‍പ്പാക്കുന്നതില്‍
സജീവമായി ഇടപ്പെട്ടു.നല്ല
സംഘാടകന്‍ കൂടിയായതിനാല്‍
നിരവധി സാമൂഹ്യപ്രശ്നങ്ങളിലും
ഇടപ്പെടാനായിരുന്നു.മങ്കട-പട്ടിക്കാട്
റോഡിന്റെ സ്ഥലമെടുപ്പ്
അനായാസരകരമായി തീര്‍ത്തത്തതില്‍
മരക്കാരുക്കുട്ടി ഹാജിയുടെ
പങ്ക് വളരെ വലുതായിരുന്നു.
വലുതായിരുന്നു.നായാട്ട്കാളപ്പൂട്ട്,കോല്‍ക്കളി,അറബനമുട്ട്
തുടങ്ങിയ വിനോദങ്ങളില്‍
സജീവസാന്നിധ്യമായിരുന്നു
ഹാജി.ചേരിയം
യു.പി
സ്ക്കൂള്‍ 1938ല്‍
സ്ഥാപിതമായപ്പോള്‍ ,സ്കൂളിന്
സ്വന്തം കെട്ടിടം ആവശ്യമായ
സന്ദര്‍ഭം വന്നപ്പോള്‍
സൗജന്യമായി സ്ഥലം നല്കി
മാതൃകകാണിക്കാനായി.കര്‍ഷകബന്ധബില്ല്
കേരളാനിയമസഭയില്‍ പാസ്സാക്കി
നിയമമായപ്പോള്‍ വളരെയധികം
ഗുണം ലഭിച്ച വ്യക്തികളില്‍
ഒരാളായിരുന്നു ഇദ്ദേഹം.അതുകൊണ്ടു
തന്നെ പൊതുകാര്യങ്ങള്‍ക്കു
അതില്‍നിന്നും ഭൂമി
വിട്ടുകൊടുക്കാന്‍ മരക്കാരുക്കുട്ടി
ഹാജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1957
വരെ
ഇന്ത്യനാഷണല്‍ കോണ്‍ഗ്രസിന്റെ
സജീവ പ്രവര്‍ത്തകനായി ഉണ്ണീന്‍
മൗലവി,നാരായണയ്യര്‍,എന്‍.കെ.വെള്ളോടി,കെ.വേലായുധന്‍
നായര്‍ എന്നിവരോടൊത്ത്
പ്രവര്‍ത്തിച്ചു.1962
ല്‍
പഞ്ചായത്തിലേക്ക്
സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി
മത്സരിച്ച് വിജയിച്ചു.
കമ്മാലി
മുസ്ല്യാര്‍-പണ്ഡിത
ശ്രേഷ്ടനായ വൈദ്യന്‍
തയ്യില്‍
കമ്മാലി മുസ്ല്യാര്‍ ഒരു
പണ്ഡിതന്‍മാത്രമായിരുന്നില്ല
,അദ്ദേഹം
പ്രശസ്തനായ ഒരു
വൈദ്യനുംകൂടിയായിരുന്നു.നാനാജാതി
മതസ്ഥര്‍ക്കും പ്രിയങ്കരനായിരുന്ന
അദ്ദേഹം വലിയൊരു ശിഷ്യസമ്പത്തിന്റെ
ഉടമകൂടിയായിരുന്നു.ആലുവാക്കടുത്തുള്ള
കുഴിയേലപ്പടിയില്‍ വര്‍ഷങ്ങളോളം
പള്ളിയിലെ ഖത്തീബായി(പ്രധാനപുരോഹിതന്‍)
പ്രവര്‍ത്തിച്ചു.അറുപതുകളുടെ
ആദ്യത്തില്‍ മങ്കടയിലെ
പ്രധാനപുരോഹിതനായി.1974
ഫെബ്രുവരി
16 ന്
നിര്യാതനാകുന്നതുവരെ ആ
സ്ഥാനത്ത് തുടര്‍ന്നും.അരബിയിലും
അറബിമലയാളത്തിലുമായി നല്ലൊരു
ഗ്രന്ഥശേഖരത്തിനുടമയായിരുന്നു.ഇദ്ദേഹത്തിന്റെ
പിതാവ് തയ്യില്‍ കുഞ്ഞഹമ്മദ്
മങ്കട അധികാരിയായിരുന്നു.ആ
സ്ഥാന പിന്നീട് രാജിവെയ്ക്കുകയും
തുടര്‍ന്ന കേരളാംതൊടി കോയ
അധികാരിയാവുകയും ചെയ്തു.
പറച്ചിക്കോട്ടില്‍
അബ്ദുള്ള മാസ്റ്റര്‍
![]() |
| അബ്ദുള്ള മാസ്റ്റര്‍ |
പറച്ചിക്കോട്ടില്‍
വീരാന്‍ക്കുട്ടിയുടെയും
തേവര്‍തൊടി കുഞ്ഞീരുമ്മയുടെയും
മകനായി 1921ലാണ്പറച്ചിക്കോട്ടില്‍
അബ്ദുള്ള മാസ്റ്റര്‍ ജനിച്ചത്.ഒരു
കര്‍ഷക കുടുംബത്തിലാണ്
ജനിച്ചതെങ്കിലുംവിദ്യാഭ്യാസത്തില്‍
തല്‍പ്പരനായിരുന്നതിനാല്‍
എസ്.എസ്.എല്‍.സി
യും അധ്യാപക പരിശീലനവും
പൂര്‍ത്തിയാക്കി കൂട്ടില്‍
യു.പി
സ്കൂള്‍ അധ്യാപകനായി.അധികം
താമസിയാതെ പ്രധാന അധ്യാപനാവുകയും
ചെയ്തു.മങ്കട
അനാഥശാല,ജുമാമസ്ജിദ്
എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍
സജീവമായിരുന്നു.
പറച്ചിക്കോട്ടില്‍
മുഹമ്മദാജി എന്ന കുഞ്ഞാക്ക
![]() |
| മുഹമ്മദാജി |
വൈദ്യശാസ്ത്രം
ഇത്രയൊന്നും പുരോഗമിക്കാതിരുന്ന
കാലത്ത് ഒടിവ്,ചതവ്
തുടങ്ങി അപകടങ്ങള്‍ സംഭവിച്ചാല്‍
നാട്ടുക്കാര്‍ ആദ്യം
തേടിയെത്തിയിരുന്നത്
പറച്ചിക്കോട്ടില്‍ മുഹമ്മദാജി
എന്ന കുഞ്ഞാക്കയുടെ
അടുത്തായിരുന്നു.പറച്ചിക്കോടന്‍
എന്ന പേരില്‍ ഈ അസ്ഥിരോഗ
വിദഗ്ദന്‍നാട്ടിലും പരിസര
പ്രദേശങ്ങളിലും ഒരുപോലെ
അറിയപ്പെട്ടു.നല്ലൊരു
കര്‍ഷകന്‍കൂടിയായിരുന്ന
ഇദ്ദേഹം പാടത്തും പറമ്പത്തും
ചേറിലും ചെളിയിലുമായിരിക്കുമ്പോഴായിരിക്കും
ചിലപ്പോള്‍ രോഗികളുമായി
ആളുകള്‍ എത്തിയിരുന്നത്.ഒട്ടും
മുഷിപ്പുകൂടാതെ ശരീരം
വൃത്തിയാക്കി തന്റെതായ
പരിചരണമുറിയിലേക്ക്
ഉടനെയെത്തിയിരുന്ന കുഞ്ഞികാക്കയെ
ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്കു
തന്നെ നന്നായി
ഓര്‍മ്മിക്കാനാകുന്നു.എക്സറെ,സ്കാനിങ്ങ്
എന്നിവയൊക്കെ അത്ര പരിചിതമല്ലാത്ത
ആളുകളോട് രണ്ട് കോഴിമുട്ട
കൊണ്ടുവരാന്‍ ഏര്‍പ്പാക്കിയ
ശേഷം പൊട്ടിയ എല്ലുകള്‍
ശരിയാക്കി വെച്ച് ചുറ്റുഭാഗവും
മുളയുടെ ചെറിയ കഷ്ണങ്ങള്‍വെച്ച്,അതിനു
മുകളിലൂടെ മുട്ടയുടെ വെള്ളക്കരുവും
മുറു തുടങ്ങിയ മരുന്നുകള്‍
ചേര്‍ത്തുണ്ടാക്കിയ ലായനിയില്‍
മുക്കിയ തുണികൊണ്ടു ചുറ്റി
പ്ലാസ്റ്റര്‍ ചെയ്യുന്നു.വാര്‍ത്താവിനിമയ
രംഗം മങ്കടയില്‍ പുരോഗതി
പ്രാപിച്ചിട്ടില്ലാതിരുന്ന
കാലത്ത് നോമ്പും പെരുന്നാളും
ഉരപ്പിക്കാന്‍ മാസം കണ്ടവിവരം
അന്വേഷിക്കാന്‍ ഇദ്ദേഹത്തെയാണ്
മുസ്ലീം കാരണവന്‍മാര്‍
നിയോഗിച്ചിരുന്നത്.സൈക്കിളില്‍
കിലോമീറ്ററുകള്‍ താണ്ടി
വിവരംശേഖരിച്ചെത്തുന്ന
കുഞ്ഞിക്കാക്കയുടെരൂപം
ഇപ്പോഴും ഓര്‍ത്തെടുക്കാന്‍
കഴിയുന്നവര്‍ ധാരാളം.
പൂന്തോട്ടത്തില്‍
അഹമ്മദ്കോയ
ഉണ്ണീന്‍
മൗലവി,കോയ
അധികാരി,ആലങ്ങാടന്‍
അയമു സാഹിബ് സമകാലീനനായിരുന്നുപൂന്തോട്ടത്തില്‍
അഹമ്മദ്കോയ.ബഹുഭാഷാ
പണ്ഢിതനും പ്രാസംഗികനും
എഴുത്തുക്കാരനും കവിയുമായിരുന്നു
ഇദ്ദേഹം.പഴമക്കാരുടെ
നാവില്‍തത്തികളിക്കുന്ന
പലപാട്ടുകളും പൂന്തോട്ടത്തില്‍
അഹമ്മദ്കോയയുടെതായിരുന്നു.നെല്ലേങ്ങര
മരക്കാരുക്കുട്ടിഹാജി
പലപ്പോഴും ഇദ്ദേത്തിന്റെ
പാട്ടുകള്‍ ചൊല്ലാറുണ്ടായിരുന്നു.പി.എ.ഖാജ
എന്നതൂലികാ നാമത്തില്‍ ഒട്ടേറെ
ലഘുലേഖകള്‍ എഴുതാറുണ്ടായിരുന്നു.ആദ്യമായി
മങ്കടയില്‍ ഒരു മദ്രസസ്ഥാപിച്ചത്
കോയാസാഹിബയിരുന്നു.ആലങ്ങാടന്‍
അയമുസാഹിബിന്റെ മകനായിരുന്ന
ആലങ്ങാടന്‍ സൈതാലിഹാജി
താമസ്സിക്കുന്ന വീടായിരുന്നു
ആദ്യത്തെ മദ്രസ.അതുകൊണ്ടുതന്നെ
പഴമക്കാര്‍ ഇപ്പേഴും ആ വിടിനെ
മദ്രസ എന്നാണ് വിളിക്കുന്നത്.നാട്ടിലും
പരിസര പ്രദേശങ്ങളിലും പ്രാഥമിക
വിദ്യാലയങ്ങള്‍സ്ഥാപിക്കുന്നതിനും
മുന്‍പിലായിരുന്നു
അദ്ദേഹം.മഞ്ചേരിയിലെ
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ
മകനായി ജനിച്ച അദ്ദേഹത്തിന്
ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല.മങ്കട
അങ്ങാടിയില്‍ അയമുസാഹിബിന്റെ
വീടിനോട് ചേര്‍ന്നുള്ള
നമസ്കാരപ്പുരയിലായിരുന്നു
താമസിച്ചിരുന്നത്.ജീവിതത്തിന്റെ
വസന്തക്കാലം മുഴുവനും ഒരു
നാടിന്റെ മത സാമൂഹ്യ സാംസ്കാരിക
വിദ്യാഭ്യാസ പുരോഗതിക്കായി
പ്രവര്‍ത്തിച് പൂന്തോട്ടത്തില്‍
അഹമ്മദ്കോയ അവസാനകാലഘട്ടം
കോലാറിലാണ് കഴിച്ചുക്കൂട്ടിയത്.1937
ലാണ്
മരിച്ചത്.
Saturday, 24 January 2015
Monday, 5 January 2015
Sunday, 4 January 2015
റേഷന്‍ കാര്‍ഡ് പുതുക്കല്‍ നിര്‍ദ്ദേശങ്ങള്‍
റേഷന്‍ കാര്‍ഡ്
...@
പുതുക്കാന്‍ ഉള്ള ഫോം കരുതലോടെ വേണം എഴുതാന്‍ !
പുതുക്കാന്‍ ഉള്ള ഫോം കരുതലോടെ വേണം എഴുതാന്‍ !
റേഷന്‍ കാര്‍ഡ്
പുതുക്കാന്‍ ഉള്ള ഫോം വിതരണം
ചെയ്തു തുടങ്ങി. അതാതു
റേഷന്‍ കടകള്‍ വഴിയാണ് വിതരണം
നടക്കുന്നത്. ഫോം
കിട്ടുമ്പോള്‍ തന്നെ തിരികെ
ഏല്പികേണ്ട ദിവസവും photo
എടുക്കേണ്ട സ്ഥലവും
റേഷന്‍ കടക്കാരനോട് ചോദിച്ചറിയണം.
സംശയ നിവാരണം ഈ
നമ്പരില്‍ വിളിച്ചാല്‍
മതിയാകും
0471-2320379,
Toll Free Number
1800-425-1550, 1967
0471-2320379,
Toll Free Number
1800-425-1550, 1967
(ശദ്ധയോടെ ഫോമിനോടൊപ്പം
ഉള്ള മാര്‍ഗ നിരദേശങ്ങള്‍
വായിച്ചു മനസ്സില്‍ ആക്കി
വേണം ഓരോ കോളവും എഴുതാന്‍.
തെറ്റുകളും വെട്ടി
തിരുത്തലുകളും പാടില്ല.
ഓരോ കാർഡ് ഉടമക്കും
വിതരണം ചെയ്യാന്‍ ഉള്ള ഫോം
തയ്യാറാകിയിരിക്കുന്നത് സി
-ഡിറ്റ് ആകയാലും
അവരവര്‍ക് വിതരണം ചെയ്തിട്ടുള്ള
ഫോം അവരവരുടെ പേരില്‍
പതിച്ചിരിക്കുന്നത് കൊണ്ടും
,ഒരു ഫോം വികൃതമാകുകയോ
ഉപയോഗ്യമാല്ലാണ്ടായി പോകയോ
ചെയ്‌താല്‍ പുതിയ ഫോം ലഫ്യമാകാന്‍
നാം നന്നേ വിയർകേണ്ടി വരും.
ആകയാല്‍ നിങ്ങൾ
മാര്‍ഗ നിരദേശങ്ങള്‍ വായിച്ചു
നോക്കി ഫോം സ്വയം എഴുതാന്‍
കഴിയും എന്ന ആത്മ വിശ്വാസം
ഉണ്ടെങ്കില്‍ മാത്രമേ അതിനു
മുതിരാവൂ.
ഫോമിൻറ ഓരു കോപ്പി
എടുത്ത ശേഷം ആദ്യം അതില്‍
നിറച്ചു ബോധ്യം വന്നശേഷം
ഒറിജിനല്‍ ഫോം എഴുതുന്നതാണ്
ഉത്തമം. പിന്നെ
ചെയ്യാവുന്നത് അതാതു (പദേശത്തെ
കഴിവുള്ളവര്‍ മുന്‍കൈ എടുത്തു
(പദേശത്തെ
എല്ലാവരുടെയും ഫോം അറിയാവുന്നവരെ
കൊണ്ട് പൂരിപ്പിക്കാന്‍
ശ്രദ്ധിക്കാവുന്നതാണ്.
അങ്ങനെ ഒരാള്‍ തന്നെ
നിരവധി ഫോം പൂരിപ്പിക്കാന്‍
കഴിഞ്ഞാല്‍ തെറ്റുകളും
തിരുത്തും ഒഴിവാക്കാന്‍
കഴിയും
ഫോം പൂരിപ്പിക്കുമ്പോള്‍
ഒപ്പം വേണ്ട രേഖകള്‍.
1. നിലവിലെ റേഷന്‍
കാര്‍ഡ് .
2. ഗ്യാസ് കന്‍സൃൂമര്‍ ബുക്ക് .
3. കറണ്ട് ബില്‍.
4. വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ അതിന്‍റെ ബില്‍
5. ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അത് ഇല്ലാത്തവർക്ക് photo എടുക്കുന്ന സ്ഥലത്ത് സൗകര്യം ഉണ്ടാക്കി കിട്ടും എന്ന് കേള്‍കുന്നു. (വിശ്വാസം പോര )
6. ബാങ്ക് പാസ് ബുക്ക്.
7.എല്ലാ റേഷന്‍ കാര്‍ഡുകളും സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി അതാതു കുടുംബത്തെ മുതിര്‍ന്ന സ്ത്രീയുടെ പേരില്‍ ആണ് അച്ചടിച്ച് വന്നിരിക്കുന്നത് , ആ സ്ത്രീ മരണ പെട്ട് പോയിട്ടുണ്ടെങ്കില്‍ -മരണ സര്‍ട്ടിഫിക്കറ്റ് .
2. ഗ്യാസ് കന്‍സൃൂമര്‍ ബുക്ക് .
3. കറണ്ട് ബില്‍.
4. വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ അതിന്‍റെ ബില്‍
5. ആധാര്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അത് ഇല്ലാത്തവർക്ക് photo എടുക്കുന്ന സ്ഥലത്ത് സൗകര്യം ഉണ്ടാക്കി കിട്ടും എന്ന് കേള്‍കുന്നു. (വിശ്വാസം പോര )
6. ബാങ്ക് പാസ് ബുക്ക്.
7.എല്ലാ റേഷന്‍ കാര്‍ഡുകളും സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി അതാതു കുടുംബത്തെ മുതിര്‍ന്ന സ്ത്രീയുടെ പേരില്‍ ആണ് അച്ചടിച്ച് വന്നിരിക്കുന്നത് , ആ സ്ത്രീ മരണ പെട്ട് പോയിട്ടുണ്ടെങ്കില്‍ -മരണ സര്‍ട്ടിഫിക്കറ്റ് .
എന്നിവ സഹിതം വേണം
ഫോം പൂരിപ്പിച്ചു തുടങ്ങാന്‍.
മാര്‍ഗ നിരദേശങ്ങള്‍
കൃത്യമായി പാലിക്കേണ്ടതുണ്ട്
ഫോം ബാര്‍ കോഡ് സംവിധാനം കൂടി
ഉള്ളതാകയാല്‍ തോന്നിയ പോലെ
മടക്കാന്‍ പാടില്ല.
ഇംഗ്ലീഷ് എഴുതേണ്ട
ഭാഗത്ത് ഇംഗ്ലീഷ് തന്നെ
എഴുതുകയും മലയാളം എഴുതെണ്ടിടത്
മലയാളം തന്നെ എഴുതേണ്ടതും
ആകുന്നു.
(ശദ്ധിക്കുമല്ലോ.... @
(ശദ്ധിക്കുമല്ലോ.... @
കടപ്പാട് : നസീര്‍ മങ്കടയുടെ ഫെയ്സ് ബുക്ക് പേജ്
മങ്കട ഗവ :എല്‍.പി
മങ്കട
ഗവ :എല്‍.പി
സ്കൂളിന്റെ നൂറ്റിയെട്ടാം
വാര്‍ഷികാഘോഷം
യാത്രയയപ്പ് ,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം,സുവനീര്‍ പ്രകാശനം
മങ്കടയുടെ
വിദ്യാഭ്യാസ സാംസ്കാരിക
പുരോഗതിയുടെ അടിത്തറയായ
മങ്കട ഗവ :എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാം വാര്‍ഷികാഘോഷത്തിന്റെ
ഭാഗമായി, മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു സുവനീര്‍ പുറത്തിറയ്ക്കുന്നു.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍,രേഖകള്‍,ചിത്രങ്ങള്‍,സംഭവങ്ങള്‍ എന്നിവ സുവനീരില്‍ ഉള്‍പ്പെടുത്തുന്നതിനായി കൈവശമുള്ളവര്‍ മുഹമ്മദ് ഇഖ്ബാല്‍.പി,കണ്‍വീനര്‍,സുവനീര്‍ കമ്മിറ്റി,മങ്കട ജി.എല്‍.പി സ്കൂള്‍ എന്ന വിലാസത്തിലോ,ഫോണ്‍ :9447354397, ഇ-മെയില്‍ iqumkd@gmail എന്നിവയില്‍ ബന്ധപ്പെടണമെന്നറീയിക്കുന്നു.
മങ്കട ഗവ :എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാം വാര്‍ഷികാഘോഷത്തിന്റെ
ഭാഗമായി, മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്ന ഒരു സുവനീര്‍ പുറത്തിറയ്ക്കുന്നു.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍,രേഖകള്‍,ചിത്രങ്ങള്‍,സംഭവങ്ങള്‍ എന്നിവ സുവനീരില്‍ ഉള്‍പ്പെടുത്തുന്നതിനായി കൈവശമുള്ളവര്‍ മുഹമ്മദ് ഇഖ്ബാല്‍.പി,കണ്‍വീനര്‍,സുവനീര്‍ കമ്മിറ്റി,മങ്കട ജി.എല്‍.പി സ്കൂള്‍ എന്ന വിലാസത്തിലോ,ഫോണ്‍ :9447354397, ഇ-മെയില്‍ iqumkd@gmail എന്നിവയില്‍ ബന്ധപ്പെടണമെന്നറീയിക്കുന്നു.
Thursday, 1 January 2015
റേഷന്‍കാര്‍ഡ്
റേഷന്‍കാര്‍ഡ് പുതുക്കല്‍ നിര്‍ദ്ദേശങ്ങള്‍
മങ്കട മേലെ റേഷന്‍കടയില്‍ ഇന്നുമുതല്‍
(ജനുവരി 1) ഫോറം വിതരണം ആരംഭിച്ചിരിക്കുന്നു.കാര്‍ഡുമായി ചെന്നു ഫോറം കൈപ്പറ്റണം
(ജനുവരി 1) ഫോറം വിതരണം ആരംഭിച്ചിരിക്കുന്നു.കാര്‍ഡുമായി ചെന്നു ഫോറം കൈപ്പറ്റണം
ജനുവരി 30 ന് ഫോറം പൂരിപ്പിച്ച് IMS ഓഡിറ്റോറിയത്തില്‍ വെച്ചുനടക്കുന്ന ക്യാമ്പില്‍ കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ ഫോട്ടോ എടുക്കുകയും ഫോറം തിരികെ വാങ്ങുകയും ചെയ്യുന്നു.
മങ്കട താഴെ റേഷന്‍കടയില്‍ ജനുവരി 5 നു ഫോറം എത്തുമെന്നറീക്കുന്നു
Wednesday, 31 December 2014
new year wishes
ഒരു
വര്‍ഷംകൂടിയാത്രപറയുന്നു.പുതിയ
വര്‍ഷം കടന്നുവരുന്നു.പകലുംരാത്രിയുംപോലെ.മങ്കട
എന്ന ഗ്രാമത്തിന്റെ അറിഞ്ഞതും
അറിയാതെപോയതുമായ ചരിത്രവും
വര്‍ത്തമാനവും വിവേചനരഹിതമായി
പക്ഷങ്ങളില്ലാതെ ഡിജിറ്റല്‍ലോകത്തേക്കു
കൊണ്ടുവരാനുള്ള ഒരു
എളിയശ്രമത്തിലായിരുന്നു
മങ്കട ഓണ്‍ലൈന്‍.കുറെ
വായനക്കാരും,
അഭിപ്രായങ്ങള്‍
തുറന്നു പറഞ്ഞവരും
ഉണ്ടായിരുന്നു.എല്ലാവരുടെയും
സഹകരണം തുടര്‍ന്നും
പ്രതീക്ഷിക്കുന്നു.പുതുവത്സരാശംസകള്‍
ഇഖ്ബാല്‍ മങ്കട
Tuesday, 30 December 2014
ഡിസംബര്‍ 31 ഹംസതയ്യില്‍ അനുസ്മരണം
ഡിസംബര്‍ 31 ഹംസതയ്യില്‍ അനുസ്മരണം
ഓര്‍മ്മകളില്‍ ഹംസ തയ്യില്‍
1999 ഡിസംബര്‍ 30 വ്യാഴം മങ്കടക്കാര്‍ക്ക് കറുത്ത ദിവസമായിരുന്നു.അന്നാണ് ഹംസ തയ്യില്‍ മങ്കടയോട് വിടപറഞ്ഞത്.
തയ്യില്‍ അബ്ദുറഹിമാന്‍ ഹാജിയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും രണ്ടാമത്തെ പുത്രനായി ഹംസ തയ്യില്‍ ജനിച്ചു.മങ്കട ഹൈസ്ക്കൂളിലും ഫാറൂക്ക്കോളേജിലുമായിരുന്നു വിദ്യാഭ്യാസം.ഗ്വാളിയോറില്‍ നിന്നും എം.പി.എഡ് റാങ്കോടെ പാസ്സായി.തിരൂര്‍ക്കാട് ഹൈസ്ക്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് തവന്നൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പട്ടാമ്പി ഗവ:സംസ്കൃത കോളേജിലും പെരിന്തല്‍മണ്ണ ഗവ:കോളേജിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയരക്ടറായി.തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ മാനവശേഷി വികസന വകുപ്പിന്റെ കീഴിലുള്ള നെഹൃയുവ കേന്ദ്രയുടെ കോര്‍ഡിനേറ്ററായിചുമതലയേറ്റു.ഇടുക്കിയിലുംപാലക്കാട്ടും മലപ്പുറത്തുംകോര്‍ഡിനേറ്റര്‍ പദവിയില്‍ സേവനമനുഷ്ടിച്ചു.മലപ്പുറം ആസ്ഥാനമായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും സംയുക്ത ചുമതലയുള്ള റീജ്യണല്‍ കോര്‍ഡിനേറ്ററായത് 1987ലാണ്. കര്‍ണാടകയുടെ കോര്‍ഡിനേറ്ററായിചുമതല വഹിച്ചിട്ടുണ്ട്.1999ജൂലൈ മാസത്തിലാണ് തമിഴ് നാട്,പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പരിധിയായ സോണല്‍ ഡയരക്ടറായത്.
യുവജനക്ഷേമ രംഗത്ത് പതിനഞ്ച് വര്‍ത്തോളം കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എല്ലാ ദേശീയ യുവജന നയരൂപീകരണ സമിതികളിലും അംഗമായ ഹംസതയ്യില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യുവജന കാര്യ ഏകോപന സമിതിയുടെ ഏഷ്യാപസഫിക് മേഖല സെക്രട്ടറിയായിരുന്നു.
ബി.എസ്സിക്ക് പഠിക്കുമ്പോള്‍ഫാറൂക്ക് കോളേജ് ഫുട്ബോള്‍ ടീം ക്യാപറ്റനായിരുന്നു.1976 ലാണ് നെഹൃയുവ കേന്ദ്രയുടെ ഇടുക്കി ജില്ലാ യൂത്ത് കോര്‍ഡിനേറ്ററായത്.
കെയ്റോയില്‍ നടന്ന U.Nജനസംഖ്യാ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി.സോവിയറ്റ് യൂണിയനില്‍ നടന്ന യുവജന ഫെസ്റ്റിവെല്ലില്‍ ഇന്ത്യയില്‍നിന്നുള്ള സംഘത്തിന്റെ തലവനായിരുന്നു.ശ്രീലങ്കയിലും മലേഷ്യയിലും ഇന്ത്യന്‍ സംഘവുമായി പങ്കെടുത്തു.വിവിധ രാഷ്ടങ്ങളില്‍ നിന്നായി 35 പേര്‍ പങ്കെടുത്ത ചണ്ഢിഗഡ് കോമണ്‍വെല്‍ത്ത് ടൂത്ത് പ്രോഗ്രാം കോഴ്സില്‍ റാങ്ക് നേടി.മലപ്പുറം യൂത്ത് കോര്‍ഡിനേറ്റര്‍ ആയിരിക്കെ രാജ്യത്തെ മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഭൂവനേശ്വര്‍ ദേശീയ അവാര്‍ഡ് ഹംസ തയ്യിലിനെ തേടിയെത്തി.1984,1991വര്‍ഷങ്ങളില്‍ മലപ്പുറത്ത് നടന്ന ഭാരതോത്സവങ്ങള്‍ ഹംസ തയ്യിലിന്റെ സംഘാടക മികവിന്റെ മികച്ച ഉദാഹരണങ്ങളാണ്.മികച്ച പ്രഭാഷകനായിരുന്ന ഹംസ തയ്യില്‍ ഒരു പക്ഷേ കേരളത്തല്‍ ഏറ്റവും കൂടുതല്‍ വേദികള്‍ പങ്കിട്ട ഉദ്യോഗസ്ഥനായിരുന്നു.1991ല്‍ ഡല്‍ഹിയില്‍ നടന്നയൂത്ത് ടൂറിസം അന്താരാഷ്ട്ര സമ്മേളനത്തിലും 1993ല്‍ ബാംഗ്ളൂരില്‍ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലും 1998ലെ ചെന്നൈയില്‍ നടന്ന ദേശീയ യുവജോത്സവങ്ങളിലും ഹംസ തയ്യില്‍ തിളങ്ങി.
ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും മങ്കടയുടെ ഓരോ തുടിപ്പിലും നിറഞ്ഞുനില്‍ക്കാന്‍ ഹംസ തയ്യിലിനായിരുന്നു.മങ്കട മഹല്‍ ജമാഅത്തിലും ദീര്‍ഘകാലം മങ്കട ഓര്‍ഫനേജ് പ്രസിഡന്റുമായിരുന്നു.കെ.എന്‍.എം മെമ്പറും M.E.S യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റുമായിരുന്നു. M.E.S ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു.മങ്കട അറബിക് കോളേജ് കമ്മിറ്റി അംഗമായിരുന്നു.മങ്കട ഹൈസ്ക്കൂളിന് നെഹൃസെന്റിനറി സ്റ്റേഡിയം നിര്‍മ്മിച്ചത് ഹംസ തയ്യിലിന്റെ ശ്രമഫലമാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മങ്കട മാണിക്യേടത്ത് ശിവക്ഷേത്രത്തിന് 80സെന്റ് സ്ഥലവും ക്ഷേത്രാവശിഷ്ടങ്ങളും തന്റെ ഉമ്മയുടെ സ്വത്തിന്റെ ഓഹരിയിലുള്‍പ്പെട്ടപ്പോള്‍ അത് തദ്ദേശീയരായ ഹിന്ദു സഹോദരന്‍മാര്‍ക്ക് കൈമാറുന്നതിന് മുന്‍കയ്യെടുത്തത് ഹംസ തയ്യിലായിരുന്നു.ഇന്ത്യന്‍ പാര്‍ലിമെന്റില്‍പോലും ഇത് പരാമര്‍ശിക്കപ്പെട്ടു.
1999 ഡിസംബര്‍ 30 ന് വ്യാഴാഴ്ച്ച,മങ്കടയില്‍ നിന്നും ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ ഹംസതയ്യില്‍ അന്തരിച്ചു.ചെന്നൈയിലെ താമസസ്ഥലമായ കില്‍പാക്കിലെ ഫ്ലാറ്റില്‍ നിന്നും ഡിസംബര്‍ 27ന് താഴെക്ക് വീണ് അപ്പോളോ ആശുപത്രിയില്‍ ചിക്ത്സയിലായിരുന്നു അദ്ദേഹം.തിരക്കേറിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഭോപ്പാലില്‍ വെച്ച് മലേറിയ പിടിച്ച് യാത്ര മതിയാക്കി ചെന്നൈ എത്തിയതായിരുന്നു.വിശ്രമത്തിനായി മങ്കടയിലേക്ക് വരാന്‍ കാത്തിരുന്ന സമയത്തായിരുന്നു മരണം അദ്ദേഹത്തെ കൂട്ടികെണ്ടുപോയത്.ഓരോ യുവജന കൂട്ടായ്മക്കും എന്നും മാര്‍ഗ്ഗദര്‍ശ്ശിയായിരുന്ന ഹംസതയ്യില്‍ ഓര്‍മ്മയായിട്ട് പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും മങ്കടയുടെ ചരിത്രത്തില്‍ ഒരു അവിഭാജ്യ ഘടമായി നിലനില്‍ക്കുന്നു.ബ്ലോഗിന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.
1999 ഡിസംബര്‍ 30 വ്യാഴം മങ്കടക്കാര്‍ക്ക് കറുത്ത ദിവസമായിരുന്നു.അന്നാണ് ഹംസ തയ്യില്‍ മങ്കടയോട് വിടപറഞ്ഞത്.
തയ്യില്‍ അബ്ദുറഹിമാന്‍ ഹാജിയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും രണ്ടാമത്തെ പുത്രനായി ഹംസ തയ്യില്‍ ജനിച്ചു.മങ്കട ഹൈസ്ക്കൂളിലും ഫാറൂക്ക്കോളേജിലുമായിരുന്നു വിദ്യാഭ്യാസം.ഗ്വാളിയോറില്‍ നിന്നും എം.പി.എഡ് റാങ്കോടെ പാസ്സായി.തിരൂര്‍ക്കാട് ഹൈസ്ക്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് തവന്നൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും പട്ടാമ്പി ഗവ:സംസ്കൃത കോളേജിലും പെരിന്തല്‍മണ്ണ ഗവ:കോളേജിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയരക്ടറായി.തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ മാനവശേഷി വികസന വകുപ്പിന്റെ കീഴിലുള്ള നെഹൃയുവ കേന്ദ്രയുടെ കോര്‍ഡിനേറ്ററായിചുമതലയേറ്റു.ഇടുക്കിയിലുംപാലക്കാട്ടും മലപ്പുറത്തുംകോര്‍ഡിനേറ്റര്‍ പദവിയില്‍ സേവനമനുഷ്ടിച്ചു.മലപ്പുറം ആസ്ഥാനമായി കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും സംയുക്ത ചുമതലയുള്ള റീജ്യണല്‍ കോര്‍ഡിനേറ്ററായത് 1987ലാണ്. കര്‍ണാടകയുടെ കോര്‍ഡിനേറ്ററായിചുമതല വഹിച്ചിട്ടുണ്ട്.1999ജൂലൈ മാസത്തിലാണ് തമിഴ് നാട്,പോണ്ടിച്ചേരി സംസ്ഥാനങ്ങള്‍ പരിധിയായ സോണല്‍ ഡയരക്ടറായത്.
യുവജനക്ഷേമ രംഗത്ത് പതിനഞ്ച് വര്‍ത്തോളം കേന്ദ്രസര്‍ക്കാര്‍ നിയമിച്ച എല്ലാ ദേശീയ യുവജന നയരൂപീകരണ സമിതികളിലും അംഗമായ ഹംസതയ്യില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യുവജന കാര്യ ഏകോപന സമിതിയുടെ ഏഷ്യാപസഫിക് മേഖല സെക്രട്ടറിയായിരുന്നു.
ബി.എസ്സിക്ക് പഠിക്കുമ്പോള്‍ഫാറൂക്ക് കോളേജ് ഫുട്ബോള്‍ ടീം ക്യാപറ്റനായിരുന്നു.1976 ലാണ് നെഹൃയുവ കേന്ദ്രയുടെ ഇടുക്കി ജില്ലാ യൂത്ത് കോര്‍ഡിനേറ്ററായത്.
കെയ്റോയില്‍ നടന്ന U.Nജനസംഖ്യാ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി.സോവിയറ്റ് യൂണിയനില്‍ നടന്ന യുവജന ഫെസ്റ്റിവെല്ലില്‍ ഇന്ത്യയില്‍നിന്നുള്ള സംഘത്തിന്റെ തലവനായിരുന്നു.ശ്രീലങ്കയിലും മലേഷ്യയിലും ഇന്ത്യന്‍ സംഘവുമായി പങ്കെടുത്തു.വിവിധ രാഷ്ടങ്ങളില്‍ നിന്നായി 35 പേര്‍ പങ്കെടുത്ത ചണ്ഢിഗഡ് കോമണ്‍വെല്‍ത്ത് ടൂത്ത് പ്രോഗ്രാം കോഴ്സില്‍ റാങ്ക് നേടി.മലപ്പുറം യൂത്ത് കോര്‍ഡിനേറ്റര്‍ ആയിരിക്കെ രാജ്യത്തെ മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഭൂവനേശ്വര്‍ ദേശീയ അവാര്‍ഡ് ഹംസ തയ്യിലിനെ തേടിയെത്തി.1984,1991വര്‍ഷങ്ങളില്‍ മലപ്പുറത്ത് നടന്ന ഭാരതോത്സവങ്ങള്‍ ഹംസ തയ്യിലിന്റെ സംഘാടക മികവിന്റെ മികച്ച ഉദാഹരണങ്ങളാണ്.മികച്ച പ്രഭാഷകനായിരുന്ന ഹംസ തയ്യില്‍ ഒരു പക്ഷേ കേരളത്തല്‍ ഏറ്റവും കൂടുതല്‍ വേദികള്‍ പങ്കിട്ട ഉദ്യോഗസ്ഥനായിരുന്നു.1991ല്‍ ഡല്‍ഹിയില്‍ നടന്നയൂത്ത് ടൂറിസം അന്താരാഷ്ട്ര സമ്മേളനത്തിലും 1993ല്‍ ബാംഗ്ളൂരില്‍ നടന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലും 1998ലെ ചെന്നൈയില്‍ നടന്ന ദേശീയ യുവജോത്സവങ്ങളിലും ഹംസ തയ്യില്‍ തിളങ്ങി.
ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും മങ്കടയുടെ ഓരോ തുടിപ്പിലും നിറഞ്ഞുനില്‍ക്കാന്‍ ഹംസ തയ്യിലിനായിരുന്നു.മങ്കട മഹല്‍ ജമാഅത്തിലും ദീര്‍ഘകാലം മങ്കട ഓര്‍ഫനേജ് പ്രസിഡന്റുമായിരുന്നു.കെ.എന്‍.എം മെമ്പറും M.E.S യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റുമായിരുന്നു. M.E.S ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായിരുന്നു.മങ്കട അറബിക് കോളേജ് കമ്മിറ്റി അംഗമായിരുന്നു.മങ്കട ഹൈസ്ക്കൂളിന് നെഹൃസെന്റിനറി സ്റ്റേഡിയം നിര്‍മ്മിച്ചത് ഹംസ തയ്യിലിന്റെ ശ്രമഫലമാണ്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മങ്കട മാണിക്യേടത്ത് ശിവക്ഷേത്രത്തിന് 80സെന്റ് സ്ഥലവും ക്ഷേത്രാവശിഷ്ടങ്ങളും തന്റെ ഉമ്മയുടെ സ്വത്തിന്റെ ഓഹരിയിലുള്‍പ്പെട്ടപ്പോള്‍ അത് തദ്ദേശീയരായ ഹിന്ദു സഹോദരന്‍മാര്‍ക്ക് കൈമാറുന്നതിന് മുന്‍കയ്യെടുത്തത് ഹംസ തയ്യിലായിരുന്നു.ഇന്ത്യന്‍ പാര്‍ലിമെന്റില്‍പോലും ഇത് പരാമര്‍ശിക്കപ്പെട്ടു.
1999 ഡിസംബര്‍ 30 ന് വ്യാഴാഴ്ച്ച,മങ്കടയില്‍ നിന്നും ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ ഹംസതയ്യില്‍ അന്തരിച്ചു.ചെന്നൈയിലെ താമസസ്ഥലമായ കില്‍പാക്കിലെ ഫ്ലാറ്റില്‍ നിന്നും ഡിസംബര്‍ 27ന് താഴെക്ക് വീണ് അപ്പോളോ ആശുപത്രിയില്‍ ചിക്ത്സയിലായിരുന്നു അദ്ദേഹം.തിരക്കേറിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഭോപ്പാലില്‍ വെച്ച് മലേറിയ പിടിച്ച് യാത്ര മതിയാക്കി ചെന്നൈ എത്തിയതായിരുന്നു.വിശ്രമത്തിനായി മങ്കടയിലേക്ക് വരാന്‍ കാത്തിരുന്ന സമയത്തായിരുന്നു മരണം അദ്ദേഹത്തെ കൂട്ടികെണ്ടുപോയത്.ഓരോ യുവജന കൂട്ടായ്മക്കും എന്നും മാര്‍ഗ്ഗദര്‍ശ്ശിയായിരുന്ന ഹംസതയ്യില്‍ ഓര്‍മ്മയായിട്ട് പതിമൂന്ന് വര്‍ഷം പിന്നിടുമ്പോഴും മങ്കടയുടെ ചരിത്രത്തില്‍ ഒരു അവിഭാജ്യ ഘടമായി നിലനില്‍ക്കുന്നു.ബ്ലോഗിന്റെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.
ബി.എസ്.എന്‍.എല്‍
ബി.എസ്.എന്‍.എല്‍
എന്ന സ്ഥാപനം എങ്ങിനെ നന്നാവും?
മങ്കടയി
കെ.എസ്.ഇ.ബി
സബ് സെക്ടഷനിലെ മുരുകന്‍
എന്ന ലൈന്‍മാന്റെ ആത്മാര്‍ത്ഥ
സേവനത്തെക്കുറിച്ചും
അദ്ദേഹത്തെപ്പോലെയുള്ളവരാണ്
കെ.എസ്.ഇ,ബി
എന്ന സ്ഥാപനത്തിനു വേണ്ടതെന്നും
ഒരനുഭവത്തിന്റെ വെളിച്ചത്തില്‍
മുമ്പ് പ്രസിദ്ധീകരിച്ച ഒരു
പോസ്റ്റില്‍ ഞാന്‍
ഇട്ടിരുന്നു.എന്നാല്‍
ഇക്കഴിഞ്ഞ ക്രിസ്തുമസ്
വെക്കേഷന്‍ക്കാലത്ത് ഇതിനു
വിരുദ്ധമായ ഒരനുഭവം
എനിക്കുണ്ടായി.ഇവിടെ
കെ.എസ്.ഇ.ബി
പകരം ബി.എസ്.എന്‍.എല്‍
എന്നതു മാത്രമാണ് മാറ്റം.എന്റെ
സഹോദരന്റെ വീട്ടിലെ ലാന്‍ഡ്ഫോണ്‍
കേടുവരികയും ശരിയായരീതിയില്‍
പരാതി നല്കുകയും ചെയ്തു.കുറെ
ദിവസങ്ങള്‍ക്കുശേഷം ഓഫീസില്‍പോയി
അന്വേഷിച്ചപ്പോള്‍ ഇന്നു
വരും എന്നു പറഞ്ഞ് അവരെ
തിരിച്ചയച്ചു.ആ
ദിവസം മുഴുവനും ലൈന്‍മാന്റെ
വരവുംകാത്തിരുന്ന സഹോദരന്റെ
ഭാര്യ ക്രിസ്തുമസ് വെക്കേഷനായതിനാല്‍
,ലൈന്‍മാന്‍
വരികയാണെങ്കില്‍
വീടുതുറന്നുകൊടുക്കണമെന്ന്
എന്നോട് പറഞ്ഞ് അവരുടെ
വീട്ടില്‍പോയി.ഡിസംബര്‍
24 ന്
രാവിലെ 11.30 ആയപ്പോള്‍
ഭാരത്ഗ്യാസ് ഏജന്‍സിയുടെ
ഗ്യാസ്ഡെലിവറി വാഹനം വരികയും
അയല്‍വാസികളും ഞാനുള്‍പ്പെടെയുള്ളവരും
ഗ്യാസ് സിലിണ്ടര്‍മാറ്റുന്ന
തിരക്കിലായ സമയം നമ്മുടെ
ബി.എസ്.എന്‍.എല്‍
ലൈന്‍മാന്‍ എന്ന കഥാപാത്രം
ഒരു ബൈക്കില്‍ വീടിനു മുന്നില്‍
11.40നു
ലാന്‍ഡ് ചെയ്തു.അദ്ദേഹത്തെ
കണ്ടമാത്രയില്‍ ഞാന്‍
സ്വാഭാവികരീതിയില്‍ ഒരുമിനുട്ട്
ഇപ്പോള്‍ വരാം എന്നു പറഞ്ഞ്
സിലിണ്ടറിനുള്ള പൈസ കൊടുക്കാന്‍
തുടങ്ങിയപ്പോള്‍ നമ്മുടെ
കഥാപാത്രം ഒരു മറുപടിയും
പറയാതെ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു
തിരികെപോകാന്‍ തുടങ്ങി.കാര്യം
പെട്ടെന്നു പിടികിട്ടാതെ
ഒന്നു അന്ധാളിച്ചുപോയ ഞാന്‍
ബൈക്കിനു പിറകേ ഓടി അയാളെ
കൈക്കാട്ടി വിളിച്ചു നിര്‍ത്തി
കിതപ്പോടെ നിങ്ങള്‍ എന്തുപണിയാണു
കാണിക്കുന്നതെന്നു ചോദിച്ചപ്പോള്‍
,ടിയാന്‍
യാതൊരു കൂസലുംകൂടാത"ഞാന്‍
വന്നപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയാണ്
എന്നു റിപ്പോര്‍ട്ട് ചെയ്യും
നിങ്ങള്‍ക്കു എന്തുവേണമെങ്കിലും
ചെയ്യാം ”എന്ന അല്പം
ദാര്‍ഷ്ട്യത്തോടെ എന്നോട്
പറഞ്ഞു.കാര്യങ്ങളുടെ
നിജസ്ഥിതി ബോധ്യപ്പെടുത്താന്‍
ശ്രമിച്ചിട്ടും ടിയാന്‍
നില്കാതെ 11.45 ന്
സ്ഥലം വിട്ടു.
എന്നെ
സംബന്ധിച്ചിടത്തോളം വല്ലാത്ത
ഒരനുഭവം.പൊതുവെ
പെട്ടെന്നുതന്നെ പ്രതികരിക്കുന്ന
ഒരാളായതിനാല്‍ ഉടനെ തന്നെ
ഒരു പരാതി എഴുതി തയ്യാറാക്കി
സഹോദരന്റെ ഭാര്യയുടെ ഒപ്പും
വാങ്ങി ഒരു മണിക്കൂറിനുള്ളില്‍തന്നെ
മങ്കട ടെലിഫോണ്‍ എക്സ്ചേഞ്ചിലെത്തി
ജെ.ടി.ഒ
മുമ്പാകെ നടന്നകാര്യങ്ങള്‍
ബോധ്യപ്പെടുത്തുകയും പരാതിയില്‍
സൂചിപ്പിച്ചതുപോലെ ടെലിഫോണ്‍
അതോറിറ്റിമുഖേനയല്ല മാത്രമല്ല
പരാതി മുന്നോട്ടുകൊണ്ടുപോകാന്‍
ഉദ്ദ്യേശിക്കുന്നതെന്നും
സൂചിപ്പിച്ചപ്പോള്‍ എന്റെ
മുന്നില്‍ വച്ചുതന്നെ ജെ.ടി.ഒ
ആ
ലൈന്‍മാനുമായി ഫോണില്‍
സംസാരിക്കുകയും നിങ്ങള്‍
ആളുസ്ഥലത്തില്ലാന്നു പറഞ്ഞ
വീട്ടുക്കാര്‍ നീണ്ട ഒരു
പരാതിയുമായി ഇവിടെ ഇതാ
വന്നിരിക്കുന്നു,ഉടനെ
അവരുടെ പ്രശ്നം എന്താണെന്നു
വെച്ചാല്‍ തീര്‍ത്തോളു എന്ന
മുന്നറീപ്പോടെ ആ ഒഫീസര്‍
ഫോണ്‍സംഭാഷണം നിര്‍ത്തുകയുംചെയ്തു.ഞാന്‍
അവര്‍ക്ക് നന്ദി പറഞ്ഞു
വീട്ടിലെത്തിയപ്പോഴെക്കും
നമ്മുടെ പഴയ ലൈന്‍മാന്‍ ഒരു
സഹായിയുമായി വീട്ടു
പടിക്കലെത്തിയിരിക്കുന്നു.പത്തുമിനുട്ടുകൊണ്ടു
പണിപൂര്‍ത്തിയാക്കി പോകാന്‍
നേരം ഞാന്‍ ചോദിച്ചു.വീട്
ക്ലോസ്ചെയ്തിരിക്കുന്നു
എന്നു റിപ്പോര്‍ട്ട് എഴുതാന്‍
പോയ ആളെങ്ങനെ വീണ്ടും ഇവിടെ
എത്തി എന്നു ചോദിച്ചപ്പോള്‍
ഒരു മറുപടിപ്പോലും നല്കാന്‍
നില്കാതെ പോവുകയാണുണ്ടായത്,
ഇത്തരത്തിലുള്ള
ഉദ്യോഗസ്ഥന്‍മാര്‍ കൊണ്ടാലും
പഠിക്കില്ല.കാല്‍ച്ചോട്ടിലെ
മണ്ണു് ദിനം പ്രതി
ഒലിച്ചുകൊണ്ടിരിക്കുന്ന
ഒരു' മഹാ'സ്ഥാപനമാണ്
ബി.എസ്.എന്‍.എല്‍
.ലക്ഷകണക്കിനു
കണക്ഷനുകളാണ് ബി.എസ്.എന്‍.എല്ലിനു
നഷ്ടമായിട്ടുള്ളത് .ലാന്‍ഡ്
ഫോണുകള്‍ ആളുകള്‍ എന്നേ
ഉപേക്ഷിച്ചിരിക്കുന്നു.ആ
സമയത്താണ് വെക്കേഷന്‍കാലം
നോക്കി വീടുകളില്‍ ആളിലെന്ന
ന്യായവുമായി ഇത്തരം വെള്ളാനകള്‍
വെറുതെ ശമ്പളവും കിമ്പളവുമായി
സുഖിച്ചു ജീവിക്കുന്നത്.യുവജന
സംഘടനകളുടെ നട്ടെല്ലുകള്‍
എന്നോ പണയം വെച്ചതിനാല്‍
ഇത്തരത്തിലുള്ള സാധനങ്ങള്‍
എല്ലാമേഖലയിലും ഉണ്ടാകും
.പ്രതികരിക്കാന്‍
കഴിവോശേഷിയോ ഇല്ലാത്ത പാവം
ജനങ്ങളെ ഈ കള്ളനാണയങ്ങള്‍
പറ്റിച്ചുകൊണ്ടെയിരിക്കുന്നു......
വാല്‍കഷ്ണം:കരയുന്ന
കുട്ടിക്കേ പാലൊള്ളു......
Wednesday, 24 December 2014
ക്രിസ്തുമസ് -മങ്കടക്കാര്‍ക്ക് സങ്കടങ്ങളുടെ ഒരാണ്ട്
ക്രിസ്തുമസ് -മങ്കടക്കാര്‍ക്ക് സങ്കടങ്ങളുടെ ഒരാണ്ട്
ലോകമെങ്ങും ക്രിസ്മസ് ആഘോഷത്തിലാകുമ്പോള്‍ ഞങ്ങള്‍ മങ്കടക്കാര്‍ക്ക് ഈ വര്‍ഷത്തെ ക്രിസ്തുമസ് ദിനം സങ്കടങ്ങളുടെ ഒരാണ്ട് പൂര്‍ത്തിയാവുന്ന ദിവസമാണ്.കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് മങ്കട കരിമല കരിങ്കല്‍ കോറിയില്‍ മൂന്നു കുട്ടികളടക്കം നാലു ജീവനുകള്‍ പൊലിഞ്ഞത്.
മങ്കട
കരിമല സ്വദേശി ആന്റണിയുടെ
മക്കളായ സിനോ (9),
ബിനോ
(10),
ആന്റണിയുടെ
സഹോദരന്‍ ബേബിച്ചന്റെ മകന്‍
സിജോ (12),
ഇവരുടെ
മുത്തച്ഛന്‍ ദേവസ്യ(60)
എന്നിവരാണ്
മരിച്ചത്.ആന്റണിയുടെയും ബേബിച്ചന്റെയും കുടുബത്തിന് എല്ലാ സഹിക്കാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കാനെ കഴിയൂ....മങ്കടഓണ്‍ലൈനിന്റെ സ്മരാണഞ്ജലി അര്‍പ്പിക്കുന്നു.
Friday, 14 November 2014
Sunday, 19 October 2014
old students 1963 batch
അമ്പതുവര്‍ഷത്തെ
ഇടവേളയ്ക്കു്ശേഷം ഒത്തുച്ചേരലിന്റെ
നിര്‍വൃതിയില്‍ പഴയ
പത്താംക്ലാസുകാര്‍
പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഗമങ്ങള്‍
ഇന്നൊരുപുതുവാര്‍ത്തയല്ല.ലാല്‍ജോസ്
സംവിധാനം ചെയ്ത ക്ലാസ് മേറ്റ്
എന്ന സിനിമയ്ക്ക് ശേഷം
മലയാളികള്‍ ഏറെ ഏറ്റെടുത്ത
ഒരു സംഭവമാണ് പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഗമങ്ങള്‍.എന്നാല്‍
ഇന്ന് മങ്കടയില്‍ ഒത്തുച്ചേര്‍ന്ന
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
പ്രായംകൊണ്ട് കാലത്തെ
പിന്നിലാക്കി യവരാണ്.മങ്കട
ഗവ:ഹൈസ്ക്കൂളിലെ
അഞ്ചാമത്തെ എസ്.എസ്.എല്‍.സി
ബാച്ചും 1963-64കാലത്തെ
പതിനഞ്ചാം വയസുക്കാരുമായ
നാല്പതിലധികംപൂര്‍വ്വ
വിദ്യാര്‍ത്ഥികളാണ് ഇന്നു
സംഗമത്തിനെത്തിയിട്ടുള്ളത്.ഒപ്പം
അവരെ പഠിപ്പിച്ച അഞ്ച്
അധ്യാപകരെയും വേദിയിലെത്തിക്കാനായി.അനുഭവങ്ങള്‍
പങ്കുവെയ്ക്കാനും പരിചയങ്ങള്‍
പുതുക്കാനും തങ്ങളോപ്പംചേരാനാവാതെ
കാലയവനികയിലേക്ക് പോയവര്‍ക്ക്
അനുശോചനം രേഖപ്പെടുത്താനും
അവര്‍ അവസരങ്ങള്‍ കണ്ടെത്തി.മങ്കട
എല്‍.പി.സ്കൂളിന്റെ
എസ്.എം.സി
കമ്മിറ്റിക്കായി എത്തിയ
ശ്രീ.ഉമ്മര്‍തയ്യില്‍
(ഞങ്ങള്‍
ഉമ്മറാക്ക എന്നുവിളിയ്ക്കും)നിന്നാണ്
പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഗമത്തെ കുറിച്ചറിഞ്ഞത്
.അപ്പോള്‍തന്നെ
നാളെ ഞാനുംകൂടിവരുന്നതില്‍
എന്തെങ്കിലും വിഷമമുണ്ടോ
എന്നു ചോദിച്ചപ്പോള്‍ ഇതിന്റെ
സംഘാടകരിലൊരാളായ അദ്ദേഹം
സന്തോഷത്തോടെ ക്ഷണിക്കുകയാണ്
ചെയ്തത്.അങ്ങിനെയാണ്
ഒക്ടോബര്‍ 19
ഞായര്‍
രാവിലെ പത്തുമണിക്ക് മങ്കട
ജി.എല്‍.പി
സ്കൂളിലെത്തിയത്.
പ്രാര്‍ത്ഥനയോടെ
ആരംഭിച്ച കൂട്ടായ്മക്ക്
ശ്രീ.ദിവാകരന്‍
സ്വാഗതം ആശംസിച്ചു.തുടര്‍ന്ന്
ശ്രീ.ഉമ്മര്‍തയ്യില്‍
അധ്യക്ഷ പ്രസംഗം നടത്തി.തങ്ങളുടെ
അധ്യാപകരെ പൊന്നാട അണിയിച്ച്
ആദരിച്ചു.പിന്നീട്
അധ്യാപകരുടെ അനുഭവങ്ങളാണ്
പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി
പങ്കുവെച്ചത്.ഇപ്പോള്‍
പെരിന്തല്‍മണ്ണയില്‍
താമസിക്കുന്ന ശ്രീ.അബ്ദുല്‍
റസാക്ക് മാസ്റ്റര്‍ പി.ഇ.ടി
അധ്യാപകനായിരുന്നു.ക്ലാസില്‍
തനിക്കുണ്ടായ അനുഭവങ്ങള്‍
നര്‍മ്മത്തോടെയാണ് സാര്‍
അവതരിപ്പിച്ചത്.തുടര്‍ന്ന്
മലയാളം അധ്യാപകനായിരുന്ന
ശ്രീ.പൊതുവാള്‍
മാസ്റ്ററാണ് സംസാരിച്ചത്.അദ്ദേഹം
തൃശ്ശൂര്‍ ജില്ലയിലെ
ഇരിങ്ങാലകുടയില്‍ നിന്നാണ്
ഈ സംഗമത്തിനായി
എത്തിയത്.മങ്കടഹൈസ്ക്കൂളിലേക്ക്
എത്തിയതും അതിനുമുമ്പ്
രാമനാട്ടുക്കരയിലെ ആശ്രമം
സ്കൂളില്‍ കുഞ്ഞുണ്ണി മാഷോടൊത്തു
പ്രവര്‍ത്തിച്ച അനുഭവങ്ങളും
മങ്കട ഹൈസ്ക്കൂളിലെ ഒരധ്യാപകന്‍
എന്ന നിലയില്‍ അനുഭവപ്പെട്ടതും
എല്ലാ അല്പം വിശദമായിതന്നെ
പഴയകുട്ടികളുമായി പങ്കുവെച്ചു.നിലവില്‍
നാട്ടില്‍ ഒരു മലയാളം അധ്യാപകന്റെ
സേവനം കാവ്യകേളി എന്ന
കലാരൂപത്തിനായി നീക്കിവെച്ചതും
വി.കെ
ശ്രീരാമന്റെ വേറിട്ടൊരാള്‍
എന്ന ചാനല്‍ പരിപാടിയിലൂടെ
സമൂഹത്തിന്റെ മുന്നിലേക്കെത്തിയതും
വായനാശാലപ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തുനടത്തുന്നതുമെല്ലാം
ഇപ്പോഴും സംതൃപ്തമായ ഒരു
ജീവിതം തനിക്ക്പ്രധാനം
ചെയ്യുന്നു എന്നാതാണ് തന്റെ
വിദ്യാര്‍ത്ഥികള്‍ക്കായി
അദ്ദേഹം നല്കിയ ഉപദേശം.പിന്നീട്
കദീജ ടീച്ചറും കമലാവതി ടീച്ചറും
കല്ല്യാണികുട്ടി ടീച്ചറും
സംസാരിച്ചു.
പൂര്‍വ്വ
വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍
അയവിറക്കി.സമൂഹത്തില്‍
ഉന്നതങ്ങളില്‍ എത്തിയവരും
നാട്ടിലുള്ളവരുമായി എത്തിയ
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
എല്ലാവരും സൗഹൃദങ്ങള്‍
പുതുക്കി.
പി.അംബുജാക്ഷി,വി.നഫീസ,
പി.പി.ശ്രീദേവി,
കെ.കെ.സരോജിനി,
കെ.എം.ലീല,
കെ.പി.ലീല,
എം.മറിയം,
ഇന്ദിര,
ശാന്തകുമാരി,
മാധവിക്കുട്ടി,
ഗ്രേസിതോമസ്,
ടി.എമജീദ്,
എ.സൈതലവി,
സി.കുഞ്ഞയമു,ടി.ടി.മുഹമ്മദ്,
എം.കെ.കുഞ്ഞുണ്ണി,
ശൂലപാണിവാരിയര്‍,
പി.എ.മുഹമ്മദ്,
എം.ഗണപതി,
ഉമ്മര്‍തയ്യില്‍,
ബാലഗോപാലന്‍,
വി.രാജഗോപാലന്‍,
എ.വേണുഗോപാലന്‍,
കെ.കെ.പ്രഭാകരന്‍നായര്‍.
പി.രാമനാഥന്‍
,ദിവാകരന്‍,
കുട്ടിശങ്കരന്‍,
എം.വി.മുഹമ്മദലി,
എം.ടി.രാമചന്ദ്രന്‍
,എം.കേശവന്‍,
കൃഷ്ണന്‍,
എസ്.കെ.രാധാകൃഷ്ണന്‍,
എസ്.എം.ഉസ്മാന്‍,രാധാകുമാരി,സരോജിനി,ടി.ശിവശങ്കരന്‍,അബ്രഹാം,
മോഹന്‍ദാസ്.കെ,എം.എന്‍.രാമനാഥന്‍,സുഭദ്ര,വസന്ത,മുഹമ്മദ്.ബി,
വേലായുധന്‍,ഇന്ദുമതി,എം.വി.ലീലാവതി.......തുടങ്ങിയവരാണ്
ഈ കൂട്ടായ്മയിലുള്ളത്.
ഈ
കൂട്ടായ്മയില്‍ നിന്നും
എന്നേക്കുമായി
യാത്രയായവര്‍:ടി.ഗോപാലകൃഷ്ണന്‍,രാജകുമാരന്‍,
എം.ഹുസൈന്‍,
ഇ.കുട്ടന്‍,വി.മുഹമ്മദലി,സി.കോമളം,പി.രാമചന്ദ്രന്‍
എന്നിവരാണ്.
പഴയതലമുറയെ
അടുത്തുകാണാനും അവരുടെ
അനുഭവങ്ങള്‍ നേരിട്ടറിയാനും
കഴിഞ്ഞത് ഒരു ഭാഗ്യമായിഞാന്‍
കരുതുന്നു.എത്താന്‍
കഴിയാതിരുന്നവര്‍,അസുഖമായവര്‍,പ്രയാസങ്ങള്‍
അനുഭവിക്കുന്നവര്‍ എല്ലാവര്‍ക്കുമായി
ഇത്തരംകൂട്ടായ്മകള്‍
ആശ്വാസമാകട്ടെയെന്നും
മങ്കടയുടെ ചരിത്രത്തില്‍
ആദ്യത്തെ സംരഭത്തിന് മങ്കട
ഓണ്‍ലൈനിന്റെ എല്ലാഭാവുകങ്ങളും
നേരുന്നു.
മുഹമ്മദ്
ഇഖ്ബാല്‍.പി
www.mankadaonline.blogspot.in
Subscribe to:
Posts (Atom)































